ഉറങ്ങാൻ പോലും സാധിക്കുന്നില്ല; രാജ്യസഭയിലെ ബഹളത്തിൽ വിങ്ങിപ്പൊട്ടി രാഷ്ട്രപതി
സഭയിലെ ബഹളത്തെ കുറിച്ച് സംസാരിക്കവേ അദ്ദേഹം വിങ്ങിപ്പൊട്ടുകയും ചെയ്തു
ന്യൂഡൽഹി: പാർലമെന്റിലെ പ്രതിപക്ഷ ബഹളത്തിനെതിരെ രൂക്ഷ വിമർശനവുമായി സഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യാ നായിഡു. പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് വർഷകാല സമ്മേളനം ആരംഭിച്ചതു മുതൽ സഭ നിരന്തരം തടസപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഉപരാഷ്ട്രപതി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. കർഷക പ്രതിഷേധങ്ങളുടെ പേരിൽ രാജ്യസഭയിൽ അരങ്ങേറിയത് നാണംകെട്ട പ്രതിഷേധമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. സഭയിലെ ബഹളത്തെ കുറിച്ച് സംസാരിക്കവേ അദ്ദേഹം വിങ്ങിപ്പൊട്ടുകയും ചെയ്തു.

പാർലമെൻറ് ജനാധിപത്യത്തിൻറെ ശ്രീകോവിലാണെന്നും പ്രതിഷേധങ്ങൾ അതിരുവിട്ടുവെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. ചില അംഗങ്ങൾ മേശപ്പുറത്ത് കയറിയപ്പോൾ സഭയുടെ പവിത്രത തന്നെ നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയിൽ പ്രതിപക്ഷ എംപിമാരുടെ നടപടിയിൽ അഗാധമായ വേദന പ്രകടിപ്പിച്ച അദ്ദേഹം തനിക്ക് ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും പറഞ്ഞു.
"ഞാൻ വളരെ ദുഃഖിതനായിരുന്നു, അങ്ങേയറ്റം വേദനിച്ചു ... എന്റെ വേദന അറിയിക്കാൻ ഒരു വഴിയും ഇല്ല. ഉറക്കം ഇല്ലാത്ത രാത്രികളാണ് ഞാൻ ചെലവഴിച്ചത്. ഈ സഭയെ ഇത്രയും താഴ്ന്ന നിലയിലാക്കാനിടയാക്കിയ പ്രകോപനമോ കാരണമോ കണ്ടെത്താന്‍ പാടുപെട്ടതിനാല്‍ തനിക്ക്," വെങ്കയ്യ നായിഡു പറഞ്ഞു. ഇത് ചെയ്യാൻ അല്ലെങ്കിൽ അത് ചെയ്യാൻ നിങ്ങൾക്ക് ഒരു സർക്കാരിനെയും നിർബന്ധിക്കാൻ കഴിയില്ല. ചർച്ചയ്ക്ക് അനുമതി നൽകിയിട്ടും ഇന്നലെ ഈ പ്രശ്നം ഉയർത്തുന്നതിൽ ഒരു കാര്യവുമില്ലാ. അഭിപ്രായ വ്യത്യാസമുണ്ടാകാം..അവർക്ക് ചർച്ച ചെയ്യാനും പ്രതിഷേധിക്കാനും വോട്ടുചെയ്യാനും കഴിയുമായിരുന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ ചില പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നുള്ള നടപടി വേദനിപ്പിക്കുന്നതാണ്. ഈ ബഹളങ്ങള്‍ പൂര്‍ണ്ണമായും ജനങ്ങളെ കാണിക്കണം. കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങളെ കുറിച്ച് എല്ലാവരും ചിന്തിക്കണമെന്ന് പറഞ്ഞ അദ്ദേഹം പരിഹാര നടപടികളും ഉണ്ടാകണമെന്നു കൂട്ടിച്ചേർത്തു. അത്തരത്തിൽ പരിഹാരം കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ പാര്‍ലമെന്ററി ജനാധിപത്യം അപ്രസക്തമാകുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
അതേസമയം രാജ്യസഭയിൽ ഇന്നലെ കാര്‍ഷിക ബില്ലുകളെ കുറിച്ചുള്ള ചര്‍ച്ച തടസ്സപ്പെടുത്തിയ പാർലമെന്റ് അംഗങ്ങൾക്കെതിരെ ബിജെപി നടപടി ആവശ്യപ്പെട്ടു. രാജ്യസഭയിൽ കർഷക വിഷയം ചർച്ചചെയ്യാൻ തീരുമാനിച്ച സമയത്താണ് കേന്ദ്രസർക്കാറിനെതിരെ മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷ എംപിമാർ നടുത്തളത്തിലേക്ക് ഇറങ്ങിയത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി എംപിമാർ പ്രതിഷേധത്തിന്റെ ഭാഗമായി. ഇവരിൽ ചിലർ നടത്തളത്തിലെ മേശയിൽ കയറി നിന്നു. പ്രതിഷേധത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷാ, ഭരണകക്ഷി നേതാവ് പിയൂഷ് ഗോയൽ എന്നിവർ രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications