സോളോ ക്യാംപെയ്നുമായി സച്ചിന് പൈലറ്റ്; രാജസ്ഥാനില്‍ വീണ്ടും കോണ്‍ഗ്രസിന് തലവേദന
ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് 10 മാസം മാത്രം ശേഷിക്കെ രാജസ്ഥാനിലുടനീളം ഒറ്റക്ക് റാലിയുമായി മുന്നോട്ട് പോകുന്ന സച്ചിന് പൈലറ്റിന്റെ നീക്കം കോണ്‍ഗ്രസിന് തലവേദനയാകുന്നു. അടുത്തയാഴ്ച മുതല്‍ കര്‍ഷകരെയും യുവാക്കളെയും പൊതുയോഗങ്ങളില്‍ അഭിസംബോധന ചെയ്യാനാണ് സച്ചിന് പൈലറ്റിന്റെ തീരുമാനം. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ച സംസ്ഥാന ഘടകത്തിലെ തര്‍ക്കം ഊതി കത്തിക്കുന്നതാണ് സച്ചിന്റെ നീക്കം.
താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ പരിഹാരം കണ്ടെത്താത്തിനാല്‍ സമ്മര്‍ദ്ദ തന്ത്രമെന്ന നിലയില്‍ ആണ് സച്ചിന് പൈലറ്റ് തന്റെ സോളോ കാമ്പെയ്ന് ആരംഭിക്കാന്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സച്ചിന് പൈലറ്റുമായി അടുത്ത വൃത്തങ്ങള്‍ വിമതനീക്കവാര്ത്തകള് തള്ളി രംഗത്തെത്തി. ഭാരത് ജോഡോ യാത്ര നല്കിയ ഊര്‍ജം നിലനിര്‍ത്താനാണ് സച്ചിന് പൈലറ്റ് ശ്രമിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്.

എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോട്ടസാര താഴെത്തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്റെ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിനുള്ള തിരക്കിലുമാണ്. ഈ സാഹചര്യത്തില്രാജസ്ഥാന് രാഷ്ട്രീയത്തില്‍ പ്രസക്തി നിലനിര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് സച്ചിന് പൈലറ്റ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

2003 ലെ പോലെയോ 2013-ലെ പോലെയോ കോണ്‍ഗ്രസിന് അടിപതറാതിരിക്കാന്‍ മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിന് പൈലറ്റ് ജാട്ട് ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് പോകാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ബി ജെ പി ആക്രമണാത്മകമായി പ്രചാരണം നടത്തുമ്പോള്‍ വെറുതെ നോക്കിയിരിക്കാന്‍ തങ്ങള്‍ക്കാവില്ല എന്നാണ് സച്ചിന് പൈലറ്റുമായി അടുപ്പമുള്ള നേതാവ് പറയുന്നത്.

രാഹുല്‍ ഗാന്ധിയുടെ മൗനാനുവാദത്തോടെയാണ് സച്ചിന് പൈലറ്റിന്റെ പ്രചാരണം എന്ന് വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹം എ ഐ സി സിയുടെ അനുമതി വാങ്ങിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നേതാവെന്ന നിലയില്‍ ഇതിന്റെ ആവശ്യം നിര്‍ബന്ധമില്ല എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. 2018 ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചതിന് പിന്നാലെയാണ് അശോക് ഗെലോട്ട് - സച്ചിന് പൈലറ്റ് തര്‍ക്കം ഉടലെടുക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇരുവരും മത്സരിച്ചതോടെ തര്‍ക്കം ആരംഭിച്ചു. പിന്നീട് മുതിര്‍ന്ന നേതാവ് എന്ന പരിഗണന നല്കി അശോക് ഗെലോട്ടിന്റെ മുഖ്യമന്ത്രിയും സച്ചിന് പൈലറ്റിനെ ഉപമുഖ്യമന്ത്രിയും ആക്കുകയായിരുന്നു. 2020-ല്‍ പൈലറ്റ് തന്നെ പിന്തുണയ്ക്കുന്ന 20 എം എല്‍ എമാര്‍ക്കൊപ്പം വിമത പ്രവര്‍ത്തനം നടത്തി സര്‍ക്കാരിനെ മുള്‍മുനയിലാക്കിയിരുന്നു. പിന്നീട് സച്ചിന് പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും നഷ്ടമായി.

അതേസമയം രാജസ്ഥാന് പ്രതിസന്ധിയില്‍ എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടി സംഘടനയ്ക്ക് ഗുണം ചെയ്യുന്ന പരിഹാരം തേടുകയാണെന്ന് ജയറാം രമേശ് അടുത്തിടെ പറഞ്ഞിരുന്നു. അശോക് ഗെലോട്ടും സച്ചിന് പൈലറ്റും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ് എന്ന് ജയ്റാം രമേശ് പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഹൈക്കമാന്റ് ഇടപെട്ട് പൈലറ്റ്- ഗെലോട്ട് തര്‍ക്കം താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications