Republic Day 2026: റിപ്പബ്ലിക് ദിനാഘോഷം; പരേഡിലെ പുതുമുഖങ്ങള്‍ സൂര്യാസ്ത്രയും ഭൈരവും; ശത്രുവിന്റെ പേടിസ്വപ്നം
ഡല്‍ഹി: 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിലാണ് ഭാരതം. രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ ശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കും. ഇന്നത്തെ സൈനിക പരേഡില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് ഇന്ത്യയുടെ ആയുധ ശേഖരത്തിലേക്ക് പുതുതായി എത്തിയ 'സൂര്യാസ്ത്ര' എന്ന റോക്കറ്റ് ലോഞ്ചര്‍ സിസ്റ്റവും 'ഭൈരവ്' എന്ന ലൈറ്റ് കമാന്‍ഡോ ബറ്റാലിയനും ആയിരിക്കും. പഹല്‍ഗാം ഭീകരാക്രമണത്തെതുടര്‍ന്നുള്ള ഓപ്പറേഷന് സിന്ദൂറിന് ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനാഘോഷമായതിനാല്‍ ഇന്ത്യയുടെ സൈനിക ശക്തി ലോകത്തിന് മുന്നില്‍ വിളിച്ചോതുന്ന വിധമാണ് സൈനിക പരേഡ് ക്രമീകരിച്ചിരിക്കുന്നത്.
പരേഡില്‍ ബ്രഹ്മോസ്, ആകാശ് മിസൈല്‍ സിസ്റ്റം, സൂര്യാസ്ത്രറോക്കറ്റ് ലോഞ്ചര്‍ സംവിധാനം, മെയിന്‍ ബാറ്റില്‍ ടാങ്ക് അര്ജുന്, മീഡിയം റേഞ്ച് സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സിസ്റ്റം, ശക്തിബാന്‍, ധനുഷ് ആര്‍ട്ടിലറി ഗണ്‍ എന്നിവ പ്രദര്‍ശിപ്പിക്കും. അതില്‍ ഏവരും ഉറ്റുനോക്കുന്നത് 'സൂര്യാസ്ത്ര' എന്ന കരുത്തനെയാണ്.

ശത്രുവിന്റെ പേടിസ്വപ്നം
അതിദൂരത്തിലുള്ള ശത്രുവിനെപോലും തകര്‍ക്കാന്‍ ശേഷിയുള്ള കരുത്തനാണ് സൂര്യാസ്ത്ര. ഇന്ത്യന്‍ സൈന്യത്തിന്റെ പീരങ്കിപ്പടയിലെ പുതുമുഖവും അതേസമയം, ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യയില്‍ രൂപകല്പന ചെയ്തിട്ടുള്ളതുമായ യൂണിവേഴ്സല്‍ റോക്കറ്റ് ലോഞ്ചര്‍ സിസ്റ്റമാണ് സൂര്യാസ്ത്ര.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചെടുത്തതാണ് സൂര്യാസ്ത്ര. ശത്രുപാളയത്തിലേക്ക് 300 കിലോമീറ്റര്‍ വരെ ദൂരത്തില്‍ കൃത്യതയോടെ മിസൈലുകള്‍ അയക്കാന്‍ ഈ സംവിധാനത്തിന് കഴിയും. വിവിധ ശേഷിയുള്ള റോക്കറ്റുകള്‍ ഒരു ലോഞ്ചറില്‍നിന്ന് തന്നെ വിക്ഷേപിക്കാന്‍ ഇതിന് സാധിക്കും.
പൂനെ ആസ്ഥാനമായുള്ള എന്‍ഐബിഇ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി ഇസ്രായേലിലെ എല്‍ബിറ്റ് സിസ്റ്റംസുമായി സഹകരിച്ചാണ് ഇത് നിര്‍മ്മിക്കുന്നത്. 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിയുടെ ഭാഗമായാണ് ഇതിന്റെ വരവ്.
'ഭൈരവ്' ലൈറ്റ് കമാന്‍ഡോ ബറ്റാലിയന്
ഇന്ത്യന്‍ സൈന്യത്തിലെ സാധാരണ കാലാള്‍പ്പടയ്ക്കും എലൈറ്റ് സ്പെഷ്യല്‍ ഫോഴ്സിനും ഇടയിലുള്ള വിടവ് നികത്താന്‍ രൂപീകരിച്ച അതിവേഗ സൈനിക വിഭാഗമാണ് 'ഭൈരവ്'. ഒരു സാധാരണ ബറ്റാലിയനില്‍ 800 സൈനികര്‍ ഉള്ളപ്പോള്‍, ഭൈരവ് യൂണിറ്റില്‍ ഏകദേശം 250 പേര് മാത്രമേ ഉണ്ടാകൂ. ഇത് അവരെ കൂടുതല്‍ കൂടുതല്‍ കാര്യക്ഷമതയോടെ നീങ്ങാന്‍ പ്രാപ്തരാക്കുന്നു. ഭൈരവ് ബറ്റാലിയനിലെ ഓരോ സൈനികനും ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ വിദഗ്ധനായിരിക്കും. എകെ-203 റൈഫിളുകള്‍, ജാവലിന്‍ ആന്റി ടാങ്ക് മിസൈലുകള്‍ എന്നിവ ഉപയോഗിക്കാന്‍ പ്രാപ്തരായ ഇവര്‍ അതിര്‍ത്തി കടന്നുള്ള മിന്നല്‍ ആക്രമണങ്ങള്‍ക്കും പ്രതിരോധത്തിനും സജ്ജരായിരിക്കും.
'വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍ നടക്കുന്ന പരേഡില്‍ യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും മുഖ്യാതിഥികളായിരിക്കും.
ഏകദേശം 90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരേഡില്‍ 18 മാര്‍ച്ചിങ് ടീമുകളും 13 ബാന്‍ഡുകളുമാണ് പങ്കെടുക്കുന്നത്. ലെഫ്റ്റനന്റ് ജനറല്‍ ഭവ്നീഷ് കുമാര്‍ പരേഡിന് നേതൃത്വം നല്‍കും. 17 സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, 13 മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 30 ടാബ്ലോകള്‍ പ്രദര്‍ശിപ്പിക്കും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications