കോവിഡിനെയല്ല, തിരഞ്ഞെടുപ്പ് പരാജയം ഭയന്നാണ് രാഹുല്‍ ബംഗാളിലെ റാലി നിര്‍ത്തിയത്; കേന്ദ്രമന്ത്രി
കൊല്‍ക്കത്ത: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിര്‍ത്തിവെച്ചിരുന്നു. കോവിഡിന്റെ വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടേയുള്ള ബിജെപി നേതാക്കളും വന്‍തോതില്‍ ആളുകള്‍ തടിച്ച് കൂടുന്ന തിരഞ്ഞെടുപ്പ് റാലികള്‍ നിര്‍ത്തിവെക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇന്നാല് ഈ വിഷയത്തില്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.
കോവിഡ് നിയന്ത്രിക്കുന്നതിന് വേണ്ടിയല്ല, ബംഗാളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ തോല്‍വി ഭയന്നാണ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് റാലികള്‍ ഉപേക്ഷിച്ചതെന്നാണ് രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേയും രവിശങ്കര്‍ പ്രസാദ് വിമര്‍ശനം ഉന്നയിച്ചു. തെറ്റിദ്ധാരണ, അഴിമതി, (മുസ്ലിം) പ്രീതിപ്പെടുത്തൽ" എന്നിവയുടെ ആള്‍രൂപമാണ് മമത ബാനര്‍ജിയെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ വിമര്‍ശനം.
ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍
കോവിഡ് വ്യാപനത്തിന്റെ പേര് പറഞ്ഞ് രാഹുല്‍ ഗാന്ധി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. കോവിഡ് വ്യാപനം നേരിടാന്‍ സര്‍ക്കാര്‍ എല്ലാവിധ മുന്‍കരുതലുകളും എടുക്കുന്നുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോവിഡ് നിയന്ത്രിക്കുന്നതിനെ കുറിച്ച് ടിഎംസി ധാരാളം കാര്യങ്ങൾ പറയുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
Recommended Video
തെരഞ്ഞെടുപ്പ് കമ്മീഷന് ഏറ്റെടുക്കുന്ന ഭരണഘടനാപരമായ ബാധ്യതയാണ് തിരഞ്ഞെടുപ്പ്. കമ്മീഷന് നൽകിയ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ഞങ്ങൾ പാലിക്കും. ബീഹാറിലും കോവിഡിന് ഇടയിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ തീരുമാനിക്കാനുള്ള ഏക അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു
നടുറോഡിൽ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ വൈറലായ ചിത്രങ്ങള്‍ കാണാം