മഹാരാഷ്ട്രയിൽ ശിശുമരണത്തിന് കാരണം മരങ്ങൾ; ഞെട്ടിപ്പിക്കുന്ന വിവരം വെളിപ്പെടുത്തി ആശുപത്രി അധികൃതർ
മതിയായ ഇന്‍കുബേറ്റേഴ്‌സിന്റെ അഭാവത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം മാത്രം 55 പിഞ്ചു കുഞ്ഞുങ്ങളാണ് ഇവിടെ മരിച്ചത്
മുംബൈ: മഹാരാഷ്ട്രയിലെ നാസിക് സിവിൽ സർക്കാർ ആശുപത്രിയിൽ കുട്ടികളുടെ മരണ കാരണം വ്യക്തമാക്കി ആശുപത്രി അധികൃതർ. നവജാത ശിശുക്കളുടെ കൂട്ടമരണത്തിന് കാരണം മരങ്ങളാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
അഭയം തേടി റോഹിങ്ക്യൻ ജനത കൂട്ടത്തോടെ ബംഗ്ലാദേശിലേക്ക്; രണ്ടാഴ്ചക്കിടെ മൂന്നു ലക്ഷം പേർ
ഇൻകുബേറ്ററിന്റെ അഭാവത്തിനെ തുടർന്ന് ആഗസ്റ്റ് മാസത്തിൽ 55 കുട്ടികളാണ് ഇവിടെ മരിച്ചത്. അഞ്ചു മാസത്തിനിടെ ഇവിടെ മരിച്ചത് 187 കുഞ്ഞുങ്ങൾ
കുഞ്ഞുങ്ങളുടെ മരണത്തിന് കാരണം മരങ്ങൾ
ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതിനും കൂട്ടികൾക്കായി കൂടുതൽ ഇൻകുബേറ്റേഴ്സ് സ്ഥാപിക്കുന്നതിനുമായി കൊട്ടിടം നിർമ്മിക്കാൻ നാലു മരങ്ങൾ മുറിച്ചു മാറ്റേണ്ടതുണ്ട്. എന്നാൽ ഇതു മുറിച്ചുമാറ്റൻ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അനുമതി നൽകിയിരുന്നില്ല. ഇതാണ് ശിശുമരണം വർധിക്കാൻ കാരണമെന്ന് ആശുപത്രി അധികൃതരുടെ വാദം
കോർപ്പറേഷൻ അധികൃതരുടെ അനുമതി
ആശുപത്രിയിൽ ആവശ്യമായ കൊട്ടിടങ്ങൾ പണിയണമെങ്കിൽ മരങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. എന്നാൽ മുപ്പത് വർഷം പഴക്കമുളള മരങ്ങൾ മുറിച്ചു മാറ്റുവാൻ കോർപ്പറേഷൻ അധികൃതർ അനുവദിച്ചിരുന്നില്ല.
21 കോടി രൂപ
മഹാരാഷ്ട്ര സർക്കാർ ആശുപത്രി കെട്ടിട നിർമ്മാണത്തിനായി 21 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
പത്തു വർഷം പഴക്കമുള്ള മരങ്ങൾ മുറിക്കാം
അതേ സമയം ആശുപത്രിക്ക് ആവശ്യമായുള്ള പുതിയ കെട്ടിടങ്ങൾ ഉടൻ നിർമ്മിക്കുമെന്ന് നാസിക് സിവിൽ ആശുപത്രി സർജൻ ഡോക്ടർ സുരോഷ് ജ്ഗ്ദൽ അറിയിച്ചു. ഇതിനായി അഡിഷണൽ കമ്മീഷണർ അനുമതി നൽകിയിട്ടുണ്ട്. ഇതിനായി പത്തു വർഷം പഴക്കുമുള്ള മരങ്ങൾ വെട്ടി മാറ്റാനും പകരം ചെറിയ മരങ്ങൾ വെച്ചു പിടിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
നവജാത ശിശുക്കളുടെ കൂട്ടമരണം
മതിയായ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നവജാത ശിശുക്കൾ കൂട്ടത്തോടെ മരിച്ചു .കഴിഞ്ഞ അഞ്ച് മാസത്തിനിടെ 187 കുഞ്ഞുങ്ങളാണ് നാസിക്കിലെ സിവിൽ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ 55 കുഞ്ഞുങ്ങളാണ് ഇവിടെ മരിച്ചത്.
.
ആശുപത്രിയിൽ അസൗകര്യങ്ങൾ
കുഞ്ഞുങ്ങളുടെ മരണത്തിനു കാരണം ആശുപത്രിയിലെ അസൗകര്യങ്ങളാണെന്നാണ് അധികൃതരുടെ വാദം . ഒരുകുട്ടിക്കു മാത്രം സൗകര്യമുള്ള ഇൻക്യുബേറ്ററിൽ ഒന്നിൽ കുടുതൽ കുട്ടികളെ പ്രവേശിപ്പിക്കേണ്ട സാഹചര്യമാര്യമാണുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.