ജഹാംഗീർപുരിയിലെ ഏറ്റുമുട്ടൽ; അഞ്ച് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് കേസെടുത്തു.
ഡൽഹി; ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ ഡൽഹിയിലെ ജഹാംഗീർപുരിയിൽ നടന്ന ഏറ്റുമുട്ടലിലെ പ്രതികളിൽ അഞ്ച് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) അനുസരിച്ച് കേസെടുത്തു. ഇത് പ്രകാരം ഒരു കുറ്റവും കൂടാതെ തന്നെ പ്രതികളെ ഒരു വർഷം വരെ തടങ്കലിൽ വെക്കാവുന്നതാണ്. അൻസാർ എന്നയാളാണ് കേസിൽ മുഖ്യപ്രതി. സലിം, സോനു, ദിൽഷാദ്, അഹിർ എന്നിവരാണ് എൻഎസ്എ പ്രകാരം കുറ്റം ചുമത്തപ്പെട്ട മറ്റ് പ്രതികൾ.
ജഹാംഗീർപുരിൽ നടന്ന കലാപത്തിൽ പ്രതികൾക്കെതിരെ കർശന നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താനയോട് ആവശ്യപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ പോലീസുകാർക്കുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ 24 പേരാണ് ഇതുവരെ അറസ്റ്റിലായത്. അന്വേഷണത്തിൽ വീഴ്ച സംഭവിക്കരുതെന്ന കർശന നിർ ദേശം കേന്ദ്ര ആഭ്യന്തര മന്ത്രി നൽകിയതായി ഒരു മുതിർന്ന ഉദ്യോ ഗസ്തൻ പറഞ്ഞു. നേരത്തെ പൗരത്വ നിയമ വിരുദ്ധ പ്രതിഷേധത്തിനിടെ ഉണ്ടായ കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ പാളിച്ചകളുടെ പേരിൽ ഡൽഹി പോലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

അനുമതിയില്ലാതെ നടത്തിയ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെയാണ് ജഹാംഗീർപുരിയിൽ ശനിയാഴ്ച സംഘർഷമുണ്ടായത്. ഘോഷയാത്ര സംഘം മുസ്ലിം പള്ളിക്ക് സമീപം എത്തിയപ്പോൾ മുദ്രാവാക്യങ്ങളുടെ ശബ്ദം ഉയർന്നതും പള്ളിയിലെ ഉച്ചത്തിലുള്ള പ്രാർത്ഥനക്ക് തടസുമുണ്ടാകുകയും ചെയ്തു ഇതിൽ തുടങ്ങിയ വാക്ക് തർക്കമാണ് പിന്നീട് അക്രമമായി മാറിയത്. സംഘർഷത്തിൽ ഇരു കൂട്ടരും പരസ്പരം ഏറ്റുമുട്ടി. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 (പൊതുപ്രവർത്തകൻ യഥാവിധി പുറപ്പെടുവിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്) പ്രകാരമാണ് പോലീസ് ആദ്യം കേസെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
അതേ സമയം എല്ലാ പ്രതികൾക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികൾക്കെതിരെ അവരുടെ മതം, സമുദായം എന്നിവ പരിഗണിക്കാതെ നടപടിയെടുക്കുമെന്നും ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താന പറഞ്ഞു. ഇതുവരെ അറസ്റ്റിലായവരിൽ നിന്ന് മൂന്ന് കൈ തോക്കുകളും അഞ്ച് വാളുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇരു കൂട്ടരും കൈയ്യിൽ ആയുധം കരുതിയിരുന്നു എന്നും പോലീസ് പറയുന്നു. അറസ്റ്റിലായവരിൽ എട്ട് പേർ ഹിന്ദുക്കളാണെന്നും ബാക്കിയുള്ളവർ മുസ്ലീങ്ങളാണെന്നും മുതിർന്ന പോലീസ് ഓഫീസർ ഡിപെന്ദർ പഥക് മാധ്യമങ്ങളോട് പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications