Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന് ധനസഹായം നല്‍കിയ തീരുമാനം പുനഃപരിശോധിക്കണം; ഐഎംഎഫിനോട് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: പാകിസ്ഥാന് സാമ്പത്തിക സഹായം നല്‍കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധിയോട് (ഐ എം എഫ് ) പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ആക്രമണങ്ങള്‍ നടത്താന്‍ തീവ്രവാദികള്‍ക്ക് അവരുടെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കുന്നതിന് തുല്യമാണ് ഇത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കടക്കെണിയിലായ പാകിസ്ഥാന് രക്ഷാപദ്ധതി പ്രകാരം 2.1 ബില്യണ്‍ ഡോളര്‍ നല്‍കിയ നടപടി പുനഃപരിശോധിക്കണം എന്നാണ് രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയപ്പോഴാണ് ഐ എം എഫ് ധനസഹായം പ്രഖ്യാപിച്ചത്.

Rajnath Singh

ആ സമയം വടക്കേ ഇന്ത്യയിലെ സിവിലിയന്‍, സൈനിക മേഖലകളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്ന തിരക്കിലായിരുന്നു പാകിസ്ഥാന്‍. 'പാകിസ്ഥാന് ഐ എം എഫ് നല്‍കുന്ന സഹായം ഭീകരതയ്ക്ക് പരോക്ഷമായി ധനസഹായം നല്‍കുന്നത് പോലെയാണ്,' രാജ്‌നാഥ് സിംഗ് പറഞ്ഞു. ഗുജറാത്തിലെ ഭുജ് ഐ എ എഫ് സ്റ്റേഷനില്‍ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'|ഈ സൈനിക താവളവും പാക്കിസ്ഥാന്‍ മിസൈലുകളും ഡ്രോണുകളും ലക്ഷ്യമിട്ടിരുന്നു. ഇവയെല്ലാം ഇന്ത്യയുടെ ശക്തമായ വ്യോമ പ്രതിരോധ ശൃംഖല തടഞ്ഞു. പാകിസ്ഥാനുള്ള ഏതൊരു സാമ്പത്തിക സഹായവും യഥാര്‍ത്ഥത്തില്‍ ഭീകര ഫണ്ടിംഗാണ്. ഐഎംഎഫ് അതിന്റെ തീരുമാനം പുനഃപരിശോധിക്കണം,' രാജ്‌നാഥ് സിംഗ് പറഞ്ഞു. ജാഗ്വാര്‍ ഡീപ്-പെനട്രേഷന്‍ സ്‌ട്രൈക്ക് ഫൈറ്റര്‍ ജെറ്റിനും എസ്-125 പെച്ചോറ സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സിസ്റ്റത്തിനും മുന്നില്‍ നിന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

നിരവധി ദീര്‍ഘദൂര ആക്രമണ ദൗത്യങ്ങള്‍ ആരംഭിച്ച പ്രധാന വ്യോമതാവളങ്ങളിലൊന്നാണ് ഭുജ് ഐഎഎഫ് സ്റ്റേഷന്‍. അതേസമയം ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേനയുടെ കൃത്യതയെയും വേഗതയെയും രാജ്‌നാഥ് സിംഗ് പ്രശംസിച്ചു. ഈ ഓപ്പറേഷന്‍ ഇന്ത്യയുടെ സൈനിക ശക്തി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചതായും അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഉയര്‍ന്നുവരുന്ന ഭീകരതയെ ഉടനടി തകര്‍ത്തതായും അദ്ദേഹം പ്രഖ്യാപിച്ചു.

വെറും 23 മിനിറ്റിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കിയ വ്യോമസേനയെ മന്ത്രി പ്രശംസിച്ചു. 'ഓപ്പറേഷന്‍ സിന്ദൂരില്‍ നിങ്ങള്‍ ചെയ്തതെല്ലാം ഇന്ത്യയിലായാലും വിദേശത്തായാലും എല്ലാ ഇന്ത്യക്കാരെയും അഭിമാനിപ്പിച്ചു. പാകിസ്ഥാനില്‍ വളര്‍ത്തിയ ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് വെറും 23 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. 'നമ്മുടെ വ്യോമസേന ചെയ്തതില്‍ ലോകം മുഴുവന്‍ അത്ഭുതപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭീകര ക്യാമ്പുകളില്‍ ആക്രമണം നടത്തുക മാത്രമല്ല ചെയ്തത്. നിങ്ങള്‍ വ്യക്തമായ സന്ദേശം തന്നെ ലോകത്തിന് നല്‍കി. ഇന്ത്യ ഇനിയും തീവ്രവാദത്തെ സഹിക്കില്ല, കൃത്യതയോടെയും ശക്തിയോടെയും തിരിച്ചടിക്കും,' അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+