Get Updates
Get notified of breaking news, exclusive insights, and must-see stories!

15 രാജ്യസഭാ സീറ്റിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്; വോട്ട് മറിഞ്ഞേക്കുമെന്ന ആശങ്കയില്‍ എസ്പിയും കോണ്‍ഗ്രസും

ന്യൂഡല്‍ഹി: 15 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. ബി ജെ പി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഒഴിവുള്ള രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെയും സമാജ്വാദി പാര്‍ട്ടി എം എല്‍ എമാരുടെയും ക്രോസ് വോട്ടിംഗിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് വോട്ടെടുപ്പ് എന്ന പ്രത്യേകതയുമുണ്ട്.

41 പേര്‍ ഇതിനോടകം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ, അശോക് ചവാന്‍, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എല്‍ മുരുകന്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഉത്തര്‍പ്രദേശില്‍ 10, കര്‍ണാടകയില്‍ നാല്, ഹിമാചല്‍ പ്രദേശില്‍ ഒന്ന് എന്നിങ്ങനെയാണ് ഒഴിവുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം.

Rajya Sabha Election 2024

യു പിയിലെ പത്തെണ്ണത്തില്‍ ബി ജെ പിക്ക് ഏഴെണ്ണവും സമാജ്വാദി പാര്‍ട്ടിക്ക് മൂന്നെണ്ണവും വിജയിക്കാനാകും. എന്നാല്‍ ബിസിനസുകാരനും രാഷ്ട്രീയക്കാരനുമായ സഞ്ജയ് സേത്തിനെ എട്ടാം സ്ഥാനാര്‍ത്ഥിയായി ബി ജെ പി രംഗത്തിറക്കിയതോടെ ഒരു സീറ്റില്‍ മത്സരം നിലനില്‍ക്കുകയാണ്. മുന്‍ എസ് പി നേതാവായ സഞ്ജയ് സേത്ത് 2019 ലാണ് ബി ജെ പിയില്‍ ചേരുന്നത്.

കര്‍ണാടകയില്‍ നാല് രാജ്യസഭാ സീറ്റുകളും അഞ്ച് സ്ഥാനാര്‍ത്ഥികളുമാണ് മത്സരരംഗത്തുള്ളത്. ജനതാദള്‍ (സെക്കുലര്‍) നേതാവും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ ഡി കുപേന്ദ്ര റെഡ്ഡിയുടെ സ്ഥാനാര്‍ത്ഥിത്വം നാലാം സീറ്റിലേക്ക് മത്സരം അനിവാര്യമാക്കി. നിലവിലെ കണക്കനുസരിച്ച് മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് ബി ജെ പിയും വിജയിക്കുമെന്നുറപ്പാണ്.

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് ഒരു രാജ്യസഭാ സീറ്റ് നേടാനുള്ള അംഗബലമുണ്ട്. എന്നാല്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവ് അഭിഷേക് മനു സിംഗ്വിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസിലെ ചിലര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. കോണ്‍ഗ്രസിനുള്ളിലെ ഏതെങ്കിലും ഭിന്നത മുതലാക്കാമെന്ന പ്രതീക്ഷയിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍ഷ് മഹാജനെ ബി ജെ പി രംഗത്തിറക്കിയത്.

യു പിയില്‍ മുന്‍ കേന്ദ്രമന്ത്രി ആര്‍ പി എന്‍ സിംഗ്, മുന്‍ എം പി ചൗധരി തേജ്വീര്‍ സിംഗ്, മുതിര്‍ന്ന സംസ്ഥാന നേതാവ് അമര്‍പാല്‍ മൗര്യ, മുന്‍ മന്ത്രി സംഗീത ബല്‍വന്ത് (ബിന്‍ഡ്), പാര്‍ട്ടി വക്താവ് സുധാന്‍ഷു ത്രിവേദി, മുന്‍ എം എല്‍ എ സാധന സിംഗ്, മുന്‍ ആഗ്ര മേയര്‍ നവീന്‍ ജെയിന്‍ എന്നിവരെയാണ് ബി ജെ പി സ്ഥാനാര്‍ത്ഥികളാക്കിയത്. നടിയും എം പിയുമായ ജയാ ബച്ചന്‍, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അലോക് രഞ്ജന്‍, ദളിത് നേതാവ് റാംജി ലാല്‍ സുമന്‍ എന്നിവരാണ് എസ് പി സ്ഥാനാര്‍ത്ഥികള്‍.

രാജ്യസഭയില്‍ ഒഴിവ് വന്ന 56 ല്‍ 28 സീറ്റുകളും ഭരണകക്ഷിയായ ബി ജെ പി കൈവശം വച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം കുറഞ്ഞത് 29 സീറ്റുകളെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തര്‍പ്രദേശില്‍ എസ് പി ഒന്നില്‍ നിന്ന് രണ്ടായി നില മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാ, ഇന്ത്യന്‍ ബ്ലോക്കിന് ഒരു സീറ്റ് അധികം ലഭിക്കും. നിലവില്‍ രാജ്യസഭയുടെ അംഗബലം 245 ആണ്.

യു പി നിയമസഭയില്‍ 403 എം എല്‍ എമാരുണ്ടെങ്കിലും നാല് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ചൊവ്വാഴ്ചത്തെ വോട്ടിങ് അംഗബലം 399 ആയിരിക്കും. അതിനാല്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും 37 ഒന്നാം മുന്‍ഗണന വോട്ടുകള്‍ ആവശ്യമാണ്. ബി ജെ പിക്ക് 252 എം എല്‍ എമാരും എന്‍ ഡി എ സഖ്യകക്ഷികള്‍ക്ക് 34 എം എല്‍ എമാരുമുണ്ട്. ഈ 36 വോട്ടുകളും ബി ജെ പിക്ക് നേടാനായാല്‍ 288 ആകും.

അപ്പോള്‍ എട്ടാമത്തെ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതിന് എട്ട് വോട്ടുകള്‍ കുറയും. എസ് പിക്ക് 108 എംഎല്‍എമാരും സഖ്യകക്ഷിയായ കോണ്‍ഗ്രസിന് രണ്ട് എം എല്‍ എമാരുമുണ്ട്. മൂന്ന് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടിക്ക് 111 വോട്ടുകള്‍ ആവശ്യമാണ്. എന്നാല്‍ സഖ്യകക്ഷിയും 2022 ല്‍ എസ് പി സഖ്യത്തില്‍ വിജയിച്ച അപ്നാ ദള്‍ (കെ) നേതാവുമായ പല്ലവി പട്ടേല്‍, താന്‍ ജയാ ബച്ചനോ അലോകിനോ വോട്ട് ചെയ്യില്ലെന്ന് പറഞ്ഞതാണ് സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+