സമരം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി; അപ്രതീക്ഷിത നീക്കം, ഡല്‍ഹി അതിര്‍ത്തിയിലും പ്രതിഷേധം

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് നടക്കുന്ന വിദ്യാര്‍ഥി സമരത്തിന് പുറമെ കോണ്‍ഗ്രസും സമരത്തില്‍. ജന്തര്‍ മന്തറിലാണ് സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥികളുടെ സമരം. അതേസമയം, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീടിന് മുന്നില്‍ സമരം തുടങ്ങി. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷകരും മറ്റും സമരം ശക്തമാക്കിയിട്ടുണ്ട്.

രാജ്യം സുപ്രധാന സമരങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥി സമരം. വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം, നീറ്റിനെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, നിരാഹാര സമരം നടത്തുന്ന വാങ്ചുക്കിനെ വിട്ടയക്കണം എന്നിവയാണ് ആവശ്യം. കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നിയമ സഹായം നല്‍കുമെന്ന് കോണ്‍ഗ്രസും എഎപിയും പ്രഖ്യാപിച്ചു.

rahul gandhi protest before modi house

ജന്തര്‍മന്തറില്‍ സമരം തുടങ്ങിയിട്ട് ആഴ്ചകളായി. തിങ്കളാഴ്ചയാണ് സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത്. ഇതോടെ കൂടുതല്‍ പേര്‍ സമരത്തിനെത്തി. മെട്രോ സ്‌റ്റേഷനുകള്‍ക്ക് മുമ്പിലും സമരം തുടങ്ങി. സമരം വ്യാപിക്കുന്നു എന്ന് കണ്ട പോലീസ് നടപടിയില്‍ നിന്ന് പിന്മാറി. ക്രൂരമായിട്ടാണ് വിദ്യാര്‍ഥികളെ അതുവരെ പോലീസ് നേരിട്ടത്. വിദ്യാര്‍ഥിനികളെയും തല്ലിച്ചതച്ചു. ഒരു വിദ്യാര്‍ഥിനി ഐസിയുവിലാണ്.

നിരവധി വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പലരെയും കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. എത്ര പേരെ കസ്റ്റഡിയില്‍ എടുത്തു, എത്ര പേരാണ് തടങ്കലിലുള്ളത്, ഇവര്‍ക്കെതിരായ കേസുകള്‍ എന്താണ് തുടങ്ങിയ വിവരങ്ങള്‍ പരസ്യമാക്കണം എന്ന് എഎപി ആവശ്യപ്പെട്ടു. പോലീസ് നടപടി നേരിട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും സഹായം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു.

നിയമ സഹായം ആവശ്യമുള്ളവര്‍ക്ക് പൂരിപ്പിക്കുന്നതിന് ഒരു ഗൂഗിള്‍ ഫോറം കോണ്‍ഗ്രസ് പുറത്തിറക്കി. ഫോറം പൂരിപ്പിച്ച് നല്‍കുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അവര്‍ നിലവിലുള്ള സ്ഥലത്ത് എത്തുമെന്നും ജയറാം രമേശ് പറഞ്ഞു. എഫ്‌ഐആര്‍ വിവരങ്ങള്‍ പരസ്യമാക്കാന്‍ കെജ്രിവാള്‍ ഡിസിപി സച്ചിന്‍ ശര്‍മയ്ക്ക് കത്ത് എഴുതി. നിലവില്‍ മൂന്നിടത്താണ് സമരം പുരോഗമിക്കുന്നത്.

വിദ്യാര്‍ഥി സമരം, കോണ്‍ഗ്രസ് സമരം, കര്‍ഷക സമരം. മൂന്ന് സമരങ്ങളും വ്യത്യസ്ഥ സ്ഥലങ്ങളിലാണ്. അതുകൊണ്ടുതന്നെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെടുകയാണ്. കേരള മുഖ്യമന്ത്രി വിഡി സതീശന്‍, കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവരും മോദിയുടെ വസതിക്ക് മുമ്പിലെ സമരത്തില്‍ പങ്കാളികളായി. കെസി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി എന്നിവരും സമരസ്ഥലത്തുണ്ട്. ആവശ്യം അംഗീകരിക്കാതെ ഒഴിഞ്ഞുപോകില്ല എന്നാണ് ഇവരുടെ നിലപാട്.

രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ മന്ത്രി ജിതേന്ദ്ര സിങ് സമരസ്ഥലത്ത് എത്തിയിരുന്നു. ആവശ്യം അംഗീകരിക്കാതെ പിന്നോട്ടില്ല എന്ന് രാഹുല്‍ ഗാന്ധി മന്ത്രിയെ അറിയിച്ചു. തൊട്ടുപിന്നാലെ ബലപ്രയോത്തിന് പോലീസ് നീക്കമുണ്ടായി. കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തുന്നത് തടയാനും ശ്രമിച്ചു. എന്നാല്‍ സംഘര്‍ഷം രൂക്ഷമാകുമെന്ന് കണ്ട് വേഗം പോലീസ് പിന്മാറി. പിന്നീട് ഉന്നതതല യോഗം നടന്നു. ഇനി എന്താണ് പോലീസ് നടപടി എടുക്കുക, സമരക്കാര്‍ എങ്ങനെ നീങ്ങും എന്നൊക്കെയാണ് അറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+