കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുര്‍മീതിന് സറ്റിയാറിയാസിസ് രോഗം!!! ഉപയോഗിച്ചിരുന്നത് ഓസ്‌ട്രേലിയന്‍ സെക്‌സ് ടോണിക്കുകള്‍

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ചണ്ഡീഗഢ്: ബലാത്സംഗ കേസില്‍ റോഹ്തക് ജയിലില്‍ ശിക്ഷയനുഭവിക്കുന്ന ഗുര്‍മീത് റാം റഹീം സിങ് അവിടെ കിടന്ന് ഞെരിപിരി കൊള്ളുകയാണ്. തനിക്ക് വിദഗ്ധ ചികിത്സ വേണം എന്ന ആവശ്യവും ഉന്നയിച്ചു.

ഒടുവില്‍ ഗുര്‍മീതിനെ ചികിത്സിക്കാന്‍ എത്തിയ ഡോക്ടര്‍മാരുടെ സംഘം ആ രോഗം എന്താണെന്ന് കണ്ടുപിടിച്ചു. സറ്റിയാറിയാസിസ് എന്ന രോഗമാണ് ഗുര്‍മീതിന് ഉള്ളത്.

ഈ രോഗത്തിന് രണ്ട് തരത്തിലുള്ള ചികിത്സയാണുള്ളത്. അതില്‍ ഒരു ചികിത്സാരീതി ഒരിക്കിലും ഗുര്‍മീതിന് ജയിലില്‍ കിട്ടില്ലെന്ന് ഉറപ്പാണ്. എന്താണ് ഈ സറ്റിയാറിയാസിസ് രോഗം...

സറ്റിയാറിയാസിസ്

സറ്റിയാറിയാസിസ്

ഗുര്‍മീത് റാം റഹീം സിങിന് അമിത ലൈംഗികാസക്തിയാണ് എന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് തന്നെയാണ് ഇപ്പോഴും നേരിടുന്ന പ്രശ്‌നം.

പിന്‍വാങ്ങല്‍ പ്രശ്‌നങ്ങള്‍

പിന്‍വാങ്ങല്‍ പ്രശ്‌നങ്ങള്‍

ജയിലില്‍ എത്തിയതിന് ശേഷം തന്റെ ആസക്തികള്‍ അടക്കാന്‍ ഗുര്‍മീതിന് സാധിച്ചിട്ടില്ല. അതിന്റെ ഫലമായാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍. ഇതാണ് സറ്റിയാറിയാസിസ് എന്ന രോഗവും.

ചികിത്സ വേണം

ചികിത്സ വേണം

ഇപ്പോഴത്തെ ശാരീരികമായ അസ്വസ്ഥകള്‍ക്ക് കാരണം ലൈംഗികത കിട്ടാത്തതാണ്. അതിന് അടിയന്തരമായി ചികിത്സ നല്‍കിയില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകും എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

എങ്ങനെ പരിഹരിക്കും

എങ്ങനെ പരിഹരിക്കും

അമിത ലൈംഗികാസക്തി തീര്‍ക്കാനുള്ള വഴികള്‍ എന്തായാലും ഗുര്‍മീതിന് ജയിലില്‍ അനുവദിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് മരുന്നുകൊണ്ട് തന്നെ വേണം ചികിത്സ നടത്താന്‍.

സെക്‌സ് ടോണിക്ക്

സെക്‌സ് ടോണിക്ക്

ഗുര്‍മീത് സ്ഥിരമായി സെക്‌സ് ടോണിക്കുകള്‍ ഉപയോഗിച്ചിരുന്നത്രെ. ഓസ്‌ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത സെക്‌സ് ടോണിക്കുകള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എനര്‍ജി ഡ്രിങ്കുകളും സ്ഥിരമായി ഉപയോഗിച്ചിരുന്നു.

ഉത്തേജക മരുന്നുകള്‍

ഉത്തേജക മരുന്നുകള്‍

സ്ഥിരമായി ഇയാള്‍ ലൈംഗിക ഉത്തേജക മരുന്നുകളും ഉപയോഗിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്‍ക്ക് മുന്നില്‍ തനിക്ക് അമാനുഷികമായ ലൈംഗിക ശേഷി ഉണ്ടെന്ന് കാണിക്കാന്‍ ആയിരുന്നത്രെ ഇത്.

ലൈംഗിക ശേഷിയില്ലെന്ന്

ലൈംഗിക ശേഷിയില്ലെന്ന്

എന്നാല്‍ തനിക്ക് ലൈംഗിക ശേഷി ഇല്ലെന്നായിരുന്നു ഗുര്‍മീത് റാം റഹീം സിങ് കോടതിയില്‍ വാദിച്ചിരുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നും വാദിച്ചിരുന്നു. പക്ഷേ ഇത് കോടതി തള്ളിയിരുന്നു,

ഓരോ ദിവസവും ഓരോ പെണ്‍കുട്ടി

ഓരോ ദിവസവും ഓരോ പെണ്‍കുട്ടി

സിര്‍സയിലെ ദേര ആസ്ഥാനത്തെ രഹസ്യ അറയില്‍ ഗുര്‍മീതിന് ഓരോ ദിവസവും ഓരോ പെണ്‍കുട്ടികളെ ലൈംഗികാവശ്യങ്ങള്‍ക്ക് വേണമായിരുന്നു എന്നണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പലരും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും ചെയ്തിരുന്നു.

പെണ്‍ഗുണ്ടകള്‍

പെണ്‍ഗുണ്ടകള്‍

ഗുര്‍മീതിന് ആവശ്യമായ പെണ്‍കുട്ടികളെ എത്തിക്കാന്‍ സ്വന്തമായി സ്ത്രീകളുടെ ഒരു ഗുണ്ടാ സംഘം തന്നെ ഉണ്ടായിരുന്നതായും ആരോപണം ഉണ്ട്. ഇവരാണത്രെ എതിര്‍ സ്വരങ്ങളേയും ഇല്ലാതാക്കിയിരുന്നത്.

വളര്‍ത്തുമകളും

വളര്‍ത്തുമകളും

ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്തുമകള്‍ എന്നാണ് ഹണിപ്രീത് ഇന്‍സാന്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇവരുമായും ഗുര്‍മീതിന് ലൈംഗിക ബന്ധം ഉണ്ടായിരുന്നു എന്നാണ് ആരോപണം.

English summary
After Gurmeet Ram Rahim Singh has been diagnosed as a sex addict, doctors said the disease he is suffering from is known as satyriasis - an excessive and uncontrollable desire for sex.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X