വിപ്ലവകരമായ മുന്നേറ്റം: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലെ പൂജാരിമാരായി ഇനി വനിതകളും
ചെന്നൈ: ക്ഷേത്രങ്ങളിലെ പൂജാരിമാരായി വനിതകളെ നിയമിക്കാനുള്ള ചരിത്രപരമായ തീരുമാനവുമായി തമിഴ്നാട് സർക്കാർ. മൂന്ന് വനിതകളാണ് ക്ഷേത്ര പൂജാരിയാകാനുള്ള പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്. ആദ്യമായിട്ടായിരുന്നു തമിഴ്നാട്ടില്‍ ജാതി വ്യത്യാസമില്ലാതെ വനിതകളെ ക്ഷേത്ര പൂജാരികൾക്കുള്ള പരിശീലന കേന്ദ്രത്തിലേക്ക് തിരഞ്ഞെടുത്തത്. ഉടന്‍ തന്നെ വിവിധ ക്ഷേത്രങ്ങളിൽ സഹ പൂജാരിമാരായി ഇവരെ നിയമിക്കും.
കൃഷ്ണവേണി, എസ് രമ്യ, എൻ രഞ്ജിത എന്നിവരെയാണ് സംസ്ഥാന സർക്കാരിനു കീഴിലുള്ള ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ സഹപൂജാരിമാരായി നിയമിക്കുക. ശ്രീരംഗത്തിലെ ശ്രീ രംഗനാഥർ ക്ഷേത്രം നടത്തുന്ന അർച്ചകർ ട്രെയിനിംഗ് സ്‌കൂളിൽ കോഴ്‌സ് പൂർത്തിയാക്കിയ മൂന്ന് പേർക്കും കഴിഞ്ഞ ദിവസം തമിഴ്‌നാട് മന്ത്രി ശേഖർ ബാബു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

2021-ൽ ദ്രാവിഡ മുനേറ്റ കഴകം (ഡിഎംകെ) സർക്കാർ അധികാരത്തിൽ വന്നപ്പോൾ, എല്ലാ ജാതിയിൽപ്പെട്ടവർക്കും പൂജാരിമാരാകാനുള്ള പരിശീലനം നൽകുമെന്ന് പാർട്ടി നേതൃത്വം പ്രഖ്യാപിച്ചിരുന്നു. താൽപ്പര്യമുണ്ടെങ്കിൽ സ്ത്രീകൾക്ക് ഇതേ പരിശീലനം നൽകുമെന്നും അവർ വ്യക്തമാക്കി. ഈ പ്രഖ്യാപനത്തിന് ശേഷമാണ് കൃഷ്ണവേണി, എസ്. രമ്യ, എൻ. രഞ്ജിത എന്നിവർ കോഴ്സില്‍ ചേരാനായി മുന്നോട്ട് വരുന്നത്.
"സ്ത്രീകൾക്കും പുരോഹിതരാകാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ, ഇപ്പോൾ എല്ലാ മേഖലകളിലും സ്ത്രീകൾ സാന്നിധ്യമുള്ളതിനാൽ ഞങ്ങൾ അതിനെ ഒരു അവസരമായി കാണുകയായിരുന്നു." കടലൂരിൽ നിന്നുള്ള എംഎസ്‌സി ബിരുദധാരിയായ രമ്യ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു.
പരിശീലനം തുടക്കത്തിൽ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും രമ്യ പറയുന്നു. "ബുദ്ധിമുട്ടേറിയ കാര്യമായിരുന്നെങ്കിലും ഞങ്ങൾ ഉപേക്ഷിക്കാൻ ആഗ്രഹിച്ചില്ല. അധ്യാപകനായ സുന്ദർ ഭട്ടറും ഞങ്ങളെ നന്നായി പഠിപ്പിച്ചു. സർക്കാരിനും എല്ലാ അധ്യാപകർക്കും പിന്തുണ നൽകിയ മറ്റുള്ളവർക്കും നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, "അവർ പറഞ്ഞു.
പ്രായോഗിക പരിശീലന കാലയളവ് പൂർത്തിയാകുമ്പോൾ ക്ഷേത്രങ്ങളിൽ സ്ഥിരം പൂജാരിമാരായി പ്രവർത്തിക്കാൻ കഴിയുമെന്ന് കൃഷ്ണവേണിയും പ്രതീക്ഷ പ്രകടിപ്പിച്ചു. "എനിക്ക് ദൈവത്തെ സേവിക്കാനും ജനങ്ങളെ സേവിക്കാനും ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ഞാൻ ഈ ജോലിയിലേക്ക് വരാന്‍ തീരുമാനിച്ചത്, "അവർ കൂട്ടിച്ചേർത്തു.
അതേസമയം, "ഉൾക്കൊള്ളലിന്റെയും സമത്വത്തിന്റെയും പുതിയ യുഗം" കൊണ്ടുവരുന്ന "ദ്രാവിഡ ഭരണ മാതൃക" എന്നാണ് പുതിയ മാറ്റത്തെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിശേഷിപ്പിച്ചത്. "പൈലറ്റുമാരും ബഹിരാകാശയാത്രികരും എന്ന നിലയിലുള്ള സ്ത്രീകൾ നേട്ടങ്ങൾ കൈവരിച്ചിട്ടും, സ്ത്രീ ദേവതകൾക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിൽ പോലും അശുദ്ധരായി കണക്കാക്കപ്പെടുന്ന ക്ഷേത്ര പൂജാരിമാരുടെ പവിത്രമായ ജോലികളില്‍ നിന്ന് അവരെ തടഞ്ഞു. എന്നാൽ ഒടുവിൽ മാറ്റം വന്നിരിക്കുന്നു" - എംകെ സ്റ്റാലിന്‍ പറഞ്ഞു.
"വിപ്ലവകരമായ മുന്നേറ്റം" എന്നാണ് പ്രഖ്യാപനത്തെ വിരുദുനഗറിൽ നിന്നുള്ള കോൺഗ്രസ് എംപി മാണിക്കം ടാഗോർ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ 75 വർഷങ്ങളെ അനുസ്മരിക്കുന്ന പാർലമെന്റിന്റെ വരാനിരിക്കുന്ന പ്രത്യേക സമ്മേളനത്തിൽ രാജ്യമെമ്പാടും സമാനമായ പദ്ധതി അവതരിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications