Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന് എംപി സ്ഥാനം നഷ്ടമാകുമോ? നിര്‍ണായക നീക്കവുമായി ബിജെപി

പാര്‍ലമെന്റ് ചട്ടം രാഹുല്‍ ഗാന്ധി ലംഘിച്ചു എന്നാണ് നിഷികാന്ത് ദുബെ പറയുന്നത്. മുന്‍പ് സുബ്രഹ്‌മണ്യന്‍ സ്വാമിക്ക് ഇതിന്റെ പേരില്‍ അംഗത്വം നഷ്ടമായിട്ടുണ്ട്.

dubey

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണം എന്ന് ബി ജെ പി എം പി നിഷികാന്ത് ദുബെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെളിവുകളില്ലാതെ ആരോപണം ഉന്നയിച്ചതിനാണ് രാഹുലിനെ പുറത്താക്കണം എന്ന് നിഷികാന്ത് ദുബെ ആവശ്യപ്പെട്ടത്.

പ്രിവിലേജ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി ആണ് നിഷികാന്ത് ദുബെ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്ത ആരോപണത്തില്‍ കഴമ്പില്ല എന്ന് കമ്മിറ്റിയിലെ കോണ്‍ഗ്രസ് അംഗം കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയോട് പ്രിവിലേജ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടേക്കും എന്നാണ് വിവരം.

അദാനിയുടെ പേര് 75 തവണ പറഞ്ഞു

അദാനിയുടെ പേര് 75 തവണ പറഞ്ഞു

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പ്രധാനമായും ഗൗതം അദാനിയെ കുറിച്ചാണ് സംസാരിച്ചത് എന്ന് നിഷികാന്ത് ദുബെ പറഞ്ഞു. തന്റെ പ്രസംഗത്തില്‍ അദാനിയുടെ പേര് 75 തവണയെങ്കിലും രാഹുല്‍ ആവര്‍ത്തിച്ചു എന്നും നിഷികാന്ത് ദുബെ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിലെ ഒരംഗത്തെ കുറിച്ച് ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് സ്പീക്കറില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം എന്നാണ് ചട്ടം.

ചട്ടം ലംഘിച്ചു

ചട്ടം ലംഘിച്ചു

എന്നാല്‍ ഈ ചട്ടം രാഹുല്‍ ഗാന്ധി ലംഘിച്ചു എന്നും നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടി. 1976ല്‍ അന്നത്തെ പ്രധാനമന്ത്രിക്ക് എതിരെ ആരോപണമുന്നയിച്ചതിന് സുബ്രഹ്‌മണ്യന്‍ സ്വാമിയെ രാജ്യസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാന രഹിതമായ അപവാദം ഉന്നയിക്കുന്നത് ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്നതിന് തുല്യമാണെന്നും നിഷികാന്ത് ദുബെ പറഞ്ഞു.

പ്രസംഗം യൂട്യൂബില്‍

പ്രസംഗം യൂട്യൂബില്‍

ആരോപണങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്താലും ട്വിറ്റര്‍, യൂട്യൂബ് എന്നിവിടങ്ങളില്‍ നിന്ന് പ്രസംഗം ലഭിക്കും എന്നും നിഷികാന്ത് ദുബെ പറഞ്ഞു. ഇത് സ്പീക്കറുടെ അധികാരത്തെയും വിവേചനാധികാരത്തെയും ഹനിക്കുന്നതാണ് എന്നും ഇസ്രയേലിലും ബംഗ്ലാദേശിലും അദാനി ഗ്രൂപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ ഇന്ത്യയുടെ താത്പര്യത്തിന് എതിരല്ല എന്നും നിഷികാന്ത് ദുബെ കൂട്ടിച്ചേര്‍ത്തു.

അദാനി വരുന്നതില്‍ തെറ്റില്ല

അദാനി വരുന്നതില്‍ തെറ്റില്ല

2011 ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മില്‍ വൈദ്യുതി നിലയ കരാറുണ്ടാക്കിയിരുന്നു. അതിനാല്‍ തന്നെ അദാനി ഗ്രൂപ്പിന് വൈദ്യുതി നിലയം സ്ഥാപിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ തെറ്റില്ല എന്നും നിഷികാന്ത് ചൂണ്ടിക്കാട്ടി. പ്രിവിലേജ് കമ്മിറ്റിയില്‍ ബി ജെ പി അംഗം സുനില്‍ സിംഗ് ആണ് അധ്യക്ഷന്‍.

അംഗങ്ങള്‍ ഇവര്‍

അംഗങ്ങള്‍ ഇവര്‍

തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജി, ബി ജെ പി അംഗങ്ങളായ സി പി ജോഷി, ദിലീപ് ഘോഷ്, രാജു ബിസ്ത, ഗണേഷ് സിംഗ് തുടങ്ങിയവരും അംഗങ്ങളാണ്. കമ്മിറ്റിയിലെ ഡി എം കെ അംഗം ടിആര്‍ ബാലു ഹാജരായില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് എതിരായ ഒരു വാദവും നിലനില്‍ക്കില്ലെന്ന് അദ്ദേഹം കമ്മിറ്റി അധ്യക്ഷന് കത്തെഴുതി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+