Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ റിസര്‍വേഷന്‍ ബില്ലും പുനസംഘടനാ ബില്ലും പാസാക്കി രാജ്യസഭ; പ്രതിപക്ഷം ഇറങ്ങിപ്പോയി

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പ്രധാന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്ന രണ്ട് ബില്ലുകള്‍ രാജ്യസഭ പാസാക്കി. ജമ്മു കശ്മീര്‍ സംവരണ (ഭേദഗതി) ബില്‍, 2023, ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍, 2023 എന്നീ ബില്ലുകള്‍ ആണ് പാസാക്കിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം ഇറങ്ങിപ്പോയെങ്കിലും രണ്ട് ബില്ലുകളും രാജ്യസഭ പാസാക്കുകയായിരുന്നു.

രണ്ട് ബില്ലുകളും ഏകകണ്ഠമായാണ് പാസാക്കിയത് എന്നും വിയോജിപ്പ് ഉണ്ടായിട്ടില്ല എന്നും രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധങ്കര്‍ പറഞ്ഞു. 2004 ലെ നിയമങ്ങളാണ് ഭേദഗതിയോടെ പരിഷ്‌കരിച്ചത്. ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലുമുള്ള സംവരണം നിശ്ചയിക്കുന്ന ബില്ലാണ് ജമ്മു കശ്മീര്‍ സംവരണ (ഭേദഗതി) ബില്‍, 2023.

amit shah

ജമ്മു കശ്മീര്‍ പ്രഖ്യാപിച്ച 'ദുര്‍ബലരും താഴ്ന്ന വിഭാഗങ്ങളും' എന്ന പദത്തിന് പകരം 'മറ്റ് പിന്നോക്ക വിഭാഗങ്ങള്‍' എന്നതായി മാറ്റുന്നതാണ് ഇതിലെ പ്രധാന സവിശേഷതകളില്‍ ഒന്ന്. ദുര്‍ബ്ബല വിഭാഗങ്ങളുടെ യഥാര്‍ത്ഥ നിര്‍വചനം ഒഴിവാക്കുന്നതാണ് ബില്‍. 2019 ലെ ജമ്മു കശ്മീര്‍ പുന:സംഘടനാ നിയമത്തെ ഭേദഗതി ചെയ്തുകൊണ്ടുള്ളതാണ് ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍, 2023.

ജമ്മു കശ്മീര്‍ അസംബ്ലിയിലെ ആകെ സീറ്റുകളുടെ എണ്ണം 83 ല്‍ നിന്ന് 90 ആക്കി വര്‍ധിപ്പിച്ചതാണ് ഇതിലെ പ്രധാന മാറ്റം. 2019 ലെ നിയമം മുന്‍ സംസ്ഥാനത്തെ ജമ്മു-കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി പുനഃസംഘടിപ്പിക്കാന്‍ സഹായിച്ചിരുന്നു. ജമ്മു കശ്മീര്‍ നിയമസഭയിലെ ആകെ സീറ്റുകളുടെ എണ്ണം 107-ല്‍ നിന്ന് 114 ആയി ഉയര്‍ത്താന്‍ ഈ ബില്‍ നിര്‍ദ്ദേശിക്കുന്നു.

അതില്‍ ഏഴ് പട്ടികജാതി അംഗങ്ങള്‍ക്കും ഒമ്പത് സീറ്റുകള്‍ പട്ടികവര്‍ഗത്തില്‍ നിന്നുള്ള നിയമസഭാംഗങ്ങള്‍ക്കും സംവരണം ചെയ്യും. ജമ്മു കശ്മീര്‍ പുനഃസംഘടനാ നിയമം അനുസരിച്ച് പാക് അധീന കശ്മീരിലെ അധിനിവേശം അവസാനിക്കുന്നത് വരെ നിയമസഭയുടെ 24 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. അതിനാല്‍, നിയമസഭയുടെ ഫലപ്രദമായ അംഗബലം 83 ആണ്. ഇത് 90 ആയി വര്‍ധിപ്പിക്കാനാണ് ഭേദഗതി ആവശ്യപ്പെടുന്നത്.

കശ്മീരി കുടിയേറ്റ സമൂഹത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വരെ നിയമനിര്‍മ്മാണ സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരവും മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഒരാള്‍ സ്ത്രീയായിരിക്കും. നേരത്തെ ലോക്‌സഭയില്‍ രണ്ട് ബില്ലുകളും പാസാക്കിയിരുന്നു. അതിനിടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തിന്റെ സാധുത സുപ്രീം കോടതി ഇന്ന് ശരിവെച്ചിരുന്നു.

മുന്‍ സംസ്ഥാനത്തിന് ആഭ്യന്തര പരമാധികാരം ഇല്ലെന്നും ഇന്ത്യന്‍ ഭരണഘടന അതിന്റെ പ്രദേശത്ത് പ്രയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 ഒരു താല്‍ക്കാലിക വ്യവസ്ഥയാണെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം 2024 സെപ്തംബര്‍ 30-ന് മുമ്പ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്താനും കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+