Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ച കർഷകർക്ക് സഹായധനം ലഭ്യമാക്കണം; കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുൽഗാന്ധി

ദില്ലി: കാർഷിക നിയമ വിഷയത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. കാർഷിക സമരത്തിൽ മരിച്ച കർഷകർക്ക് സഹായധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ലോക്സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കർഷക പ്രക്ഷോഭത്തിൽ എത്ര കർഷകർ മരിച്ചുവെന്നതിൽ കണക്കില്ലെന്ന് കൃഷിമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

1

ഒരു വർഷത്തോളമായി രാജ്യതലസ്ഥാനത്തും സമീപപ്രദേശങ്ങളിലും അതിർത്തികളിലുമായി നീണ്ടുനിന്ന കർഷക പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടപ്പെട്ട കർഷകരുടെ എണ്ണം സംബന്ധിച്ച കൃഷിമന്ത്രിയുടെ കണക്കവതരണത്തിനിടെയാണ് രാഹുൽഗാന്ധി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. കർഷക പ്രക്ഷോഭങ്ങളിൽ എത്ര കർഷകർ മരിച്ചുവെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കില്ലെന്നായിരുന്നു കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിൻ്റെ പ്രതികരണം. ഇതിനെതിരെയാണ് വ്യക്തമായ നിലപാടുമായി രാഹുൽഗാന്ധി രംഗത്തെത്തിയത്.

ഷോട്ട് ഹെയര്‍ ലുക്കില്‍ ഗ്രേസ് ആന്റണി; പുതിയ മേക്കോവര്‍ പൊളിച്ചെന്ന് ആരാധകര്‍

2

സമരത്തിനിടെ എത്ര കർഷകർ മരിച്ചു എന്നതിന് കണക്കില്ലെന്ന് കൃഷി മന്ത്രി പറയുകയാണ്. ഇത് അംഗീകരിക്കാനാകില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു. കൃത്യമായ കണക്കു വേണം. നാനൂറോളം കർഷക കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ അഞ്ച് ലക്ഷം രൂപ സഹായധനം നൽകി. ബാക്കിയുള്ള കുടുംബങ്ങൾക്ക് ജോലിയും നൽകി. ഈ കണക്കുകൾ സഭയുടെ മേശപ്പുറത്ത് വെക്കുന്നു. കേന്ദ്ര സർക്കാർ സഹായധനവും ജോലിയും നൽകണമെന്നും രാഹുൽ ലോക്സഭയിൽ പറഞ്ഞു.

3

അതിനിടെ, ഭാവിസമര പരിപാടികൾ ആലോചിക്കാൻ സംയുക്ത കിസാൻ മോർച്ച സിംഘുവിൽ യോഗം ചേർന്നു. കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിനാൽ കടുത്ത അതൃപ്തിയിലാണ് സംഘടനകൾ. സർക്കാരുമായി ചർച്ച ചെയ്യാൻ അഞ്ച് മുതിർന്ന കർഷക നേതാക്കളുടെ സമിതിയെ കിസാൻ മോർച്ച നിയോഗിച്ചിരുന്നു. എന്നാൽ, ചർച്ച സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് സമിതിക്ക് ഇതുവരെ ആശയവിനിമയം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സമരം കൂടൂതൽ ശക്തമാക്കാനും അതിർത്തികളിലേക്ക് കൂടുതൽ കർഷകരെ എത്തിക്കാനുമുള്ള തീരുമാനമുണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്. സർക്കാരുമായി ചർച്ച നടക്കാതെ അതിർത്തികളിലെ സമര രീതി മാറ്റേണ്ടെന്ന നിലപാടിലാണ് സംഘടനകൾ.

4

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പാർലമെന്‍റെ്, കാർഷിക നിയമം പിൻവലിക്കൽ ബിൽ പാസാക്കിയതോടെ റദ്ദായ സാഹചര്യമാണുണ്ടാക്കിയത്. പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. പഞ്ചാബിലെ 32 സംഘടനകളിൽ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിർക്കുകയാണ്.

5

സമരരീതി മാറ്റിയില്ലെങ്കിൽ ജനവികാരമെതിരാകുമെന്ന ആശങ്ക ഇവർ ഉന്നയിക്കുന്നു. എന്നാൽ സമരത്തിന് നേതൃത്വം നൽകുന്ന വലിയ സംഘടനകൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ട്. ഉപരോധ സമരം അവസാനിപ്പിച്ചാൽ താങ്ങുവില നിയമപരമാക്കുക, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാനാകില്ലെന്ന് ഇവർ പറയുന്നു.

Recommended Video

cmsvideo
    പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+