'ആ ആഗ്രഹം ബാക്കി വെച്ച് പസ്വാൻ മടങ്ങി': 1977ൽ സൃഷ്ടിച്ചത് ഗിന്നസ് റെക്കോർഡ്
പട്ന: ബിഹാർ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോൾ സ്വന്തം ഗിന്നസ് റെക്കോർഡ് തന്നെ തിരുത്തിയെഴുാതാനുള്ള ആഗ്രഹം അവശേഷിപ്പിച്ചാണ് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാംവിലാസ് പസ്വാൻ വിടവാങ്ങുന്നത്. 1977ൽ 23ാം വയസ്സിൽ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ലോകറെക്കോർഡ് കുറിച്ചുകൊണ്ട് പാസ്വാൻ ഇന്ത്യൻ പാർലമെന്റിലേക്കെത്തുന്നത്. 4.24 ലക്ഷം വോട്ടുകൾ നേടി ഗിന്നസ് റെക്കോർഡ് നേടിക്കൊണ്ടാണ് പസ്വാൻ അന്ന് വിജയിച്ചത്. ലോകത്ത് ഒരു രാഷ്ട്രീയ നേതാവ് നേടുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് അത്. ബിഹാറിലെ ഹാജിപൂരാണ് പസ്വാന് റെക്കോർഡ് സമ്മാനിക്കുന്നത്.
എന്നാൽ 1991ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പിവി നരസിംഹ റാവു അഞ്ച് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിക്കൊണ്ട് പസ്വാന്റെ റെക്കോർഡ് ഭേദിക്കുകയും ചെയ്തു. ആന്ധ്രപ്രദേശിലെ നന്ദ്യാലിൽ നിന്നായിരുന്നു റാവു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുകയും ചെയ്തിരുന്നു. റാവു സൃഷ്ടിച്ച റെക്കോർഡ് ഹാജിപൂർ മണ്ഡലത്തിൽ നിന്ന് 2014ലെ തിരഞ്ഞെടുപ്പിൽ ഭേദിക്കാനാവുമെന്നാണ് പസ്വാൻ പ്രതീക്ഷിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയോടെ വലിയ ഭൂരിപക്ഷത്തോടെ താൻ വിജയിക്കുമെന്ന് പസ്വാൻ മാധ്യമപ്രവർത്തകരോട് ഒരിക്കൽ പറയുകയും ചെയ്തിരുന്നു.

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ദില്ലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് രാം വിലാസ് പാസ്വാന്റെ അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ഒരാഴ്ചയയായി ആശുപത്രിയിൽ കഴിഞ്ഞുവരുന്നതിനിടെയാണ് അന്ത്യം സംഭവിക്കുന്നത്. മകൻ ചിരാഗ് പാസ്വാനാണ് മരണവിവരം പ്രഖ്യാപിച്ചത്.
രാംവിലാസ് പസ്വാനെക്കുറിച്ച് നിങ്ങളറിയേണ്ടത്...
-
കലങ്ങി മറിഞ്ഞ് എറണാ‘കുളം’; വിശ്വസ്തരെയും വാക്ക് കൊടുത്തവരെയും എവിടെ നിർത്തും? -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
പികെ നവാസ് താനൂരില്‍; 985 വോട്ട് മറികടക്കുമോ? പ്രചാരണം തുടങ്ങാതെ വി അബ്ദുറഹ്മാന് -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് -
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ -
പി.കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി? ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററുകൾ -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
ചരിത്രം തിരുത്തിയ ഭൂരിപക്ഷം നേടിയ കെകെ ശൈലജ, പിണറായിയേയും പിന്നിലാക്കി, ചില കൂറ്റൻ ഭൂരിപക്ഷങ്ങൾ -
അബ്ദുറഹ്മാന് രണ്ടത്താണിയെ ചാക്കിടാന്‍ സിപിഎം; കളത്തില്‍ 3 പേര്, സാദിഖലി തങ്ങളുടെ പ്രതികരണം ഇങ്ങനെ











Click it and Unblock the Notifications