അച്ഛൻ ബസ് കണ്ടക്ടർ, അമ്മ ഫാക്ടറി തൊഴിലാളി, നീലച്ചിത്രം വഴി കോടികൾ സമ്പാദിച്ച രാജ് കുന്ദ്ര
മുംബൈ: പ്രശസ്ത ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ്, അറിയപ്പെടുന്ന ബിസിനസ്സുകാരന്‍ എന്നീ നിലകളില്‍ നിന്ന് നീലച്ചിത്ര നിര്‍മ്മാണക്കാരനെന്ന നിലയിലേക്ക് വീണിരിക്കുകയാണ് രാജ് കുന്ദ്ര. നീലച്ചിത്ര നിര്‍മ്മാണ വ്യവസായത്തിന്റെ മുഖ്യസൂത്രധാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മുംബൈ പോലീസ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.
Recommended Video
അത്യാഢംര ജീവിതത്തില്‍ നിന്നുമാണ് ജയിലറയിലേക്കുളള രാജ് കുന്ദ്രയുടെ യാത്ര. രാജ് കുന്ദ്രയുടെ ജീവിത യാത്ര പക്ഷേ ആഢംബരം നിറഞ്ഞതായിരുന്നില്ല. തന്റെ മുന്‍കാല ജീവിതം രാജ് കുന്ദ്ര തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ലണ്ടന്‍ മര്‍ച്ചന്റ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന രാജ് കുന്ദ്രയുടെ കുട്ടിക്കാലം അത്ര സമ്പന്നമായിരുന്നില്ല. ഫിലിം ഫെയറിന് 2013ല്‍ നല്‍കിയ അഭിമുഖത്തില്‍ ആണ് തന്റെ മുന്‍കാലത്തെ കുറിച്ച് രാജ് കുന്ദ്ര തുറന്ന് പറഞ്ഞത്. രാജ് കുന്ദ്രയുടെ കുടുംബം ലണ്ടനിലേക്ക് കുടിയേറി പാര്‍ത്തവരാണ്. കുന്ദ്രയുടെ അച്ഛന്‍ ലണ്ടനില്‍ ബസ് കണ്ടക്ടര്‍ ആയിരുന്നു.

രാജ് കുന്ദ്രയുടെ അമ്മ ഒരു ഫാക്ടറി ജീവനക്കാരിയും ആയിരുന്നു. ദാരിദ്രത്തെ രാജ് കുന്ദ്ര അക്കാലം മുതല്‍ക്കെ തന്നെ വെറുത്തിരുന്നു. പണം ഉണ്ടാക്കണമെന്നും സമ്പന്നന്‍ ആകണം എന്നുമുളളതായിരുന്നു കുന്ദ്രയുടെ ലക്ഷ്യം. പതിനെട്ടാം വയസ്സില്‍ കോളജ് വിട്ടതില്‍ പിന്നെ രാജ് കുന്ദ്ര പണമുണ്ടാക്കാനുളള ആ യാത്ര ആരംഭിക്കുകയായിരുന്നു.

നീലച്ചിത്ര നിര്‍മ്മാണ വിവാദത്തില്‍ ഉള്‍പ്പെടുന്നതിന് മുന്‍പും രാജ് കുന്ദ്ര വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം പിടിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ സഹ ഉടമ ആയിരുന്നു രാജ് കുന്ദ്ര. അന്ന് രാജ് കുന്ദ്രയ്ക്ക് എതിരെ വാതുവെപ്പ് ആരോപണം ഉയര്‍ന്നിരുന്നു. രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണത്തിലേക്ക് കടന്നത് 2019ലാണെന്ന് പോലീസ് പറയുന്നു.

നീലച്ചിത്ര നിര്‍മ്മാണത്തിലൂടെ കോടികളാണ് രാജ് കുന്ദ്ര വെറും ഒന്നര വര്‍ഷം കൊണ്ട് സമ്പാദിച്ചത്. പ്രതിദിനം പത്ത് ലക്ഷം രൂപയാണ് കുന്ദ്രയുടെ അക്കൗണ്ടിലേക്ക് വന്ന് കൊണ്ടിരുന്നതെന്ന് പോലീസ് പറയുന്നു. പശ്ചിമ മുംബൈയിലെ ഒരു കെട്ടിടത്തില്‍ ആയിരുന്നു രാജ് കുന്ദ്രയുടെ നീലച്ചിത്ര നിര്‍മ്മാണ് ബിസ്സിനസ്സിന്റെ പ്രധാന കേന്ദ്രം എന്നും പോലീസ് പറയുന്നു.

ഇംഗ്ലണ്ട് ആണ് ഈ ബിസ്സിനസ്സിന്റെ കേന്ദ്രം എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഉമേഷ് കാമത്ത് എന്നയാളുടെ അറസ്റ്റിന് പിന്നാലെയാണ് രാജ് കുന്ദ്രയിലേക്ക് പോലീസ് എത്തിയത്. വാട്‌സ്ആപ്പ് ചാറ്റുകള്‍ ആണ് കുന്ദ്രയെ കുടുക്കിയത്. നീലച്ചിത്ര നിര്‍മ്മാണ ബിസ്സിനസ്സിന്റെ സൂത്രധാരന്‍ കുന്ദ്രയാണ് എന്നുളളതിന് എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

ഹോട്ട് മൂവീസ് എന്ന് പേരുളള കമ്പനിയുടെ വിലാസത്തില്‍ ആയിരുന്നു രാജ് കുന്ദ്രയുടെ ഇടപാടുകള്‍. മോഡലുകളേയും പുതുമുഖങ്ങളേയും അടക്കം ഉപയോഗിച്ച് നൂറോളം നീലച്ചിത്രങ്ങളാണ് നിര്‍മ്മിച്ചതെന്ന് പോലീസ് പറയുന്നു. നീലച്ചിത്ര നിര്‍മ്മാണ ബിസ്സിനസ്സ് വഴി സമ്പാദിച്ച പണം രാജ് കുന്ദ്ര ഉപയോഗിച്ചിരുന്ന ഓണ്‍ലൈന്‍ വാതുവെപ്പിന് വേണ്ടിയാണെന്ന് പോലീസ് പറയുന്നു. രാജ് കുന്ദ്രയെ ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications