ചെങ്കോട്ട ആക്രമണം; അരി പൊടിക്കുന്ന മില്ലില്‍ സ്ഫോടകവസ്തു നിര്‍മാണം; ഗ്രൈന്ഡറില് രാസവസ്തുക്കള്‍ പൊടിച്ചു
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം 15 പേരുടെ മരണത്തിനിടയാക്കിയ കാര്‍ ബോംബ് സ്ഫോടനക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചത് ഫരീദാബാദിലെ ഒരു ഫ്ളോര്‍ മില്ലില്‍. ധാന്യങ്ങള്‍ പൊടിപ്പിക്കുന്ന ഈ ഫ്ളോര്‍ മില്ലില്‍ വച്ചാണ് സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള രാസവസ്തുക്കള്‍ നേര്‍ത്ത പൊടിയാക്കി മാറ്റിയത്. തുടര്‍ന്നാണ് ഇവ സ്ഫോടക വസ്തുക്കളാക്കി മാറ്റിയെടുത്തത്.
സ്ഫോടനക്കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍ ഗനായിയാണ് സ്ഫോടക വസ്തുക്കളുടെ നിര്‍മാണത്തിന് നേതൃത്വം വഹിച്ചത്. ഫരീദാബാദിലെ ഒരു ടാക്സി ഡ്രൈവറുടെ വീട്ടില്‍ ഒരു മുറി വാടകയ്ക്ക് എടുത്തശേഷം ഇവിടെയുണ്ടായിരുന്ന ഫ്ളോര്‍ മില്‍ കെമിക്കല്‍ ഫാക്ടറിയാക്കി മാറ്റുകയായിരുന്നു.

സ്ഫോടനക്കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ മുസമ്മിലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ചെങ്കോട്ട സ്ഫോടനത്തിന് തലേദിവസം ഫരീദാബാദിലെ ഇയാളുടെ വാടക മുറിയില്‍ നിന്ന് 360 കിലോഗ്രാം അമോണിയം നൈട്രേറ്റും മറ്റ് സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. പ്രതിമാസം 1,500 രൂപയ്ക്കാണ് ഈ മുറി വാടകയ്ക്കെടുത്തിരുന്നത്.
ഫ്ളോര്‍ മില്ലില്‍ ഒരു ഗ്രൈന്‍ഡര്‍, മറ്റ് ഇലക്ട്രോണിക് യന്ത്രങ്ങളും സൂക്ഷിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ച്, ഡോക്ടര്‍ മുസമ്മില്‍ ഈ ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് യൂറിയ പൊടിച്ചെടുക്കുകയും, അതില്‍ നിന്ന് അമോണിയം നൈട്രേറ്റ് വേര്‍തിരിച്ച് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുകയുമായിരുന്നു. ഇത് വളരെക്കാലമായി തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു.
മുസമ്മിലിന്റെ താമസസ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്ത തെളിവുകള്‍ സൂചിപ്പിക്കുന്നത് പ്രതികള്‍ രണ്ട് വര്‍ഷത്തിലേറെയായി ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്നാണ്.
ഫ്ളോര്‍ മില്ലും ഗ്രൈന്‍ഡറും മറ്റ് യന്ത്രങ്ങളും തന്റെ സഹോദരിയുടെ വിവാഹ സമ്മാനങ്ങളാണെന്ന് പറഞ്ഞാണ് ആദ്യം ടാക്സി ഡ്രൈവറുടെ വീട്ടില്‍ എത്തിച്ചതെന്നും പിന്നീട് വാടക മുറിയിലേക്ക് മാറ്റിയതാണെന്നും ഡോക്ടര്‍ മൊഴി നല്കി.
പ്രതികള്‍ക്ക് വിദേശത്തുള്ള ഭീകര സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി എന്‍ഐഎ. കണ്ടെത്തി. പ്രതികളിലൊരാള്‍ക്ക് 'ഹന്‍സുള്ള' എന്ന വ്യാജ പേരിലുള്ള വിദേശ ഹാന്ഡ്ലര് എന്‍ക്രിപ്റ്റഡ് ആപ്പുകള്‍ വഴി 42 ബോംബ് നിര്‍മ്മാണ വീഡിയോകള്‍ അയച്ചുകൊടുത്തതായി കണ്ടെത്തി. ഈ വീഡിയോകളിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഡോക്ടര്‍ സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിച്ചതെന്നും സൂചനയുണ്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications