കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോമാതാവിനെ രക്ഷിക്കാന്‍ കൊല്ലാനും മരിക്കാനും തയ്യാറെന്ന് സാക്ഷി മഹാരാജ്

  • By Sruthi K M
Google Oneindia Malayalam News

ലക്‌നൗ:വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്ത്. ബീഫ് കഴിക്കുന്നവര്‍ സൂക്ഷിച്ചോളൂ എന്ന വെല്ലുവിളി സ്വരമാണ് സാക്ഷി മഹാരാജില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്. ഗോമാതാവിനെ രക്ഷിക്കാന്‍ വേണ്ടി കൊല്ലാന്‍ വരെ തയ്യാറാണെന്നാണ് പ്രസ്താവനകളിറക്കി വിവാദങ്ങളില്‍പ്പെടുന്ന സാക്ഷി പറഞ്ഞത്.

കൊല്ലാന്‍ മാത്രമല്ല ഗോമാതാവിനു വേണ്ടി മരിക്കാനും താന്‍ തയ്യാറാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ശരിക്കും ബിജെപിയുടെ രാഷ്ട്രീയ ആയുധമായോ ഈ ഗോമാതാവ്. നമ്മുടെ അമ്മയെ കഷ്ണമാക്കുന്നവരെ കൊല്ലുമെന്നാണ് സാക്ഷിയുടെ വാക്കുകള്‍. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെയും സാക്ഷി ആഞ്ഞടിച്ചു.

sakshi-maharaj

അസംഖാന്‍ ഒരു പാകിസ്താനിയാണ്, ഇയാള്‍ക്ക് അവിടുത്തെ രാഷ്ട്രീയ ശക്തികളോടാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഇയാള്‍ ഭാരത മാതാവിനെ ദുര്‍മന്ത്രവാദിനി എന്നു വിളിച്ചതായും സാക്ഷി പറഞ്ഞു. ബീഫ് കഴിച്ചെന്നാരോപിച്ച് അടിച്ചു കൊന്ന അഖ്‌ലാഖിന്റെ കുടുംബത്തിന് 45ലക്ഷം രൂപ ധനസഹായം നല്‍കുമെന്നു പറഞ്ഞ സര്‍ക്കാരിന്റെ തീരുമാനത്തെയും സാക്ഷി വിമര്‍ശിച്ചു.

പണം നല്‍കുമ്പോള്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജ്യത്ത് നടക്കുന്ന പീഡനങ്ങളെക്കുറിച്ചും ഓര്‍ക്കേണ്ടിയിരിക്കുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്ന പെണ്‍കുട്ടികളുടെ കുടുംബത്തിന് അഞ്ച് പൈസ പോലും നല്‍കാറില്ലെന്നും സാക്ഷി കുറ്റപ്പെടുത്തി.

English summary
The BJP MP said, 'We won't remain silent if somebody tries to kill our mother. We are ready to kill and get killed.'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X