Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാചക നിന്ദ; എംഎല്‍എയെ ബിജെപി സസ്‌പെന്റ് ചെയ്തു, നടപടി പ്രതിഷേധം ശക്തമാകവെ

ഹൈദരാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ ബിജെപി എംഎല്‍എ ടി രാജ സിങിനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. ഹൈദരാബാദ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത പിന്നാലെയാണ് പാര്‍ട്ടിയും നടപടിയെടുത്തത്. രാജയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ മുസ്ലിങ്ങള്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തെലങ്കാന നിയമസഭയില്‍ ബിജെപിക്കുള്ള ഏക എംഎല്‍എയാണ് രാജ സിങ്.

t

വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം രാജ സിങിനെതിരെ പോലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. ഇതാണ് പാര്‍ട്ടിയും നടപടിയെടുക്കാന്‍ കാരണം. ബിജെപിക്കെതിരായ പ്രതിഷേധം ശക്തിപ്പെടുമെന്ന സൂചനകള്‍ക്കിടെയാണ് പാര്‍ട്ടി നടപടി. വീഡിയോ തയ്യാറാക്കിയതിന്റെ ഉത്തരവാദി രാജ സിങ് മാത്രമാണെന്നും പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ബിജെപി നേതൃത്വം അറിയിച്ചു.

ഹൈദരാബാദില്‍ തിങ്കളാഴ്ച രാത്രി വന്‍ പ്രതിഷേധമാണ് നടന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് പുറത്തും ഹൈദരാബാദിലെ വിവിധ സ്ഥലങ്ങളിലും പ്രകടനങ്ങള്‍ നടന്നു. മജ്‌ലിസ് പാര്‍ട്ടിയുടെ നേതാക്കളും ജനപ്രതിനിധികളും പോലീസ് സ്‌റ്റേഷനിലെത്തുകയും പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും പല ഭാഗങ്ങളിലും പ്രതിഷേധം ശക്തിപ്പെടുകയായിരുന്നു.

ഹാസ്യാവതാരകന്‍ മുനവ്വര്‍ ഫാറൂഖി ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന് ആരോപിച്ച് രാജ സിങ് രംഗത്തുവന്നിരുന്നു. പിന്നീട് രാജ സിങ് പത്ത് മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പുറത്തിറക്കി. ഇതിലാണ് പ്രവാചകനെ അവഹേളിക്കുന്നത്. താന്‍ പുറത്തുവിട്ട വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്ന് അറസ്റ്റിലായ ശേഷം രാജ സിങ് പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം മറ്റൊരു വീഡിയോ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് ആവശ്യപ്പെട്ടത് പ്രകാരമാണ് യുട്യൂബ് വീഡിയോ പിന്‍വലിച്ചത്. ഞാന്‍ പുറത്തിറങ്ങിയാല്‍ മറ്റൊരു വീഡിയോ ഇറക്കും. അത് എന്റെ ധര്‍മമാണെന്നും രാജ സിങ് പറഞ്ഞു.

ഹൈദരാബാദിലെ ഗോശമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് രാജ സിങ്. മണ്ഡലത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹൈദരാബാദില്‍ വലിയ അനുയായി വൃന്ദമുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം. രാജ ഭയ്യ, ടൈഗര്‍ രാജ എന്നീ വിളിപ്പേരും അദ്ദേഹത്തിന് അനുയായികള്‍ക്കിടയിലുണ്ട്. നേരത്തെ ബിജെപിക്ക് അഞ്ച് എംഎല്‍എമാര്‍ തെലങ്കാനയിലുണ്ടായിരുന്നു. 2018ലെ തിരഞ്ഞെടുപ്പില്‍ നാലു പേര്‍ തോറ്റപ്പോള്‍ രാജ സിങ് മാത്രമാണ് ബിജെപി ടിക്കറ്റില്‍ ജയിച്ചത്.

ബജ്‌റംഗ്ദള്‍ നേതാവായിരുന്ന രാജ സിങ് 2009ലാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ടിഡിപി മുന്‍സിപ്പല്‍ കൗണ്‍സിലറായിട്ടുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഗോശമഹല്‍ മണ്ഡലം പിടിച്ചെടുത്തായിരുന്നു ആദ്യ ജയം. മുമ്പും വിദ്വേഷ പ്രസംഗം നടത്തി വിവാദത്തിലായ വ്യക്തിയാണ് രാജ സിങ്. ഇതുവരെ 75 കേസുകള്‍ അദ്ദേഹത്തിനെതിരേയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+