Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് യുപിയില്‍ വീണ്ടും കനത്ത തിരിച്ചടി! അപ്നാദളിന് പുറമെ മറ്റൊരു കക്ഷി കൂടി സഖ്യം വിടുന്നു?

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മറികടക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. യുപിയില്‍ സഖ്യം അവസാനിപ്പിക്കുമെന്ന സഖ്യകക്ഷി അപ്നാദളിന്‍റെ വെല്ലുവിളിക്ക് പിന്നാലെ മറ്റൊരു സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും ബിജെപിക്കെതിരെ രംഗത്തെത്തി.

ബിജെപിയോടുള്ള അതൃപ്തി വ്യക്തമാക്കി വാരണാസിയിലും ഗാസിപൂറിലും നടന്ന നരേന്ദ്ര മോദിയുടെ പരിപാടിയില്‍ നിന്നും എസ്ബിഎസ്പി വിട്ട് നിന്നു. സീറ്റ് വിഭജനത്തില്‍ വലിയ വിലപേശല്‍ ലക്ഷ്യം വെച്ചാണ് എസ്ബിഎസ്പിയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിവരങ്ങള്‍ ഇങ്ങനെ

 മോദിയുടെ പരിപാടിയില്‍

മോദിയുടെ പരിപാടിയില്‍

കഴിഞ്ഞ ദിവസം വാരണാസിയില്‍ നടന്ന മോദി പങ്കെടുത്ത പരിപാടിയില്‍ നിന്നാണ് സഖ്യകക്ഷിയായ എസ്ബിഎസ്പി വിട്ട് നിന്നത്. നേരത്തേ തന്നെ അതൃപ്തി വ്യക്തമാക്കി സഖ്യകക്ഷിയായ അപ്നാദള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരിപാടിയില്‍ നിന്ന് വിട്ട് നിന്നിരുന്നു.

 ബിജെപി നേതാക്കള്‍

ബിജെപി നേതാക്കള്‍

ശക്തമായ വിമര്‍ശനമായിരുന്നു നേരത്തേ അപ്നാദള്‍ അധ്യക്ഷന്‍ ആഷിഷ് പട്ടേല്‍ ബിജെപിക്കെതിരെ ഉയര്‍ത്തിയത്.
സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് സ്വേച്ഛാദിപത്യ മനോഭാവമാണെന്നും സമൂഹത്തിലെ സാധാരണക്കാരോടടക്കം ധാര്‍ഷ്ട്യമാണ് നേതാക്കള്‍ വെച്ച് പുലര്‍ത്തുന്നതെന്നും ആശിഷ് പറഞ്ഞു.

 പരിപാടിയില്‍ പങ്കെടുക്കില്ല

പരിപാടിയില്‍ പങ്കെടുക്കില്ല

സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചില്ലേങ്കില്‍ സര്‍ക്കാരിന്‍റെ ഒരു പരിപാടിയിലും ഭാഗമാകില്ലെന്നും അപ്നാദള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
യുപിയില്‍ 9 എംഎല്‍എമാരും രണ്ട് എംപിമാരുമുള്ള പാര്‍ട്ടിയാണ് അപ്നാദള്‍.

വാരണാസിയില്‍

വാരണാസിയില്‍

അതേസമയം കഴിഞ്ഞ ദിവസം വാരണാസിയില്‍ നടന്ന മോദി പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിട്ട് നിന്നാണ് ബിജെപിക്കെതിരെ എസ്ബിഎസ്പി രംഗത്തെത്തിയത്. മഹാരാജ സുഹല്‍ദേവിന്‍റെ പേരിലുള്ള സ്റ്റാമ്പ് പുറത്തിറക്കുന്ന പരിപാടിയിലാണ് എസ്ബിഎസ്പി പങ്കെടുക്കാതിരുന്നത്.

 ക്ഷണിച്ചില്ല

ക്ഷണിച്ചില്ല

പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും സംസ്ഥാന പിന്നോക്ക വികസന മന്ത്രിയുമായ ഓം പ്രകാശ് രാജ്ബഹാറിനെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നാരോപിച്ചായിരുന്നു ഇത്. നാല് എംഎല്‍എമാരാണ് എസ്ബിഎസ്പിക്ക് സംസ്ഥാനത്ത് ഉള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാനുള്ള പാര്‍ട്ടിയുടെ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

 പരിഹരിച്ചിരുന്നു

പരിഹരിച്ചിരുന്നു

ബിഹാറില്‍ നേരത്തേ സീറ്റ് വിഭജനത്തെ ചൊല്ലി ഇടഞ്ഞ ലോക് ജനശക്തി നേതാവ് റാം വിലാസ് പസ്വാനുമായുള്ള പ്രശ്നങ്ങളെല്ലാം കഴിഞ്ഞയാഴ്ചയാഴ്ച ബിജെപി പറഞ്ഞ് തീര്‍ത്തിരുന്നു. ലോക്സഭയിലും രാജ്യസഭയിലും രണ്ട് സീറ്റുകള്‍ വീതം നല്‍കിയായിരുന്നു ഇത്.

 കൂടുതല്‍ സീറ്റുകള്‍

കൂടുതല്‍ സീറ്റുകള്‍

സമ്മര്‍ദ്ദം തുടര്‍ന്നാല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് എസ്ബിഎസ്പിയും കണക്കാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപി നിര്‍ണായകമാണെന്നിരിക്കെ സഖ്യകക്ഷികളുടെ ഈ കാലുമാറ്റം കടുത്ത പ്രതിസന്ധിയാണ് ബിജെപിക്ക് ഉണ്ടാക്കിയിരിക്കുന്നത്.

 സഖ്യം വിടും

സഖ്യം വിടും

2014 ല്‍ 71 പേരാണ് ബിജെപി ടിക്കറ്റില്‍ ലോക്സഭയിലേക്ക് ജയിച്ച് കയറിയത്. അതേസമയം ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ട അപ്നാദള്‍ ആകട്ടെ രണ്ട് സീറ്റുകളും നേടി. സീറ്റ് വിഭജനം സംബന്ധിച്ച കാര്യത്തില്‍ സമവായത്തില്‍ എത്തിയില്ലേങ്കില്‍ സഖ്യം വിടുമെന്ന മുന്നറിയിപ്പാണ് അപ്നാദള്‍ നല്‍കുന്നത്.

 ജനവരി ഏഴിന്

ജനവരി ഏഴിന്

2014 മുതല്‍ പാര്‍ട്ടി മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് കാഴ്ച വെയ്ക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ സീറ്റുകള്‍ പാര്‍ട്ടി അര്‍ഹിക്കുന്നുണ്ടെന്നും അപ്നാദള്‍ അവകാശപ്പെടുന്നു.ജനവരി ഏഴിന് ചേരുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ സഖ്യം വിടണമോയെന്നത് സംബന്ധിച്ച കാര്യത്തില്‍ പാര്‍ട്ടി തിരുമാനം കൈക്കൊള്ളുമെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+