ഭാര്യയ്ക്കും അമ്മായിയമ്മയ്ക്കും എതിരേ പുതിയ നീക്കവുമായി രവി മോഹന്‍; എവിടെച്ചെന്ന് നില്‍ക്കുമെന്ന് ആരാധകര്‍
കോളിവുഡിലെ സെലിബ്രിറ്റി ദമ്പതികളായിരുന്ന രവി മോഹനന്റെയും ആരതിയുടെയും വിവാഹമോചന നടപടികള്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ചെന്നൈ കുടുംബക്ഷേമ കോടതിയില്‍ രവി മോഹന്‍ വിവാഹ മോചന ഹര്‍ജി സമര്‍പ്പിച്ചത്. ആദ്യം തങ്ങളുടെ ദാമ്പത്യ തകര്‍ച്ച സംബന്ധിച്ച് മൗനം പാലിച്ച ദമ്പതികള്‍ പിന്നാലെ പരസ്പരം പഴിചാരി രംഗത്തെത്തി. ഇരുവരുടെയും വിവാഹമോചന വാര്‍ത്തകള്‍ക്കിടെ ഗായിക കെനിഷ ഫ്രാന്‍സിസ് കൂടി രംഗപ്രവേശം ചെയ്തതോടെ ചര്‍ച്ചകള്‍ ചൂടുപിടിച്ചു.
15 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായുള്ള രവി മോഹന്റെ പ്രസ്താവന വന്നതോടെ ആരാധകരും അടങ്ങിയിരുന്നില്ല. വിവാഹ മോചനം സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് കോളിവുഡില്‍ പ്രചരിച്ചത്. മധ്യസ്ഥ ശ്രമങ്ങളും പരാജയപ്പെട്ടതോടെ നാടകീയമായ നീക്കങ്ങളാണ് ദമ്പതികള്‍ ഓരോ ദിവസവും നടത്തുന്നത്. രവി മോഹന്‍ കെനിഷയുമായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പരന്നതോടെ ആരാധകര്‍ നടനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

ആരതിയും വീട്ടുകാരും തന്നെ സാമ്പത്തികമായും വൈകാരികമായും ചൂഷണം ചെയ്തെന്നും നിവൃത്തിയില്ലാതെ വീട്ടില്‍ നിന്ന് ഇറങ്ങി പോരുകയായിരുന്നുവെന്നുമാണ് രവി മോഹന്‍ ആരോപിക്കുന്നത്. എന്നാല്‍ മൂന്നാമത് ഒരാളുടെ സാന്നിധ്യമാണ് തങ്ങളുടെ വിവാഹ ജീവിതം തകര്‍ത്തതെന്നും രവി മോഹന്‍ മക്കളെ പോലും തിരിഞ്ഞുനോക്കുന്നില്ലെന്നും ആരതിയും തിരിച്ചടിച്ചു. ഭര്‍ത്താവില്‍ നിന്ന് ആരതി പ്രതിമാസം 40 ലക്ഷം ജീവനാംശം ആവശ്യപ്പെട്ടതും പ്രശ്നം രൂക്ഷമാക്കി.
കെനീഷ തന്റെ ജീവിതത്തിലെ വെളിച്ചമാണെന്ന് രവി മോഹന്‍ തുറന്നു പറഞ്ഞതോടെ ദമ്പതികള്‍ അടുക്കാനാകാത്ത വിധം അകന്നു. രവി മോഹന്റെ ജീവിതത്തിലെ വെളിച്ചം തന്റെ ജീവിതത്തെ ഇരുട്ടിലാക്കി എന്നാണ് ആരതി പ്രതികരിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു ഇരുവരുടെയും വിഴുപ്പലക്കല്‍.
രവി മോഹന്റെ കുടുംബം തകര്‍ത്തവള്‍ എന്ന് ആരോപിച്ച് കെനിഷയ്ക്കെതിരെ സൈബര്‍ ആക്രമണവും രൂക്ഷമായി. വധ ഭീഷണികളും ബലാല്‍സംഗ ഭീഷണികളും അപകീര്‍ത്തികരമായ വാര്‍ത്തകളും വന്നതോടെ കെനിഷയും നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്,
അതിനിടെ ഭാര്യ ആരതിക്കും അമ്മായിയമ്മ സുജാത വിജയകുമാറിനും എതിരെ രവിമോഹന് മാനനഷ്ടക്കേസും ഫയല്‍ ചെയ്തു. ഇവര്‍ രണ്ടു പേരും സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും ഇത് തൊഴില്‍പരമായ തന്റെ പ്രതിച്ഛായയെ വലിയതോതില്‍ ബാധിച്ചതായും രവി മോഹന്‍ ആരോപിക്കുന്നു.
മദ്രാസ് ഹൈക്കോടതിയിലാണ് ആരതിക്കും സുജാതയ്ക്കും എതിരെ കേസ് ഫയല്‍ ചെയ്തതെന്ന് നടന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. നഷ്ടപരിഹാരം മാത്രമല്ല ഇരുവരും തനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അപകീര്‍ത്തികരമായ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും രവി മോഹന്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. എക്സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ് ആപ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ തന്റെ പേര് പരാമര്‍ശിക്കുന്ന എല്ലാ പോസ്റ്റുകളും നീക്കം ചെയ്യണമെന്നാണ് രവിയുടെ ആവശ്യം. ഭാവിയിലും തെറ്റായ പ്രചാരണങ്ങള്‍ തടയുക എന്നതാണ് കേസിന്റെ ലക്ഷ്യമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
രവിയുടെയും ആരതിയുടെയും കുടുംബ പ്രശ്നങ്ങള്‍ പൊതുമധ്യത്തിലേക്കും വലിച്ചിഴച്ചതോടെ ഇത് എങ്ങനെ അവസാനിക്കുമെന്ന ആകാംക്ഷയിലാണ് തമിഴ് സിനിമാ ലോകം. രണ്ട് മക്കളുടെ ഭാവിക്കു വേണ്ടിയെങ്കിലും ഒരുമിച്ചുകൂടേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications