'കല്ലിട്ടാൽ ഇനിയും പിഴുത് കളയും, സുപ്രീം കോടതി വിധി തിരിച്ചടിയല്ല' ; രമേശ് ചെന്നിത്തല
ന്യൂഡൽഹി : സിൽവർലൈൻ പദ്ധതിയുടെ കല്ലിടലുമായി മുന്നോട്ട് പോയാൽ കല്ലുകൾ ഇനിയും പിഴുതെറിയുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി തിരിച്ചടിയല്ലെന്നും സർക്കാരിന്റെ നിലപാടിലാണ് വ്യക്തതയില്ലാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർവെ നടത്തുന്നതിനോട് യുഡിഎഫിന് എതിരഭിപ്രായമില്ല. സർവെയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനെയാണ് യുഡിഎഫ് എതിർക്കുന്നത്. കോടതി ജനങ്ങളുടെ വികാരം മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
കെ റെയിൽ സാമൂഹികാഘാത സർവെക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു. സർവെയിൽ എന്താണ് തെറ്റെന്നും സർവെയെയും കല്ലിടലിനെയും വിമർശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സുപ്രീം കോടതി വിമർശിച്ചു. കൂടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ബൃഹത്തായ പദ്ധതിയുടെ സർവെ തടയാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സാമൂഹിക ആഘാത പഠനവും സര്‍വ്വേയും നടക്കുന്നത് 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല എന്നായിരുന്നു ഹർജിക്കാരൻ കോടതിയിൽ ഉന്നയിച്ചത്. എന്നാല്‍ സാമൂഹിക ആഘാത പഠനം നടത്തുന്നതില്‍ എന്തുതെറ്റാണ് ഉള്ളതെന്നും സാമൂഹിക ആഘാത പഠനം തടസപ്പെടുത്തനുള്ള ശ്രമമല്ലേ ഹര്‍ജിക്കാരുടേതെന്നും ജസ്റ്റിസ് എം ആര്‍ ഷാ ആരാഞ്ഞു ചോദിച്ചു. ഭൂമി ഏറ്റെടുക്കലില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ അക്കാര്യം പിന്നീട് നിയമപരമായി പരിശോധിക്കപ്പെടേണ്ടതാണെന്നും ബെഞ്ച് വ്യക്തമാക്കി. ഇത് അഭിമാനകരമായ പദ്ധതിയാണെന്നും ജസ്റ്റിസ് ഷാ നിരീക്ഷിച്ചു

അതേ സമയം കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ അനുമതിയില്ലാതെ ആളുകളുടെ വീട്ടില്‍ കയറിച്ചെന്ന് കല്ലിടുന്നത് നിയമപരമാണോയെന്ന് ഹൈക്കോടതി ചോദിച്ചു. കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബെഞ്ച് എവിടെയാണ് അനുമതി നല്‍കിയതെന്നും സിംഗിള്‍ ബെഞ്ച് ജഡ്‌ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ഏത് പദ്ധതിയാണെങ്കിലും നിയമപരമായി നടത്തണമെന്നും കോടതി വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പദ്ധതി ചോദ്യം ചെയ്‌തു കൊണ്ട് ഒരു കൂട്ടം ഹര്‍ജികളാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ മുമ്പാകെ എത്തിയത്.

സിൽവർ ലൈൻ വിഷയത്തിൽ കേരളത്തിൽ പ്രതിഷേധങ്ങൾ പ്രതിദിനം ശക്തമാകുകയാണ്. കോട്ടയം, കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളിൽ കല്ലിടലുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സർക്കാരിന്റെ നിലപാടുകൾക്ക് എതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ബഫർ സോണിന്റെ കാര്യത്തിലും അവ്യക്തത തുടരുകയാണ്.

സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെ മുരളീധരൻ രംഗത്തെത്തി. കിറ്റ് കണ്ട് വോട്ട് ചെയ്‌തവർക്ക് രണ്ടാം പിണറായി സർക്കാർ കുറ്റിയാണ് സമ്മാനമായി നൽകിയെന്നായിരുന്നു മുരളീധരന്റെ പരിഹാസം. പദ്ധതിക്ക് അനുമതി ലഭിക്കുന്നതിനാണ് 24ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്. പ്രധാനമന്ത്രി അനുഭാവ നടപടിയാണ് സ്വീകരിച്ചതെന്ന് കൂടിക്കാഴ്‌ചക്ക് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി റെയിൽവേ മന്ത്രി രംഗത്തെത്തി. പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ ചെലവ് വരുമെന്ന് രാജ്യസഭയിൽ റെയിൽവെ മന്ത്രി പറയുന്നു. ഇതു തന്നെയാണ് കോൺഗ്രസ് പറഞ്ഞതെന്നും ഇത്രയും വലിയ തുകയ്ക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം അവരുടെ ഓഹരി കൊടുക്കില്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications