Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭാംഗം അമര്‍ സിങ് അന്തരിച്ചു; ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തിലെ കരുത്തനായ നേതാവ്

ദില്ലി: രാജ്യസഭാംഗവും സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിങ് (64) അന്തരിച്ചു. സിംഗപ്പൂരില്‍ ചികില്‍സയിലുള്ള അദ്ദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഏറെ കാലമായി ചികില്‍സയിലാണ് അദ്ദേഹം. ഏഴ് മാസത്തിലധികമായി സിംഗപ്പൂരിലെ ചകില്‍സ തുടങ്ങിയിട്ട്. 2013 മുതല്‍ വൃക്ക രോഗമുണ്ട് അമര്‍ സിങിന്. അദ്ദേഹം ഐസിയുവിലാണെന്ന് അടുത്തിടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

A

സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലായിരുന്നു ചികില്‍സ. നേരത്തെ വൃക്ക മാറ്റിവച്ചിരുന്നു. ഇന്ന് രാവിലെ സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാദര തിലകന്റെ ഓര്‍മ പങ്കുവച്ച് ട്വീറ്റ് ചെയ്തിരുന്നു. ബാല ഗംഗാദര തിലകന്റെ ചരമ വാര്‍ഷികമാണിന്ന്. കൂടാതെ അമര്‍സിങ് ബലി പെരുന്നാള്‍ ആശംസകളും നേര്‍ന്നിരുന്നു. രോഗം മൂര്‍ച്ഛിക്കുന്നത് വരെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുക.

കഴിഞ്ഞ മാര്‍ച്ച് 22ന് ആശുപത്രി കിടക്കയില്‍ നിന്ന് ഒരു വീഡിയോ സന്ദേശം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കൊറോണ രോഗ പ്രതിരോധ രംഗത്ത് എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കണമെന്നായിരുന്നു വീഡിയോ സന്ദേശം. മാര്‍ച്ച് ആദ്യത്തില്‍ ഇദ്ദേഹം മരിച്ചുവെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അത് വ്യാജ വിവരങ്ങളാണെന്ന് വ്യക്തമക്കി അമര്‍ സിങ് മാര്‍ച്ച് രണ്ടിന് മറ്റൊരു വീഡിയോയും ചെയ്തിരുന്നു. കടുവ ജീവനോടെയുണ്ട് എന്ന വാചകത്തോടൊപ്പമായിരുന്നു വീഡിയോ.

Recommended Video

cmsvideo
    Masks that can be used to get rid of Corona | Oneindia Malayalam

    നേരത്തെ സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തനായ നേതാവിയിരുന്നു അമര്‍ സിങ്. പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ വലംകൈ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് അഭിപ്രായ ഭിന്നതകള്‍ കാരണം രാജിവച്ച് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു. ഒരിക്കലും സമാജ്‌വാദി പാര്‍ട്ടിയിലേക്ക് തിരിച്ചുപോകില്ലെന്നാണ് അമര്‍ സിങ് അടുത്തിടെ പറഞ്ഞത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം അതുവരെ പാര്‍ട്ടിയില്‍ വഹിച്ചിരുന്ന എല്ലാ പദവികളും 2010ല്‍ രാജിവച്ചിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+