ശശികല പക്ഷം പിളര്‍പ്പിലേക്ക് !! ദിനകരനെ പുറത്താക്കാന്‍ നീക്കം!! പിന്നില്‍....
വിജയഭാസ്കറിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍ തര്‍ക്കം
ചെന്നൈ: തമിഴ്നാട്ടില്‍ ഭരണകക്ഷിയായ എഐഡിഎംകെയില്‍ പൊട്ടിത്തെറി. നിലവില്‍ വി കെ ശശികല, ഒ പനീര്‍ശെല്‍വം വിഭാഗങ്ങളിലായി രണ്ടു തട്ടുകളിലാണ് എഐഡിഎംകെ. ഇപ്പോള്‍ ശശികല പക്ഷത്തിലാണ് ഭിന്നിപ്പുണ്ടായിരിക്കുന്നത്. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ടിടിവി ദിനകരനെ പുറത്താക്കിയേക്കുമെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്കു പണം നല്‍കിയെന്ന ആരോപണവും തുടര്‍ന്നുണ്ടായ റെയ്ഡുമെല്ലാമാണ് ശശികല വിഭാഗത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയത്.

തമിഴ്നാട് ആരോഗ്യമന്ത്രി സി വിജയഭാസ്കറിന്റെ വീട്ടിലും ഓഫീസിലുമായി ആദായനികുതി വകുപ്പ് വിഭാഗം നടത്തിയ റെയ്ഡില്‍ വോട്ടിനായി പണം നല്‍കിയതിന്റെ രേഖകള്‍ പിടിച്ചെടുത്തിരുന്നു.

ആരോപണ വിധേയനായ മന്ത്രി വിജയഭാസ്കറിനെ പുറത്താക്കണമെന്ന് പ്രതിപക്ഷമായ ഡിഎംകെ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതോടെ എഐഡിഎംകെയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ടിടിവി ദിനകരനും സമ്മര്‍ദ്ദത്തിലാണ്. മന്ത്രിയെ നീക്കണമെന്നതു തന്നെയാണ് ദിനകരനെ പ്രതിസന്ധിയിലാക്കുന്നത്.

എഐഡിഎംകെയില്‍ ഇപ്പോള്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് മന്ത്രിമാര്‍ നിലാപട് എടുക്കുന്നതാണ് ശശികല പക്ഷത്തിനു തലവേദനയാവുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈ എന്നിവര്‍ ഗൗണ്ടര്‍ സമുദായത്തില്‍ പെട്ടവരാണെങ്കില്‍ ദിനകരനും വിജയഭാസ്കറുമെല്ലാം തേവര് സമുദായത്തില്‍ പെട്ടവരാണ്.

വിജയഭാസ്കറിനെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റി പകരം മറ്റൊരാളെ കൊണ്ടുവരികയെന്നതിനെ കുറിച്ച് ചെന്നൈയിലെ ദിനകരന്റെ വീട്ടില്‍ വച്ച് മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ വിജയഭാസ്കര്‍ പങ്കെടുത്തിരുന്നില്ല.

വിജയഭാസ്കറിനെ ഇനിയും മന്ത്രിസഭയില്‍ നിര്‍ത്തരുതെന്ന നിലപാടില്‍ ഒരു വിഭാഗം ഉറച്ചുനില്‍ക്കുമ്പോള്‍ എന്നു ചെയ്യുമെന്ന ആശങ്കയിലാണ് ദിനകരന്. കാരണം ആര് കെ നഗര്‍ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി കൂടിയാണ് ദിനകരന്. അതുകൊണ്ടു തന്നെ വിജയഭാസ്കറിനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കിയാല്‍ അതു വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തനിക്കു തിരിച്ചടിയാവുമെന്ന ബോധ്യം ദിനകരനുണ്ട്.

ദിനകരനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതു ശരിയല്ലെന്നാണ് ദിനകരന്റെ പ്രതികരണം. അവയെല്ലാം വെറും അഭ്യൂങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications