നടി ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്; പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ കണ്ടെത്തി. മനുഷ്യക്കടത്ത്??
Recommended Video
ചൈന്നൈ: നടി ഭാനുപ്രിയയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തിയതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ ജോലിക്ക് നിർത്തി ഭാനുപ്രിയ പീഡിപ്പിക്കുന്നതായി മുൻപ് പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടിയുടെ വീട്ടിൽ ചൈൽഡ് ലൈൻ പ്രവർത്തകർ റെയ്ഡ് നടത്തിയത്.
ബാലാവകാശ പ്രവർത്തകനായ അച്യുത റാവുവും ഭാനുപ്രിയയ്ക്കെതിരെ കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ദേശീയ സമിതിയായ എൻസിപിസിആറിന് കത്തയച്ചിരുന്നു. മനുഷ്യക്കടത്താണോ നടക്കുന്നതെന്നും അച്യുതാ റാവു സംശയം ഉന്നയിക്കുന്നുണ്ട്. വിശദാംശങ്ങൾ ഇങ്ങനെ:
നടിക്കെതിരെ പരാതി
ആന്ധ്രാപ്രദേശിലെ
ഈസ്റ്റ്
ഗോദാവരി
ജില്ലയിൽ
നിന്നുള്ള
സ്ത്രീയാണ്
ഭാനുപ്രിയയ്ക്കെതിരെ
പരാതിയുമായി
രംഗത്തെത്തിയത്.
14കാരിയായ
തന്റെ
മകളെ
ചെന്നൈയിലെ
വീട്ടിൽ
ജോലിക്ക്
നിർത്തി
ഭാനുപ്രിയ
പീഡിപ്പിക്കിക്കുന്നതായായിരുന്നു
പരാതി.
സമാൽകോട്ട്
പോലീസ്
സ്റ്റേഷനിൽ
ഇവർ
നടിക്കെതിരെ
പരാതി
സമർപ്പിച്ചിരുന്നു.
ശമ്പളവും ഉപദ്രവവും
വീട്ടുകാരുമായി ബന്ധപ്പെടാൻ പെൺകുട്ടിയെ അനുവദിക്കില്ലെന്നും പരാതിയിൽ ആരോപിച്ചിരുന്നു. മാസം പതിനായിരും രൂപ ശമ്പളം വാങ്ങി നൽകാമെന്ന ഉറപ്പിന്മേൽ ഏജന്റ് മുഖേനയാണ് പെൺകുട്ടിയെ ജോലിക്കെത്തിക്കുന്നത്. എന്നാൽ കഴിഞ്ഞ 18 മാസമായി ശമ്പളം നൽകാൻ നടി വിസമ്മതിക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പ്രഭാവതി ആരോപിക്കുന്നു.
പീഡനം, ഭീഷണി
മറ്റാരുടെയോ ഫോണിൽ നിന്നും പെൺകുട്ടി വിളിച്ച് തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിക്കുന്നതായി പറഞ്ഞതായി പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തി. ഇതേ തുടർന്ന് ബന്ധുക്കൾ ചെന്നൈയിലെ വീട്ടിലെത്തിയെങ്കിലും പെൺകുട്ടിയെ വിട്ടയയ്ക്കാൻ നടി വിസമ്മതിച്ചു. ഭാനുപ്രിയയുടെ സഹോദരൻ പെൺകുട്ടിയെ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. മകളെ വിട്ടു നൽകാൻ ഭാനുപ്രിയ 10 ലക്ഷം രൂപ പണം ആവശ്യപ്പെട്ടതായും ഇവർ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
നടിയുടെ പരാതി
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് ഭാനുപ്രിയ രംഗത്തെത്തിയിരുന്നു. വീട്ടിൽ നിന്ന് പണവും സ്വർണവും പെൺകുട്ടി മോഷ്ടിച്ച് അമ്മയ്ക്ക് നൽകിയെന്നായിരുന്നു ആരോപണം. ഇത് തിരികെ വേണമെന്നാവശ്യപ്പെട്ടപ്പോൾ ക്യാമറയും ഐ പാഡും ഉൾപ്പെടെ ചില സാധനങ്ങൾ മാത്രം മടക്കി നൽകിയെന്നും ബാക്കി പിന്നീട് നൽകാമെന്ന് പറഞ്ഞിരുന്നതായും പരാതിയിൽ പറയുന്നു.
റെയ്ഡ്
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് ഭാനുപ്രിയയ്ക്കും സഹോദരനുമെതിരെ കേസെടുത്തിട്ടുണ്ട്. ഇതിനിടെയാണ് ബാലാവകാശ പ്രവർത്തകൻ എൻസിപിസിആറിന് കത്തയച്ചത്. തുടർന്ന് നടിയുടെ വീട്ടിൽ റെയ്ഡ് നടത്താൻ കമ്മീഷൻ ഉത്തരവിടുകയായിരുന്നു. ബാലാവകാശ നിയമം ലംഘിച്ചതിന് ഭാനുപ്രിയയെ അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ അച്യുത് റാവു ആവശ്യപ്പെട്ടിരുന്നു.
മൂന്ന് പെൺകുട്ടികൾ
ഭാനുപ്രിയയുടെ വീട്ടിൽ നടന്ന റെയ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഇത് മനുഷ്യക്കടത്താണോയെന്ന് അച്യുത് റാവു സംശയം ഉന്നയിക്കുന്നുണ്ട്. പെൺകുട്ടി ലൈംഗീക ചൂഷണം നടന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഇടനിലക്കാരൻ ഒരാൾ തന്നെ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജോലിക്ക് നിർത്തിയതിൽ അമ്മയും നടിയും ഒരു പോലെ കുറ്റക്കാരാണ്. എന്നാൽ ഒരേ ഇടനിലക്കാരൻ തന്നെ കൂടുതൽ പെൺകുട്ടികളെ ആന്ധ്രയിൽ നിന്നും ചെന്നൈയിലേക്ക് എത്തിച്ചിട്ടുണ്ടെങ്കിൽ ഇത് മനുഷ്യക്കടത്താണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നവെന്ന് അച്യുത് റാവു പറയുന്നു.
കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ പിന്തുടരുന്നതെന്തിന്? കോടികളുടെ ചിട്ടിതട്ടിപ്പ്