രോഹ്തക് കൂട്ട ബലാത്സംഗം; തെളിവില്ലാത്തതിനാല്‍ 90 ദിവസത്തിനുശേഷം പ്രതികളെ വിട്ടു
സിസിടിവിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതടക്കമുള്ള തെളിവകള്‍ ലഭിച്ചിരുന്നു.
ഭിവാനി: പെണ്‍കുട്ടി ഒരേ പ്രതികളില്‍ നിന്നും രണ്ടുതവണ കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ 90 ദിവസത്തിനുശേഷം പ്രതികളെ കോടതി വെറുതെവിട്ടു. ഹരിയാനയിലെ ഭിവാനിയിലെ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ പോലീസ് കൃത്യമായ തെളിവുകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് കോടതി നടപടി.
2013ല്‍ ഭിവാനിയില്‍ വെച്ചാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ഈ വര്‍ഷം ജൂലായില്‍ രോഹ്തക്കില്‍ വെച്ച് അതേ പ്രതികള്‍ പെണ്‍കുട്ടിയെ വീണ്ടും ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് പ്രതികളെ പിടികൂടുന്നതില്‍ അലസത കാണിച്ചത് ബിജെപി സര്‍ക്കാരിനെതിരെ വിവാദത്തിന് ഇടവരുത്തിയിരുന്നു.

കേസില്‍ അഞ്ചു പ്രതികളെയാണ് അറസ്റ്റ് ചെയ്തത് രണ്ടുപേര്‍ ഒളിവിലാണ്. സിസിടിവിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതടക്കമുള്ള തെളിവകള്‍ ലഭിച്ചിരുന്നു. അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായും പോലീസ് പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശരിയായ തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് സാധിച്ചില്ല.
പ്രതികള്‍ക്കെതിരെ തെളിവുകളില്ലാത്തതിനാല്‍ അവരെ വിട്ടയക്കണമെന്നുകാട്ടി പോലീസ് തന്നെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പോലീസിന്റെ അപേക്ഷ പരിഗണിച്ച് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതികളെ വിടാന്‍ ഉത്തരവിടുകയും ചെയ്തു. ആദ്യം അറസ്റ്റ് ചെയ്ത മൂന്നുപേര്‍ക്കെതിരെ തെളിവു ലഭിച്ചില്ലെന്നും പിന്നീട് സിസിടിവി പ്രകാരം അറസ്റ്റ് ചെയ്തവര്‍ക്കെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയില്ലെന്നും പോലീസ് പറയുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications