ദക്ഷിണേന്ത്യയിൽ വെന്നിക്കൊടി പാറിച്ച ഇന്ദിരയും സോണിയയും; രാഹുൽ മൂന്നാമൻ
ദില്ലി: ഏറെ നാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനം ആയിരിക്കുന്നു. വയനാട് പിടിക്കാൻ കോൺഗ്രസ് അധ്യക്ഷൻ നേരിട്ടിറങ്ങുന്നതോടെ ഈ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണ് വയനാട്.
രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ദക്ഷിണേന്ത്യ പിടിക്കാൻ പാർട്ടിക്ക് കരുത്തേകുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. വയനാട്ടിൽ വരുന്നതോടെ ദക്ഷിണേന്ത്യയിൽ മത്സരിക്കുന്ന മൂന്നാമത്തെ ഗാന്ധി കുടുംബാംഗമായി മാറി രാഹുൽ ഗാന്ധി. ഇന്ദിരാ ഗാന്ധിയും സോണിയാ ഗാന്ധിയും സഞ്ചരിച്ച വഴികളിലൂടെയാണ് ഇപ്പോൾ രാഹുൽ ഗാന്ധിയും മുന്നോട്ട് പോകുന്നത്.

സുരക്ഷിത സീറ്റിനായി
ഗാന്ധി കുടുംബത്തിന്റെ ദക്ഷിണേന്ത്യൻ പോരാട്ടം തുടങ്ങുന്നത് കർണാടകയിൽ നിന്നാണ്. അടിയന്തരാവസ്ഥയെ തുടർന്ന് 1977ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ റായ്ബറേലിയിൽ ഇന്ദിരാ ഗാന്ധിക്ക് അടിപതറിയിരുന്നു. തുടർന്ന് 1978ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഇന്ദിര ആദ്യമായി ദക്ഷിണേന്ത്യയിൽ മത്സരിച്ചത്.

കർണാടകയിൽ
പാർലമെന്റിലേക്ക് അതി ശക്തയായി തിരിച്ചുകയറാൻ കർണാടകയില ചിക്കമംഗളൂരുവാണ് ഇന്ദിര കൂട്ടുപിടിച്ചത്. ഇന്ദിരാ ഗാന്ധിക്ക് സീറ്റ് നൽകാനായി കോൺഗ്രസിന്റെ സിറ്റിംഗ് എംപിയായിരുന്ന ഡിബി ചന്ദ്രഗൗഡ രാജിവെച്ചു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ചിക്കമംഗളൂരുവിൽ ഇന്ദിരാ ഗാന്ധി സ്ഥാനാർത്ഥിയായി. 80,000ത്തിനടുത്ത് വോട്ടുകൾക്കാണ് ആ തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി വിജയിച്ചത്.

വീണ്ടും ദക്ഷിണേന്ത്യയിൽ
1980ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ റായ്ബറേലിയിലും ആന്ധ്രാപ്രദേശിലെ മേദകിലും ഒരേ സമയം ഇന്ദിരാ ഗാന്ധി മത്സരിച്ചിരുന്നു. വൻ ഭൂരിപക്ഷത്തിലാണ് ആ തിരഞ്ഞെടുപ്പിൽ ഇരു സീറ്റുകളിലും ഇന്ദിര വിജയിച്ചത്. അന്ന് ജനതാ പാർട്ടിയുടെ ഒപ്പമായിരുന്ന എസ് ജയ്പാൽ റെഡ്ഡിയെ രണ്ട് ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മേദകിൽ ഇന്ദിരാ ഗാന്ധി പരാജയപ്പെടുത്തിയത്.

മേദക് നിലനിർത്തി
സ്വന്തം തട്ടകമായിരുന്ന റായ് ബറേലിയെ കൈവിട്ട് മേദക് മണ്ഡലം നിലനിർത്തുകയായിരുന്നു ഇന്ദിരാ ഗാന്ധി അന്ന് ചെയ്തത്. എല്ലാവരെയും അത്ഭുതപ്പെടുത്തിയ തീരുമാനം കൂടിയായിരുന്നു അത്. 1984ൽ കൊല്ലപ്പെടുന്നതുവരെ ഇന്ദിരാ ഗാന്ധി മേദകിന്റെ എംപിയായി തുടർന്നു.

പിന്നാലെ സോണിയയും
ഇന്ദിരയുടെ മരണ ശേഷം ശേഷം 1999ലാണ് സോണിയാ ഗാന്ധി ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്. അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സുരക്ഷിത മണ്ഡലം ഗാന്ധി കുടുംബത്തിന്റെ മരുമകൾ സോണിയാ ഗാന്ധിയും തിരഞ്ഞെടുത്തു. കർണാകയിലെ ബെല്ലാരി മണ്ഡലത്തിൽ സോണിയാ ഗാന്ധി മത്സരിച്ചു.

സോണിയയ്ക്ക് എതിരാളി
സോണിയാ ഗാന്ധിക്കെതിരെ ശക്തയായ എതിരാളിയെ ഇറക്കിയായിരുന്നു ബിജെപി പ്രതികരിച്ചത്. ബെല്ലാരിയിൽ സോണിയയെ നേരിടാൻ ബിജെപി സുഷമാ സ്വരാജിനെ ഇറക്കി. 56,000ൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സോണിയാ ഗാന്ധി സുഷമാ സ്വരാജിയെ പരാജയപ്പെടുത്തുകയും ചെയ്തു. രണ്ടിടത്തും വിജയിച്ച സോണിയ അമേഠി നിലനിർത്തി ബെല്ലാരി മണ്ഡലം ഒഴിവാക്കുകയായിരുന്നു.

തീരുമാനം സമാനം
മേദക് സീറ്റിൽ മത്സരിക്കാനുള്ള ഇന്ദിരാ ഗാന്ധിയുടെ തീരുമാനമൊഴിച്ചാൽ ഏറെക്കുറെ സമാന സാഹചര്യത്തിലാണ് ഗാന്ധി കുടുംബം ദക്ഷിണേന്ത്യയിൽ നിന്നും മത്സരിക്കാൻ തീരുമാനമെടുക്കുന്നത്. വലിയ തിരിച്ചടികൾക്ക് പിന്നാലെയായിരുന്നു ഈ തീരുമാനം. 1977ലെ ശക്തമായ തിരച്ചടിക്ക് ശേഷമാണ് ഇന്ദിരാ ഗാന്ധി ചിക്കമംഗളൂരുവിൽ മത്സരിച്ചത്. 2014ൽ കോൺഗ്രസ് 44 സീറ്റുകളിലേക്ക് ഒതുങ്ങുകയായിരുന്നു.

വയനാടോ അമേഠിയോ
ഇന്ദിരാ ഗാന്ധിയെപ്പോലെ വയനാട് സീറ്റ് നിലനിർത്തി രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിക്കുമോ അതോ അമേഠി നിലനിർത്തുമോ എന്നറിയാൻ ഇനിയും കാത്തിരിക്കണം, വയനാട് കോൺഗ്രസിന്റെ ഉറച്ച സീറ്റാണെങ്കിലും അമേഠിയിൽ ഇത്തവണ കാര്യങ്ങൾ അത്ര സുഖകരമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് രാഹുൽ ഗാന്ധിയുടെ എതിർസ്ഥാനാർത്ഥി. അഞ്ച് വർഷത്തിനിടയിൽ മണ്ഡലത്തിൽ ജനപിന്തുണ വർദ്ധിപ്പിക്കാൻ സ്മൃതിയ്ക്കായി എന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications