എംഎല്‍എമാര്‍ പോയ ശേഷം ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് അടച്ചിട്ടു, സംഭവത്തിന് പിന്നില്‍ ദുരൂഹത!!
പളനിസാമിയുടെ വിശ്വാസവോട്ടെടുപ്പിന് വേണ്ടി ഗോള്‍ഡന്‍ ബേ വിട്ടതോടെയാണ് റിസോര്‍ട്ട് അടച്ചിട്ടത്
ചെന്നൈ: എഐഎഡിഎംകെ എംഎല്‍എമാര്‍ 12 ദിവസമായി കഴിഞ്ഞുവന്ന ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് അടച്ചിട്ടു. രണ്ട് ദിവസത്തെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി അടച്ചിട്ടതായി റിസോര്‍ട്ടില്‍ അറിയിപ്പും നല്‍കിയിട്ടുണ്ട്. ശശികല ക്യാമ്പിനൊപ്പമുണ്ടായിരുന്ന എംഎല്‍എമാര്‍ ശശികല ക്യാമ്പിന്റെ പിന്തുണയുള്ള പളനിസാമിയുടെ വിശ്വാസവോട്ടെടുപ്പിന് വേണ്ടി ഗോള്‍ഡന്‍ ബേ വിട്ടതോടെയാണ് റിസോര്‍ട്ട് അടച്ചിട്ടത്.
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലില്‍ അടയ്ക്കപ്പെട്ടതോടെയാണ് നിയനസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത ശശിലയുടെ വിശ്വസ്തന് എടപ്പാടി പളനി സാമി വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിയസഭ ചേര്‍ന്ന് ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

ജനശ്രദ്ധയാകര്‍ഷിച്ചു
ചെന്നൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതങ്ങള്ക്കിടെയാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. തന്നെ നിര്‍ബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി വയ്പിക്കുകയായിരുന്നുവെന്ന പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെയായിരുന്നു നൂറിലധികം വരുന്ന അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ ഗോള്‍ഡന്‍ ബേയിലെത്തിയത്.

റിസോര്‍ട്ട് അടച്ചിട്ടതെന്തിന്
തുടര്‍ച്ചായ 12 ദിവസത്തെ വാസത്തിനൊടുവില്‍ എഐഎഡിഎംകെ റിസോര്‍ട്ട് വിട്ടതോടെയാണ് റിസോര്‍ട്ട് രണ്ട് ദിവസത്തേയ്ക്ക് അടച്ചിട്ട് പുരനരുദ്ധാരണ പ്രവൃത്തികള്‍ക്ക് വേണ്ടി അടച്ചിട്ടത്. റിസോര്‍ട്ടിന്റെ മതിലിന്റെ മുകളില്‍ ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടീസും പതിച്ചിട്ടുണ്ട്.

ആ വാര്‍ത്ത തേടിയെത്തിയത്
ചൊവ്വാഴ്ച ഗോള്‍ഡന്‍ ബേ റിസോര്ട്ടിലുള്ളപ്പോഴാണ് ശശികലയ്ക്ക് ശിക്ഷ വിധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി പുറത്തുവരുന്നത്. അതോടെയാണ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.

വൃത്തിയാക്കണം, ജീവനക്കാര്‍ക്ക് വിശ്രമിയ്ക്കണം
ഫെബ്രുവരി എട്ട് മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ദിവസം പ്രവര്‍ത്തിച്ചതിനാല്‍ റിസോര്‍ട്ട് വൃത്തിയാക്കേണ്ടതുണ്ടെന്നും തുടര്‍ച്ചയായി ജോലി ചെയ്ത ജീവനക്കാര്‍ക്ക് വിശ്രമിക്കേണ്ടതുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാദത്തില്‍, എല്ലാം തള്ളി പാര്‍ട്ടി
എല്ലാ എംഎല്‍എമാരും ഒരേ സ്ഥലത്ത് താമസി്ക്കുന്നതിനെ ചോദ്യം ചെയ്ത് നിരവധി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷമായ ഡിഎംകെയും ഇതിനെ ചോദ്യം ചെയ്തിരുന്നു. എംഎല്‍എമാര്‍ തങ്ങളുടെ മണ്ഡലങ്ങളിലെത്തി പൊതുജനാഭിപ്രായം തേടിയ ശേഷം വിശ്വാസ വോട്ട് രേഖപ്പെടുത്തണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. എംഎല്‍എമാരെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണങ്ങള്‍ പാര്‍ട്ടിയും എംഎല്‍എമാരും മാധ്യമങ്ങള്‍ക്ക് മുമ്പാകെ തള്ളിയിരുന്നു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications