Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോണെടുത്തവര്‍ക്ക് ആശ്വാസം; റിപ്പോ നിരക്ക് വീണ്ടും കുറച്ച് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ പ്രധാന വായ്പാ നിരക്ക് 50 ബേസിസ് പോയിന്റ് ആണ് കുറച്ചിരിക്കുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തില്‍ നടന്ന ദ്വൈമാസ ധനനയ സമിതി യോഗത്തിലാണ് ഈ തീരുമാനം ഏകകണ്ഠമായി എടുത്തത്. ഇതോടെ 6% മായിരുന്ന റിപ്പോ നിരക്ക് 5.5% ആയി കുറഞ്ഞു.

ഏപ്രിലില്‍ 25 ബേസിസ് പോയിന്റ് കുറച്ചതിന് ശേഷം തുടര്‍ച്ചയായ മൂന്നാമത്തെ നിരക്കാണിത്. റിപ്പോ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം വായ്പകള്‍ എടുത്തവര്‍ക്ക് ആശ്വാസമാണ്. നിരക്കുകളില്‍ സ്വാഭാവികമായും ബാങ്കുകളും കുറവ് വരുത്തേണ്ടി വരും. ദീര്‍ഘകാല വായ്പകള്‍ക്കും പ്രത്യേകിച്ച് വീട് വാങ്ങുന്നവര്‍ക്ക്, കുറഞ്ഞ ഇഎംഐ പ്രതീക്ഷിക്കുന്ന വായ്പക്കാര്‍ക്കും ഇത് ആശ്വാസകരമാണ്.

Reserve Bank

'വികസിച്ചുകൊണ്ടിരിക്കുന്ന മാക്രോ ഇക്കണോമിക്, സാമ്പത്തിക സംഭവവികാസങ്ങളുടെയും വരാനിരിക്കുന്ന സാമ്പത്തിക വീക്ഷണത്തിന്റെയും വിശദമായ വിലയിരുത്തലിനുശേഷം, ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെന്റ് ഫെസിലിറ്റി പ്രകാരം എംപിസി 50 ബേസിസ് പോയിന്റ് കുറച്ച് 5.5% ആക്കാന്‍ തീരുമാനിച്ചു. തല്‍ഫലമായി, എസ്ഡിഎഫ് നിരക്കായ സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 5.25% ആയി ക്രമീകരിക്കും,' ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

ആര്‍ബിഐയുടെ നിലപാട് മാറ്റവും സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ചു. മുന്‍കാല അക്കോമഡേറ്റീവ് നിലപാടില്‍ നിന്ന് നിഷ്പക്ഷതയിലേക്ക് ആര്‍ബിഐ നിലപാട് മാറ്റുകയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. 2025 ഫെബ്രുവരി മുതല്‍ തുടര്‍ച്ചയായി പോളിസി റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റ് കുറച്ചതിനുശേഷം, നിലവിലെ സാഹചര്യങ്ങളില്‍, വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് ധനനയത്തിന് ഇപ്പോള്‍ വളരെ പരിമിതമായ ഇടമേയുള്ളൂവെന്ന് ധനനയ സമിതി വിലയിരുത്തി.

അതിനാല്‍, അക്കോമഡേറ്റീവ് എന്നതില്‍ നിന്ന് നിഷ്പക്ഷത എന്നതിലേക്ക് നിലപാട് മാറ്റാനും എംപിസി തീരുമാനിച്ചതായി മല്‍ഹോത്ര പറഞ്ഞു. ശരിയായ വളര്‍ച്ച-പണപ്പെരുപ്പ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനായി ഡാറ്റയും വികസിച്ചുകൊണ്ടിരിക്കുന്ന കാഴ്ചപ്പാടും എംപിസി ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. ആഗോള പശ്ചാത്തലം ഇപ്പോഴും ദുര്‍ബലമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇന്ത്യ കൂടുതല്‍ വേഗത്തില്‍ വളരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 'അഞ്ച് പ്രധാന മേഖലകളുടെ ശക്തമായ ബാലന്‍സ് ഷീറ്റുകളില്‍ നിന്നാണ് ഇന്ത്യയുടെ ശക്തി. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രാദേശിക, വിദേശ നിക്ഷേപകര്‍ക്ക് വളരെയധികം അവസരങ്ങള്‍ നല്‍കുന്നു. ഞങ്ങള്‍ ഇതിനകം തന്നെ അതിവേഗ നിരക്കില്‍ വളരുകയാണ്, വേഗത്തില്‍ വളരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,' ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+