രാഹുൽ ഗാന്ധിക്ക് എതിരായ വിധി; പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് കോൺഗ്രസ്

രാഹുൽ ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസ് വിധിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാളെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു. രാവിലെ 10 മണിക്ക് യോഗം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, രാഹുൽ ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസ് വിധിയിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നാളെ വിജയ് ചൗക്കിൽ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പിസിസികൾക്ക് നിർദേശം നൽകും. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതയിൽ വെച്ച് കോൺഗ്രസ് നേതാൾ യോഗം ചേർന്നിരുന്നു.
ഇത് കേവലം ഒരു നിയമപ്രശ്‌നമല്ല, നമ്മുടെ ജനാധിപത്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട വളരെ ഗൗരവതരമായ ഒരു രാഷ്ട്രീയ പ്രശ്‌നം കൂടിയാണ്. മോദി സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെയും ഭീഷണിയുടെ രാഷ്ട്രീയത്തിന്റെയും പീഢന രാഷ്ട്രീയത്തിന്റെയും മികച്ച ഉദാഹരണമാണിത്. ," പാർട്ടിയുടെ തന്ത്രങ്ങൾ ചർച്ച ചെയ്യാൻ പാർട്ടി യോഗം ചേർന്നതിന് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിങ്കളാഴ്ച മുതൽ പ്രധാന പ്രതിപക്ഷ പാർട്ടി ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.
"ഞങ്ങൾ ഇതിനെ നിയമപരമായും നേരിടും. നിയമം നൽകുന്ന അവകാശങ്ങൾ ഞങ്ങൾ ഉപയോഗിക്കും, പക്ഷേ ഇതും ഒരു രാഷ്ട്രീയ മത്സരമാണ്. ഞങ്ങൾ ഇതിനെ നേരിട്ട് പോരാടും, ഞങ്ങൾ പിന്മാറില്ല, ഞങ്ങൾ ഭയപ്പെടില്ല, . ഇതൊരു വലിയ രാഷ്ട്രീയ പ്രശ്‌നമാണെന്നും രമേശ് കൂട്ടിച്ചേർത്തു. ഏകദേശം 11.30-നോ ഉച്ചയ്‌ക്കോ എല്ലാ പ്രതിപക്ഷ പാർട്ടികളും പാർലമെന്റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് ചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചു. തങ്ങളുടെ വാദം അവതരിപ്പിക്കാൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനോട് സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാർട്ടി അറിയിച്ചു.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയേയും നികുതി തട്ടിപ്പ് നടത്തിയ ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉപമിച്ച് നടത്തിയ പ്രസംഗമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസിന് കാരണമായത്.
Beauty Tips: ചർമ്മത്തിന് ആരോഗ്യം മാത്രമല്ല സൗന്ദര്യവും; ഇതാ ഈ ഭക്ഷണങ്ങൾ..












Click it and Unblock the Notifications