ഐഒസി രാഷ്ട്രങ്ങൾക്ക് സൈനികോപകരണങ്ങൾ നൽകാൻ തയ്യാർ: സന്നദ്ധത അറിയിച്ച് രാജ്നാഥ് സിംഗ്
ദില്ലി: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങൾക്ക് ആയുധങ്ങൾ നൽകാൻ സന്നദ്ധതയറിയിച്ച് ഇന്ത്. ഈ രാജ്യങ്ങൾക്ക് മിസൈലുകളും ടാങ്കുകളും ഉൾപ്പെടെയുള്ള സൈനിക ഉപകരണങ്ങൾ നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് വ്യക്തമാക്കിയിട്ടുള്ളത്. ആഭ്യന്തര പ്രതിരോധ ഉൽപാദനവും വ്യവസായവും ഉയർത്തിക്കൊണ്ടുവരാനുള്ള ഇന്ത്യ ശ്രമങ്ങൾക്കിടെയാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന പുറത്തുവരുന്നത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളിൽ ഇന്ത്യക്ക് സുരക്ഷാ ഉപകരണങ്ങൾ സംഭാവന ചെയ്യുന്ന രാജ്യമാകാമെന്നും മേഖലയിലെ വിശ്വസനീയമായ പങ്കാളി ആണെന്നും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സിംഗിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
എയ്‌റോ ഇന്ത്യയുടെ ഭാഗമായി പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയാണ് സിംഗ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഇന്ത്യൻ എയ്‌റോസ്‌പേസ്, പ്രതിരോധ വ്യവസായങ്ങൾക്ക് വിതരണ ശൃംഖലയിലുടനീളമുള്ള വിദേശ കമ്പനികൾക്ക് അവരുടെ സഹകരണം പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ ആകർഷകവും സുപ്രധാനവുമായ അവസരം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ തരം മിസൈൽ സംവിധാനങ്ങൾ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, ഹെലികോപ്റ്ററുകൾ, മൾട്ടി പർപ്പസ് ലൈറ്റ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ്, യുദ്ധക്കപ്പൽ, പട്രോളിംഗ് കപ്പലുകൾ, പീരങ്കി തോക്ക് സംവിധാനങ്ങൾ, ടാങ്കുകൾ, റഡാറുകൾ, സൈനിക വാഹനങ്ങൾ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ, മറ്റ് ആയുധ സംവിധാനങ്ങൾ എന്നിവ ഐഒആർ രാജ്യങ്ങൾക്ക് നൽകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം
"നമ്മളെല്ലാ ഒരു പങ്കിടുന്ന സ്വത്ത് ഉണ്ട്, അതായത് ഇന്ത്യൻ മഹാസമുദ്രം", ഇത് "അന്താരാഷ്ട്ര വ്യാപാരത്തിനും ഗതാഗതത്തിനുമുള്ള ഒരു പ്രധാന ജീവരേഖയാണത്. കാരണം ലോകത്തിലെ പകുതിയോളം വരുന്ന കണ്ടെയ്നർ കപ്പലുകളും സഞ്ചരിക്കുന്ന പ്രധാന കടൽ പാതകളെ നിയന്ത്രിക്കാനാണ് ഇത് നിർദ്ദേശിക്കുന്നത്. ഇതിൽ മൂന്നിലൊന്ന് ലോക കാർഗോ ട്രാഫിക്കിനും ലോകത്തെ മൂന്നിൽ രണ്ട് എണ്ണ കയറ്റുമതിയ്ക്കുമായി ഉപയോഗിച്ച് വരികയാണ്.
Recommended Video