മോഹന്‍ലാല്‍ വഴി കേരളമെങ്കിൽ രജനീകാന്ത് വഴി തമിഴ്നാട്..!! മൂന്നും കല്‍പ്പിച്ച് ബിജെപി..!!
കോടമ്പാക്കം: കേരളവും തമിഴ്നാടുമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാനുളള പതിനെട്ടടവും പയറ്റുകയാണ് സംഘപരിവാര്‍. ഇതിനായി ദക്ഷിണേന്ത്യയിലെ 5 സംസ്ഥാനങ്ങളെ ഉള്‍ക്കൊളളിച്ച് ബൃഹത്ത് പദ്ധതി തയ്യാറാക്കിയതായി വാര്‍ത്ത വന്നിരുന്നു.
അതത് സംസ്ഥാനങ്ങളിലെ സിനിമാ താരങ്ങളെ ബിജെപിയുടെ മുഖമാക്കി മാറ്റുകയെന്നതാണ് പദ്ധതികളിലൊന്ന്. കേരളത്തില്‍ മോഹന്‍ലാലിനെയാണ് ബിജെപി കണ്ടുവെച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ അത് രജനീകാന്താണ്. തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കൃത്യമായ സൂചനകള്‍ രജനീകാന്ത് പങ്കുവെച്ചുകഴിഞ്ഞു.

തമിഴ്നാട്ടിലെ മാത്രമല്ല, ദക്ഷിണേന്ത്യയിലെ തന്നെ സൂപ്പര്‍സ്റ്റാറായ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏവരും ഉറ്റുനോക്കുന്നതാണ്. എന്നാല്‍ ഇത്രയും നാള് അതിനെക്കുറിച്ച് പ്രതികരിക്കാതിരുന്ന താരം ഇപ്പോള്‍ കൃത്യമായ സൂചനകളാണ് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

തമിഴ്നാട്ടില്‍ അടിത്തറയുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലാത്ത ബിജെപിക്ക് രജനീകാന്തിനെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ അത് ബമ്പര്‍ ലോട്ടറി അടിച്ചത് പോലെയാണ്. അത്രയ്ക്കും താരമൂല്യം തമിഴ്നാട്ടില്‍ രജനിക്കുണ്ട്. മാത്രമല്ല നിലവില്‍ ശക്തനായ ഒരു നേതാവിന്റെ അഭാവവും തമിഴര്‍ക്കുണ്ട്.

ഒരറ്റത്ത് ജയലളിതയും മറുവശത്ത് കരുണാനിധിയും ആയിരുന്നു ഇത്രയും നാള് തമിഴരുടെ ശക്തിയെങ്കില്‍ ഇന്നത് മാറി. ജയലളിതയുടെ മരണവും കരുണാനിധിയുടെ പ്രായവു്ം തമിഴ്മക്കള്‍ക്ക് മുന്നില്‍ കരുത്തനായ ഒരു നേതാവിന്റെ വലിയ വിടവ് ഉണ്ടാക്കിയിരിക്കുന്നു.

രജനീകാന്തിനെപ്പോലെ ഒരാള്‍ക്ക് ആ വിടവ് നികത്താന്‍ സാധിച്ചേക്കും. അത് ബിജെപിക്ക് ഒപ്പം ആണെങ്കില്‍ അവര്‍ക്കത് വന്‍ നേട്ടവും ആയിരിക്കും. എന്നാല്‍ ബിജെപിയില്‍ ചേരുന്നതിനെ കുറിച്ച് കൃത്യമായ ഒരുത്തരം രജനീകാന്ത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നതാണ് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിന് കാരണം.

കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന് കഴിഞ്ഞ ദിവസം രജനിയെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. അതേക്കുറിച്ച് ഒന്നും പറയാനില്ല എന്നാണിപ്പോള്‍ രജനീകാന്ത് പ്രതികരിച്ചിരിക്കുന്നത്. ബിജെപിയുടെ ക്ഷണം താരം നിരാകരിക്കാത്തത് ഡിഎംകെ, അണ്ണാ ഡിഎംകെ, കോണ്‍ഗ്രസ് ക്യാപുകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കോടമ്പാക്കത്ത് കഴിഞ്ഞ നാലുദിവസമായി ആരാധകരുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തുകയാണ്. ഇന്നത്തെ രാഷ്ട്രീയ സംവിധാനം ജനങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അതില്‍ മാറ്റം വരണമെന്നും രജനി പറഞ്ഞു. താരം തമിഴനല്ലെന്ന സുബ്രഹ്മണ്യ സ്വാമിയുടെ വിമര്‍ശനത്തിന് താന്‍ പച്ചൈത്തമിഴനാണ് എന്ന് മറുപടിയും നല്കി.

കര്‍ണാടകക്കാരനായ താന്‍ 23 വര്‍ഷം കര്‍ണാടകത്തിലും 43 വര്‍ഷം തമിഴ്നാട്ടിലുമാണ് ജീവിച്ചത്. തനിക്കും തന്റേതായ ജോലികളും ഉത്തരവാദിത്തങ്ങളും ഉണ്ട്. നമുക്ക് അത് ചെയ്യാം. എന്നാല്‍ അന്തിമയുദ്ധം വരുമ്പോള്‍ നമുക്ക് നോക്കാമെന്നും രജനീകാന്ത് പറഞ്ഞു. ഇത് താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കും എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

-
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
'കടൽക്കിഴവന്മാരെ വേണ്ടേ വേണ്ട'! പാലോട് രവിക്കെതിരെ പോസ്റ്റർ പ്രതിഷേധം -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
മമ്മൂട്ടിക്കൊപ്പം അടിയുറച്ച കോൺഗ്രസുകാർ, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി -
'മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായാണ് ബിജെപി രാഷ്ട്രീയത്തെ കാണുന്നത്'; രാജീവ് ചന്ദ്രശേഖർ -
എറണാകുളം ഐഎസ്ജെഡിക്ക് നൽകും, അങ്കമാലി സിപിഎം എടുക്കും; 55 സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കും -
പാചകവാതക ക്ഷാമം; തമിഴ്നാട്ടിലും പ്രതിസന്ധി രൂക്ഷം.. മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പാചകം മുടങ്ങി -
സെലിബ്രിറ്റി തരംഗമുണ്ടാക്കാൻ ബിജെപി, ഒറ്റപ്പാലത്ത് മേജർ രവിക്ക് സാധ്യത, ശോഭനയും ശ്വേതയും കളത്തിലിറങ്ങുമോ? -
കെ സുധാകരൻ ബിജെപിയിലേക്ക് പോകുമോ? കെസി വേണുഗോപാലിൻ്റെ മറുപടി ഇങ്ങനെ -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ












Click it and Unblock the Notifications