അടുത്തത് ഇന്ത്യാ ഗേറ്റിന്റെ പേരാണോ മാറ്റുന്നത്; ബിജെപി എംപിയെ പരിഹസിച്ച് രജ്ദീപ് സര്‍ദേശായി
ദില്ലി: രാജ്യതലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ജെഎന്‍യു സര്‍വ്വകലാശാലയുടെ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കണമെന്ന് പറഞ്ഞ ബിജെപി എംപി ഹന്‍സ് രാജ് ഹാന്‍സിനെ പരിഹസിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ രജ്ദീപ് സര്‍ദേശായി. ജെന്‍യുവിന്റെ പേര് മാറ്റി മോദി നരേന്ദ്ര സര്‍വ്വകലാശാല (എംഎന്‍യു) എന്നാക്കിയതിന് ശേഷം അടുത്തത് ഇന്ത്യാ ഗേറ്റായിരിക്കുമോ എന്നാണ് രജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തത്.
മോഷണത്തിനിടെ മുട്ട കുടിച്ചത് വിനയായി; റാന്നിയുടെ ഉറക്കം കെടുത്തിയ കള്ളനെ പോലീസ് പിടികൂടി
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടി, സംസ്ഥാനത്തെ വിഭജിക്കാനുള്ള തീരുമാനം എന്നീ കാര്യങ്ങളില്‍ നരേന്ദ്രമോദിയെ പ്രശംസിച്ച് സംസാരിക്കുമ്പോഴാണ് ജെഎന്‍യുവിന്റെ പേര് മാറ്റണമെന്ന നിര്‍ദ്ദേശം ഹന്‍സ് രാജ് മുന്നോട്ടുവെച്ചത്.
എല്ലാവരും സമാധാനമായിരിക്കാന്‍ പ്രാര്‍ത്ഥിക്കുക. പൂര്‍വികര്‍ ചെയ്തുപൊയ തെറ്റുകള്‍ ഓരോന്നായി തിരുത്തുകയാണ് നമ്മള്. ജെഎന്‍യുവിന്റെ പേര് മാറ്റി എംഎന്‍യു എന്നാക്കി മാറ്റണമെന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടുവക്കുകയാണ്. മോദിയുടെ പേരിലും ചിലത് ഉണ്ടാവേണ്ടുണ്ടെന്ന് ഹാന്‍സ് രാജ് പറഞ്ഞു. അസാധ്യമായതെല്ലാം യാഥാർത്ഥ്യമാക്കാൻ പ്രധാനമന്ത്രി മോദിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് വെസ്റ്റ് ദില്ലിയില്‍ നിന്നുള്ള പാർലമെന്റംഗമാണ് ഇദ്ദേഹം.
12 വയസുകാരി ഗർഭിണിയായി; കോട്ടയത്ത് 11 കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു
'ഇന്ത്യയില്‍ ഇപ്പോഴും ജനാധിപത്യമുണ്ടോ'?; കേന്ദ്രസര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി