പാക് ഹൈക്കമ്മീഷണറെ ആര്‍എസ്എസ് ഇഫ്താര്‍ പാര്‍ട്ടിയില്‍നിന്നും ഒഴിവാക്കി
ദില്ലി: മുസ്ലീം വിഭാഗത്തെ കൈയ്യിലെടുക്കാനായി ആര്‍എസ്എസ്സിന്റെ നേതൃത്വത്തിലുള്ള മുസ്ലീം രാഷ്ട്രീയ മഞ്ച് നടത്തുന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ നിന്നും പാക്കിസ്ഥാന് ഹൈക്കീമ്മീഷണര് അബ്ദുള്‍ ബാസിതിനെ ഒഴിവാക്കി. കാശ്മീരില്‍ കഴിഞ്ഞദിവസം ലഷ്കര്‍ ഇ തൊയ്ബ നടത്തിയ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
ലഷ്കര്‍ ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന രീതിയില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു. മൂന്നുവര്‍ഷത്തിനിടെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ 8 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയെ അരക്ഷിതമാക്കാനുള്ള അയല്‍രാജ്യത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചിരുന്നു.

ആക്രമണത്തെക്കുറിച്ചും മറ്റുള്ള പ്രശ്നത്തെക്കുറിച്ചും ചര്‍ച്ച ചെയ്ത് പരിഹാരം കാണാവുന്നതാണ്. ഇപ്പോള്‍ ഒപ്പമിരുന്ന് ഇഫ്താര്‍ പാര്‍ട്ടി ആസ്വദിക്കുകയാണ് വേണ്ടതെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പാക് ഹൈക്കമ്മീഷണറുടെ മറുപടി. ഹൈക്കമ്മീഷണറുടെ മറുപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച് നേതാവ് മുഹമ്മദ് അഫ്സല് പറഞ്ഞു.
പാക്കിസ്ഥാനുമായുള്ള ശരിയായ ബന്ധമാണ് തങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ ഓരോ തവണ പാക്കിസ്ഥാനുമായി അടുക്കാന്‍ ശ്രമിക്കുമ്പോഴും രാജ്യത്തിനെതിരെ ആക്രമണം നടത്തുകയായിരുന്നു അവരുടെ മറുപടി. അതുകൊണ്ടുതന്നെ ഇഫ്താര്‍ പാര്‍ട്ടിയില്‍ നിന്നും പാക് ഹൈക്കമ്മീഷണറെ ഒഴിവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications