രാജസ്ഥാനിൽ പ്രമുഖരെ നിർത്തി കളംനിറയ്ക്കാൻ ബി ജെ പി; ആദ്യ പട്ടികയിലെ 41 പേരിൽ 7 എം പിമാർ
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ നിർണായക നീക്കവുമായി ബി ജെ പി. ബി ജെ പിയുടെ 41 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ 7 എം പിമാരാണ് ഉൾപ്പെട്ടിരിക്കുന്നത്. രാജസ്ഥാനിൽ നവംബർ 23 ന് ആണ് വോട്ടെടുപ്പ്.
200 സീറ്റുകളുള്ള നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ ഡിസംബർ 3 ന് ആണ്. തുടക്കം മുതൽ പിഴവുകളൊന്നും ഇല്ലാതെ മുന്നിട്ട് നിൽക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്. ഇതിന്റെ ഭാഗമാണ് എം പി മാരെ മത്സര രംഗത്ത് ഇറക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഏഴ് എം പിമാരും അവർ മത്സരിക്കുനന് സീറ്റുകളും: ദിയ കുമാരി ( വിദ്യാഘർ നഗർ) ഭാഗീരഥ് ചൗധരി ( കിഷൻഗഡ്), കിരോഡി ലാൽ മീണ ( സവായ് മധോപൂർ), ദേവ്ജി പട്ടേൽ ( സഞ്ചോർ) നരേന്ദ്രകുമാർ (മണ്ഡാവ), രാജ്യവർധൻ റാത്തോഡ് (ജോത്വാര) ബാബ ബാലക്നാഥ് (തിജാര)
ഒക്ടോബർ ഒന്നിന് ബി ജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമിറ്റിയുടെ (സി ഇി സി) യോഗത്തിലാണ് പേരുകൾക്ക് അന്തിമ രൂപമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഒരു നേതാവിനെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടില്ലെന്ന് ഈ മാസം ആദ്യം പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. ബി ജെ പി ശക്തമായ തയ്യാറെടുപ്പ് നടത്തുമ്പോൾ കോൺഗ്രസിൽ അണികൾക്കിടയിൽ ചേരിപ്പോരും അധികാര തർക്കവും പ്രധാനവെല്ലുവിളിയായി തുടരുമന്നു, കോൺഗ്രസ് ഐക്യമുന്നണി സ്ഥാപിച്ചെങ്കിലും അതിന്റെ ഫലം എത്രത്തോളം കോൺഗ്രസിന് കിട്ടുമെന്ന് കണ്ട് തന്നെ അറിയേണം.
അതേസമയം, മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെയും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവതിന്റെയും ക്യാമ്പുകൾ പ്രാധാന്യത്തിനായി പരസ്പരം കലഹിക്കുന്നത് ബി ജെ പിക്കും പ്രധാന വെല്ലുവിളിയാണ്. നരേന്ദ്ര തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, ഫഗ്ഗൻ സിംഗ് കുലസ്തെ എന്നീ മൂന്ന് കേന്ദ്ര മന്ത്രിമാരേയും നാല് ലോക്സഭാ അംഗങ്ങളേയും മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ബി ജെ പി മത്സരിപ്പിച്ചത് ഏറെ ശ്രദ്ധേയമാണ്.












Click it and Unblock the Notifications