രാജ്യസഭ തിരഞ്ഞെടുപ്പിൽ അരുൺ ജെയ്റ്റ്ലി വിജയിച്ചു; ഉത്തർ പ്രദേശിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്
ദില്ലി: ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭ സീറ്റിലേക്ക് മത്സരിച്ച അരുൺ ജെയ്റ്റ്ലി വിജയിച്ചു. രാജ്യസഭയില്‍ നിലവില്‍ ബിജെപിക്ക് 58 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 54ഉം. ഒഴിവുള്ള 58 രാജ്യസഭ സീറ്റുകളില്‍ 10 സംസ്ഥാനങ്ങളില്‍ നിന്ന് 7 കേന്ദ്ര മന്ത്രിമാരടക്കം 33 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി ആറു സംസ്ഥാനങ്ങളിലെ 25 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കർണാടകയിൽ കോൺഗ്രസിൽ പൊട്ടിത്തെറി; സോഷ്യൽ മീഡിയ ഹെഡിന്റെ അമ്മ സ്വതന്ത്രയായി മത്സരിക്കുന്നു!
എട്ട് സീറ്റുകൾ അനായാസമായി വിജയിക്കാൻ കഴിയുന്ന ബിജെപി ലക്ഷ്യമിടുന്നത് സംസ്ഥാനത്തുനിന്നും 9 സീറ്റാണ്. നിലവില്‍ 324 വോട്ടുള്ള ബിജെപിയ്ക്ക് 8 പേരുടെ വിജയം അനായാസം നേടാന്‍ കഴിയും. 9 സീറ്റുകള്‍ നേടാനുള്ള ബിജെപിയുടെ പരിശ്രമം വിഫലമാവില്ല എന്ന് വേണം കരുതാന്‍. കാരണം ഉത്തര്‍ പ്രദേശില്‍ 'ക്രോസ് വോട്ടിംഗ്' നടന്നിട്ടുണ്ടെന്ന വാർത്തകൾ പഫരത്തു വന്നിരുന്നു. ബി എസ് പിയുടെ അനില്‍ സിംഗും ബിജെപിയ്ക്കാണ് വോട്ട് നല്‍കിയത്. ഇതോടെ എസ്പിയുടെയും മറ്റു ചെറിയ പാര്‍ട്ടികളുടെയും വോട്ടുനേടി ഒരു പ്രതിനിധിയെ രാജ്യസഭയില്‍ എത്തിക്കാനുള്ള ബിഎസ്പിയുടെ സ്വപ്നം തകരനാണ് സാധ്യത.
എസ്‍പി-ബിഎസ്‍പി സഖ്യത്തിന്‍റെ ഭാവി നിർണ്ണയിക്കുന്നതിലും ഈ തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന 16 സംസ്ഥാനങ്ങളില്‍ 11 സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്നതിനാല്‍ എംപിമാരുടെ അംഗബലം ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് ബി.ജെ.പി ഇപ്പോള്‍ മുന്നില്‍ കാണുന്നത്. 245 അംഗ രാജ്യസഭയില്‍ 126 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
കോണ്‍ഗ്രസില്‍ ശുദ്ധികലശം.... കോണ്‍ഗ്രസിന്‍റെ 30 സിറ്റിങ്ങ് എംഎല്‍എമാര്‍ തോല്‍ക്കും!!
വൃത്താകൃതിയിലുള്ള മുഖമുള്ളവര്‍ ദയാലുക്കള്‍!! സ്വന്തം കാര്യങ്ങള്‍ക്ക് ബന്ധങ്ങളെ ഉപയോഗിക്കില്ല