ശ്രീ ശ്രീ രവിശങ്കർ എങ്ങനെ നിഷ്പക്ഷനാകുമെന്ന് ഒവൈസി; സുപ്രീം കോടതി ഉത്തരവിൽ പ്രതികരണങ്ങൾ ഇങ്ങനെ
ദില്ലി: അയോധ്യ തർക്ക പരിഹാരത്തിന് മധ്യസ്ഥ ചർച്ച നടത്താൻ ഉത്തരവിട്ട സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രമുഖ രാഷ്ട്രീയ പാർട്ടികളും. അയോധ്യ കേസിൽ മധ്യസ്ഥതയ്ക്കായി മൂന്നംഗ സമിതിയെ ആണ് സുപ്രിം കോടതി നിയോഗിച്ചിരിക്കുന്നത്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള, മുതിർന്ന അഭിഭാഷകനായ ശ്രീറാം പഞ്ചു, ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതയാി മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ കുർഷിദ് ട്വീറ്റ് ചെയ്തു. രാജ്യത്തിൻരെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാൻ ലഭിച്ച അവസരമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബന്ധങ്ങളിലെ മുറിവുണക്കാനുള്ള അവസരമാണിതെന്നും സുപ്രീം കോടതി വിധിയിൽ സന്തോഷമുണ്ടെന്നും ബിഎസ്പി നേതാവ് മായാവതി പ്രതികരിച്ചു. അതേസമയം സുപ്രീം കോടതി വിധിയോട് പ്രതികരിക്കാനില്ലെന്നും എന്നാൽ ഹിന്ദുവെന്ന നിലയിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്നാണ് ആഗ്രഹമെന്നും കേന്ദ്രമന്ത്രി ഉമാഭാരതി പ്രതികരിച്ചു.
Union Minister Uma Bharti: I don't want to comment on the Supreme Court order. I don't want to comment on the mediators named by the court. But as a Hindu, I think, a temple should be made where Lord Ram was born. pic.twitter.com/8k9PhZDjwm
— ANI (@ANI) March 8, 2019
അതേസമയം ശ്രീ ശ്രീ രവിശങ്കറിനെ മധ്യസ്ഥ സമിതിയിൽ ഉൾപ്പെടുത്തിയതിൽ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസ് അതൃപ്തി രേഖപ്പെടുത്തി. അയോധ്യ തർക്കം പരിഹരിച്ചില്ലെങ്കിൽ ഇന്ത്യ മറ്റൊരു സിറിയ ആകുമെന്ന പരാമർശം ചൂണ്ടാക്കിട്ടിയാണ് ഒവൈസിയുടെ വിയോജിപ്പ്
AIMIM Chief Asaduddin Owaisi on SC order in Ayodhya case: Sri Sri Ravi Shankar who has been appointed a mediator had earlier made a statement 'if muslims don't give up their claim on Ayodhya,India will become Syria.' It would've been better if SC had appointed a neutral person. pic.twitter.com/PthrJvYYdY
— ANI (@ANI) March 8, 2019
മധ്യസ്ഥ ശ്രമങ്ങൾ മുൻപ് പരാജയപ്പെടുകയായിരുന്നുവെന്നും അയോധ്യയിലെ രാമക്ഷേത്ര നിർമാണം വൈകിപ്പിക്കുന്നതിൽ വിശ്വാസികൾക്ക് താൽപര്യം ഇല്ലെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കെപി മൗര്യ പ്രതികരിച്ചു.
KP Maurya,Dy CM on SC refers Ram Janmabhoomi-Babri Masjid land dispute case for court appointed&monitored mediation:Won't question SC order. In the past,efforts made to arrive at a solution,but with no success. No LordRam devotee or saint wants delay in construction of Ram Mandir pic.twitter.com/aNUy1eqdj1
— ANI UP (@ANINewsUP) March 8, 2019
അയോധ്യ പ്രശ്നം മധ്യസ്ഥചർച്ചയിലൂടെ പരിഹരിക്കപ്പെടുമോ? മുൻകാല സംഭവങ്ങൾ തെളിയിക്കുന്നത്