ജന്‍സി, ഇത് ഗൗരവത്തില്‍ എടുക്കൂ എന്ന് രാഹുല്‍ ഗാന്ധി; അസ്ഥിരതയ്ക്ക് ശ്രമം എന്ന് ബിജെപി
ഹരിയാനയില്‍ നടന്ന വോട്ട് തട്ടിപ്പാണ് ഇന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരസ്യപ്പെടുത്തിയത്. ജന്‍സി പ്രായക്കാരോട് രാഹുല്‍ ഗാന്ധി പ്രത്യേകം അഭ്യര്‍ഥന നടത്തുകയും ചെയ്തു. നിങ്ങള്‍ ഇത് ഗൗരവത്തില്‍ എടുക്കണമെന്നും നിങ്ങളുടെ ഭാവി നഷ്ടപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു.
ജന്സിയോടുള്ള രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ഥന ബിജെപി ആശങ്കയോടെയാണ് നോക്കുന്നത്. അപകടകരമായ ശ്രമമാണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്നും രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനാണ് നീക്കമെന്നും ബിജെപി എംപി നിഷികാന്ത് ദുബെ കുറ്റപ്പെടുത്തി. കുടുംബാധിപത്യത്തിലുള്ള രാഷ്ട്രീയത്തിന് എതിരാണ് ജന്‍സി എന്നും അവര്‍ എങ്ങനെ രാഹുല്‍ ഗാന്ധിയോട് പൊറുക്കുമെന്നും ദുബെ ചോദിച്ചു.

ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലുമെല്ലാം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് മുന്നില്‍ നിന്നത് ജന്‍സി വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. 2000ത്തിന് തൊട്ടുമുമ്പ് ജനിച്ചവരെയാണ് ജന്‍സി വിഭാഗമായി കണക്കാക്കുന്നത്. രാഹുല്‍ ഗാന്ധി ശ്രദ്ധ ഊന്നുന്നത് ഈ പ്രായക്കാരെയാണ്. അത് ബിജെപിയെ ആശങ്കയിലാക്കുന്നു. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.
ജന്‍സി, ഇത് നിങ്ങള്‍ ഗൗരവത്തില്‍ എടുക്കണം എന്നാണ് താന്‍ ആവശ്യപ്പെടുന്നത്. നിങ്ങളുടെ ഭാവിയാണ് നഷ്ടപ്പെടുത്തുന്നത്. അവര്‍ നിങ്ങളില്‍ നിന്ന് നിങ്ങളുടെ ഭാവി മോഷ്ടിക്കുകയാണ്- രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം തുടങ്ങുന്ന വേളയില്‍ തന്നെ പറഞ്ഞു. ഇന്ത്യന്‍ ജന്സിക്കും യുവാക്കള്‍ക്കും നമ്മുടെ ജനാധിപത്യം പുനസ്ഥാപിക്കാന്‍ ശക്തിയുണ്ട്. സത്യവും അഹിംസയുമായിരിക്കണം വഴി എന്നും വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കവെ രാഹുല്‍ ഓര്‍മിപ്പിച്ചു.
25 ലക്ഷം വ്യാജ വോട്ട്, എട്ടില്‍ ഒന്ന് വ്യാജന്
നേരത്തെ കര്‍ണാടകയിലെ വോട്ട് തട്ടിപ്പാണ് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയത് എങ്കില്‍ ഇന്ന് ഹരിയാനയിലെ വോട്ട് തട്ടിപ്പാണ് അദ്ദേഹം പരസ്യമാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ബിജെപി മൂന്നാംതവണയും അധികാരം നിലനിര്‍ത്തുകയും ചെയ്തിരുന്നു. കേവല ഭൂരിപക്ഷത്തിന് എട്ട് സീറ്റാണ് കോണ്‍ഗ്രസിന് കുറവുണ്ടായിരുന്നത്. കേവല ഭൂരിപക്ഷത്തേക്കാള്‍ മൂന്ന് സീറ്റാണ് ബിജെപിക്ക് അധികം കിട്ടിയത്.
എച്ച് ഫയല്‍സ് എന്ന് പേരിട്ടാണ് ഹരിയാനയിലെ വോട്ട് തട്ടിപ്പ് വിവരം രാഹുല്‍ ഗാന്ധി പരസ്യപ്പെടുത്തിയത്. ഹരിയാനയില്‍ 25 ലക്ഷം വ്യാജ വോട്ടുകള്‍ ഉണ്ട് എന്ന് രാഹുല്‍ പറയുന്നു. ബ്രസീലിയല്‍ മോഡലിന്റെ ചിത്രം പല ബൂത്തുകളിലും വോട്ടറായി രേഖപ്പെടുത്തിയ കാര്യവും രാഹുല്‍ പറഞ്ഞു. ഹരിയാനയില്‍ മൊത്തം രണ്ട് കോടിയോളം വോട്ടര്‍മാരാണുള്ളത്. എട്ട് മണ്ഡലത്തില്‍ ബിജെപി ജയിച്ചത് 22000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എന്നും രാഹുല്‍ പറയുന്നു.
ഹരിയാനയിലെ എട്ടില്‍ ഒന്ന് വ്യോജ വോട്ടാണ് എന്ന് രാഹുല്‍ വിശദീകരിച്ചു. 22000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുന്ന സാഹചര്യത്തില്‍ 25 ലക്ഷം വ്യാജ വോട്ട് എന്നത് നിസാരമല്ലെന്നും രാഹുല്‍ സൂചിപ്പിച്ചു. 223 വോട്ടര്‍മാര്‍ക്ക് ഒരേ ഫോട്ടോ ഉപയോഗിച്ച കാര്യം രാഹുല്‍ എടുത്തുകാട്ടി. മറ്റൊരാള്‍ 10 ബൂത്തുകളില്‍ 22 തവണ വോട്ട് ചെയ്തുവെന്നും രാഹുല്‍ പറയുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications