രജനികാന്ത് തിരുവമണ്ണാമലൈയില്‍ മല്‍സരിക്കും; സൂചന നല്കി സഹോദരന്, ചൂടുപിടിച്ച് രാഷ്ട്രീയം
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്നാട്ടില്‍ ഇത്തവണ ശ്രദ്ധേയമായ ഘടകം രജനികാന്തിന്റെ സാന്നിധ്യമാണ്. കന്നിയങ്കത്തിന് ഒരുങ്ങുകയാണ് രജനികാന്ത്. ഈ മാസം 31ന് പാര്‍ട്ടി സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനം നടത്തുന്ന അദ്ദേഹം പ്രകടന പത്രിക ഉള്‍പ്പെടെ തയ്യാറാക്കി വരികയാണ്. രജനിയുടെ രാഷ്ട്രീയ രംഗത്തേക്കുള്ള പ്രവേശനത്തോടെ വിവാദങ്ങളും തുടങ്ങിയിട്ടുണ്ട്.
പഴയ ബിജെപി നേതാക്കളെ അദ്ദേഹം പുതിയ പാര്‍ട്ടിയുടെ താക്കോല്‍സ്ഥാനങ്ങളില്‍ നിയമിച്ചതില്‍ ഒട്ടേറെ പേര്‍ക്ക് അസംതൃപ്തിയുണ്ട്. അതിനിടെയാണ് നേരത്തെ വന്ന വിവരങ്ങളില്‍ നിന്ന് വ്യത്യസ്തമായി രജനികാന്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ജനുവരി മുതല്‍
ഈ മാസം 31ന് രജിനികാന്ത് തന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനം നടത്തും. ജനുവരി മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. തമിഴ്നാട്ടിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും മല്‍സരിക്കുമെന്നും രജനികാന്തുമായി അടുപ്പമുള്ളവര്‍ പറഞ്ഞിരുന്നു.

സൂപ്പര്‍ പവര്‍ മാത്രമാകില്ല
തന്റെ ഫാന്‍സ് അസോസിയേഷന് പുതിയ പാര്‍ട്ടിയായി പ്രഖ്യാപിക്കാനാണ് രജനിയുടെ നീക്കം. ഭാന്‍സ് ഭാരവാഹികളുമായി അദ്ദേഹം അടുത്തിടെ നിര്‍ണായക ചര്‍ച്ചകള്‍ നടത്തിയിരുന്നു. രജനി മല്‍സരിക്കില്ലെന്നും സൂപ്പര്‍ പവറായി നിലയുറപ്പിക്കുമെന്നുമാണ് നേരത്തെ വന്ന സൂചനകള്‍. എന്നാല്‍ രജിനികാന്ത് തിരുവണ്ണാമലൈ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയേക്കുമെന്നാണ് പുതിയ വിവരം.

സഹോദരന് പറഞ്ഞത്
രജിനികാന്തിന്റെ സഹോദരന് ആര് സത്യനാരായണ റാവു ആണ് താരം മല്‍സര രംഗത്തുണ്ടാകുമെന്ന് സൂചിപ്പിച്ചത്. തിരുവണ്ണാമലൈ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ വേളയിലാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം സൂചിപ്പിച്ചത്. തിരുവണ്ണാമലൈ ക്ഷേത്രം രജിനികാന്തിന് ഏറെ പ്രിയപ്പെട്ടതാണെന്നും ഇവിടെ തന്നെ ആദ്യം മല്‍സരിച്ചേക്കുമെന്നും സഹോദരന് പറഞ്ഞു.

എന്ത് തീരുമാനം എടുത്താലും
രജനികാന്തിന് ഏറെ ആദരവുള്ള സഹോദരനാണ് സത്യനാരായണ റാവു. എന്ത് തീരുമാനം എടുത്താലും അദ്ദേഹം സഹോദരനെ അറിയിക്കാറുണ്ട്. അടുത്തിടെ ബെംഗലൂരുവിലെത്തി സഹോദരനെ രജിനി കാണുകയും ചെയ്തിരുന്നു. തന്റെ സഹോദരന് ഉചിതമായ തീരുമാനമാണ് എടുക്കുക എന്ന് സത്യനാരായണ റാവു പറയുന്നു.

ഇനി എന്ത് മാറ്റം
അടുത്ത വര്‍ഷം ആദ്യപകുതിയിലാണ് തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. എഐഎഡിഎംകെയുടെ ഭരണത്തിനെതിരായ വികാരം തമിഴ്നാട്ടിലുണ്ടെന്നും ഡിഎംകെ തരംഗത്തിനാണ് സാധ്യത എന്നുമാണ് പുറത്തുവന്ന വാര്‍ത്തകള്‍. അതിനിടെയാണ് രജനികാന്ത് കൂടി രാഷ്ട്രീയത്തിലിറങ്ങിയത്. ഇനി എന്ത് മാറ്റമാണ് തമിഴകത്തുണ്ടാകുക എന്ന് കാത്തിരുന്ന് കാണാം.
Recommended Video

ആത്മീയ-മതനിരപേക്ഷത
അര്ജുന് മൂര്‍ത്തി ഉള്‍പ്പെടെയുള്ള പഴയ ബിജെപി നേതാക്കളെ രജിനികാന്ത് തന്റെ പാര്‍ട്ടിയുടെ നിര്‍ണായക സ്ഥാനങ്ങളില്‍ നിയമിച്ചത് ഏറെ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ബിജെപിയുടെ ബി ടീമായി രജനികാന്ത് മാറുമെന്നാണ് വിമര്‍ശനം. എന്നാല്‍ ആത്മീയ-മതനിരപേക്ഷതയ്ക്ക് ഊന്നല്‍ നല്കിയ പാര്‍ട്ടിയാകും തന്റേത് എന്ന് രജനികാന്ത് പറഞ്ഞിരുന്നു.
ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications