Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകും; പ്രമേയം പാസാക്കി കോണ്‍ഗ്രസ്, നേതൃസ്ഥാനം 10 വര്‍ഷത്തിന് ശേഷം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത് കോണ്‍ഗ്രസ്. ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ റോള്‍ ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം പാസാക്കിയതായി കെസി വേണുഗോപാല്‍ അറിയിച്ചു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യര്‍ത്ഥിച്ചു എന്ന് വേണുഗോപാല്‍ പറഞ്ഞു.

പാര്‍ലമെന്റിനുള്ളില്‍ നേതൃത്വം നല്‍കാന്‍ ഏറ്റവും നല്ല വ്യക്തി രാഹുലാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവാകാന്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ അദ്ദേഹം ഉടന്‍ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി. തങ്ങളുടെ നേതാവും പ്രവര്‍ത്തകരും ഊര്‍ജ്വസ്വലരായതോടെ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് തുടക്കമായെന്ന് വേണുഗോപാല്‍ പറഞ്ഞു.

2024 LOKSABHA ELECTION

പ്രവര്‍ത്തക സമിതിയിലെ അന്തരീക്ഷം നാല് മാസം മുമ്പുണ്ടായിരുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ നിര്‍ഭയനും ധീരനുമാണ് എന്നും അദ്ദേഹം പ്രതിപക്ഷ നേതാവാകണം എന്നത് തങ്ങളുടെ അഭ്യര്‍ത്ഥനയായിരുന്നു എന്നും കോണ്‍ഗ്രസ് രാജ്യസഭാ എംപി പ്രമോദ് തിവാരി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ശ്രമങ്ങളെ സിഡബ്ല്യുസി പ്രമേയം പ്രശംസിച്ചു. രാഹുല്‍ ഗാന്ധിയെ പ്രധാനമായും വേറിട്ടുനിര്‍ത്തേണ്ടത് അദ്ദേഹം രൂപകല്പന ചെയ്യുകയും നയിക്കുകയും ചെയ്ത ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും കാരണമാണ്. അദ്ദേഹത്തിന്റെ ചിന്തയും വ്യക്തിത്വവും പ്രതിഫലിപ്പിച്ച ഈ രണ്ട് യാത്രകളും നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയത്തിലെ ചരിത്രപരമായ വഴിത്തിരിവുകളായിരുന്നു.

ഇത് നമ്മുടെ ലക്ഷക്കണക്കിന് തൊഴിലാളികളിലും കോടിക്കണക്കിന് വോട്ടര്‍മാരിലും പ്രതീക്ഷയും ആത്മവിശ്വാസവും പകര്‍ന്നു, പ്രമേയം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വളരെ ശക്തമായി പ്രതിധ്വനിച്ച പാഞ്ച്‌ന്യായ്-പച്ചീസ് ഗ്യാരന്റി പരിപാടി, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ ആശങ്കകളും അഭിലാഷങ്ങളും ശ്രദ്ധിച്ച രാഹുലിന്റെ യാത്രകളുടെ ഫലമാണ് എന്നും പ്രമേയം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പുനരുജ്ജീവനത്തിന്റെ പാതയിലാണ് എന്നും പക്ഷേ രാജ്യത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കല്‍ ഈ പാര്‍ട്ടി വഹിച്ചിരുന്ന മഹത്തായ സ്ഥാനത്തേക്ക് തിരികെ എത്താന്‍ ഇനിയും ഒരുപാട് ദൂരം പോകാനുണ്ട് എന്നും പ്രമേയം ഓര്‍മിപ്പിച്ചു. പത്ത് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം തിരികെ കിട്ടുന്നത്. 2014 ല്‍ കോണ്‍ഗ്രസിന് 46 സീറ്റും 2019 ല്‍ 52 സീറ്റുമാണ് ലഭിച്ചത്.

പാര്‍ലമെന്റ് ചട്ടങ്ങള്‍ പ്രകാരം ഒരു പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ 10 ശതമാനം സീറ്റ് ലഭിക്കണം. അതായത് 55 സീറ്റുകള്‍ ലഭിച്ചാലെ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കൂ. ഇത്തവണ ശക്തമായി തിരിച്ചുവന്ന കോണ്‍ഗ്രസിന് 99 സീറ്റുകള്‍ ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഒരു സ്വതന്ത്ര എംപി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതോടെ പാര്‍ട്ടിയുടെ ലോക്‌സഭയിലെ എംപിമാരുടെ എണ്ണം 100 ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+