അഗ്നിപഥില്‍ പിന്നോട്ടില്ല, സൈനിക തലവന്മാരെ ഇന്ന് പ്രതിരോധമന്ത്രി കാണും, ചര്‍ച്ച ഇക്കാര്യത്തില്‍
ദില്ലി: അഗ്നിപഥ് സ്കീമിനെതിരെ രാജ്യത്താകെ വന്‍ പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ കേന്ദ്രം നടപടികളുമായി മുന്നോട്ട് പോവുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് നിര്‍ണായ യോഗം ചേരുന്നുണ്ട്. മൂന്ന് സേനകളുടെയും മേധാവിമാര്‍ ഇന്ന് കൂടിക്കാഴ്ച്ചയ്ക്കായി പ്രതിരോധ മന്ത്രിയുടെ വീട്ടിലെത്തും. പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന കാര്യമാണ് സേനാ തലവന്മാരുമായി ചര്‍ച്ച ചെയ്യും. ഇതിനൊപ്പം പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള വഴികളും ഇവര്‍ ചര്‍ച്ച ചെയ്ത് കണ്ടെത്തും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രാജ്നാഥ് സിംഗ് വിളിക്കുന്ന രണ്ടാമത്തെ യോഗമാണിത്. കേന്ദ്ര ആംഡ് പോലീസ് ഫോഴ്സിലും, അസം റൈഫിള്‍സിലുമായി അഗ്നിവീറുകള്‍ക്ക് പത്ത് ശതമാനം സംവരണം ഉണ്ടായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

ആദ്യത്തെ അഗ്നിവീര്‍ ബാച്ചുകള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് വയസ്സിന്റെ കാര്യത്തില്‍ നല്‍കാനും ആഭ്യന്തര കാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇത് സിഎപിഎഫിലും അസം റൈഫിള്‍സിലും ബാധകമായിരിക്കും. അതേസമയം സൈന്യത്തിലെ സേവനത്തിന് ശേഷം കേന്ദ്ര മന്ത്രിമാരും സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ വകുപ്പുകളും കോര്‍പ്പറേഷനുകളും സൈനികര്‍ക്ക് തൊഴില്‍ മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. വരും ദിനങ്ങളില്‍ പലയിടത്ത് നിന്നും ഇക്കാര്യത്തില്‍ അറിയിപ്പ് വരുമെന്നും പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധത്തില്‍ ഈ പദ്ധതി നടപ്പാക്കാനാവുമോ എന്ന് വിരണ്ട് നില്‍ക്കുകയാണ്.
അതേസമയം അഗ്നിപഥ് പദ്ധതി വ്യോമസേനയില്‍ നടപ്പാക്കാനുള്ള നീക്കവും തുടങ്ങി. ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ അടക്കം വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്. യോഗ്യത, വയസ്സ്, മെഡിക്കല്‍ സ്റ്റാന്റേഡ്സ്, എംപ്ലോയെബിളിറ്റി, യൂണിഫോം, പരിശീലനം അടക്കം കാര്യങ്ങള്‍ ഇതില്‍ പറയുന്നുണ്ട്. ഇതിനിടെ കേന്ദ്ര മന്ത്രി കിഷന് റെഡ്ഡിയുടെ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്. സൈന്യത്തിലെ സേവനത്തിലൂടെ ഡ്രൈവര്‍, ബാര്‍ബര്‍, ഇലക്ട്രീഷ്യന്‍സ്, അടക്കം ജോലികളില്അടക്കം പരിശീലനം നേടിയിട്ടുണ്ടാവുമെന്നാണ് അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തെ പരിശീലനം കഴിഞ്ഞാല്‍ അവര്‍ക്ക് ഈ കഴിവുകള്‍ ഉപയോഗിച്ച് നല്ല ജോലികള്‍ കണ്ടെത്താമെന്നും കിഷന് റെഡ്ഡി പറഞ്ഞു.
സമാധാനപരമായി പ്രതിഷേധം നടത്തുക, പക്ഷേ ഇത് അവസാനിപ്പിക്കരുതെന്ന് പ്രിയങ്ക ഗാന്ധി ഉദ്യോഗാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ഈ പദ്ധതി രാജ്യത്തെ യുവാക്കളെ തന്നെ ഇല്ലാതാക്കും. സൈന്യത്തെ തന്നെ ഇല്ലാതാക്കും. ഈ സര്‍ക്കാരിന്റെ ഗൂഢലക്ഷ്യം എല്ലാവരും മനസ്സിലാക്കി. അവരെ താഴെയിറക്കുകയാണ് വേണ്ടത്. ഈ രാജ്യത്തോട് സത്യസന്ധമായി നില്‍ക്കുന്നവരെയാണ് ആവശ്യം. രാജ്യത്തിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നവരായിരിക്കണം ആ സര്‍ക്കാര്‍. എല്ലാവരും സമാധാനപരമായി പ്രതിഷേധിക്കുക. എന്നാല്‍ ഒരിക്കലും പ്രതിഷേധം അവസാനിപ്പിക്കരുതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
-
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications