Get Updates
Get notified of breaking news, exclusive insights, and must-see stories!

'രണ്ടല്ല, കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണം'; ജനസംഖ്യാ നിയന്ത്രണത്തിനെതിരെ മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ജനംസഖ്യാ നിയന്ത്രണത്തിനെതിരെ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. ജനസംഖ്യ കുറയുന്നത് തടയാന്‍ ഓരോ കുടുംബത്തിനും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന് ജനസംഖ്യാ സ്ഥിരത അനിവാര്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനംസംഖ്യാ ശാസ്ത്രത്തെ ഉദ്ധരിച്ച് നാഗ്പൂരില്‍ ആിയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജനസംഖ്യ കുറയുന്നത് ആശങ്കാജനകമാണ് എന്നും ആധുനിക ജനസംഖ്യാ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു സമൂഹത്തിലെ ജനസംഖ്യ 2.1 എന്ന ഫെര്‍ട്ടിലിറ്റി നിരക്കില്‍ താഴെയാകുമ്പോള്‍ ആ സമൂഹം വംശനാശത്തെ അഭിമുഖീകരിക്കുന്നു എന്നാണ് എന്നും ഭാഗവത് ചൂണ്ടിക്കാട്ടി. ജനസംഖ്യ അപ്രത്യക്ഷമാകാന്‍ ബാഹ്യ ഭീഷണികള്‍ ആവശ്യമില്ല എന്നും അത് സ്വയം അപ്രത്യക്ഷമാകും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Mohan Bhagwat

ഇക്കാരണം കൊണ്ട് പല ഭാഷകളും സമൂഹങ്ങളും ഇല്ലാതായി എന്നും അതിനാല്‍, നമ്മുടെ ജനസംഖ്യ 2.1 എന്ന ഫെര്‍ട്ടിലിറ്റി നിരക്കില്‍ താഴെയാകരുത് എന്നും ഭാഗവത് ആവശ്യപ്പെട്ടു. ''നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യാ നയം 1998-ലോ 2002-ലോ രൂപപ്പെടുത്തിയതാണ്. ഒരു സമുദായത്തിന്റെയും ജനസംഖ്യ 2.1-ല്‍ താഴെയാകരുതെന്ന് അതില്‍ വ്യക്തമായി തന്നെ പരാമര്‍ശിച്ചിട്ടുണ്ട്,' അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനസംഖ്യാ ശാസ്ത്രമനുസരിച്ച് ഒരു കുടുംബത്തിന് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ആവശ്യമാണ് എന്നും മോഹന്‍ ഭാഗവത് പറഞ്ഞു. അതേസമയം ആര്‍ എസ് എസ് മേധാവിയുടെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ബിജെപിയും ആര്‍എസ്എസും ആദ്യം സ്വന്തം വൈരുദ്ധ്യങ്ങള്‍ പരിഹരിക്കണം എന്ന് ആര്‍ ജെ ഡി വക്താവ് മൃത്യുഞ്ജയ് തിവാരി പരിഹസിച്ചു.

''ബി ജെ പി നേതാക്കള്‍ ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് സംസാരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ആര്‍ എസ് എസ് മേധാവി കൂടുതല്‍ കുട്ടികള്‍ വേണം എന്ന് പറയുന്നു. ആദ്യം ബി ജെ പിയും ആര്‍ എസ് എസും അവരുടെ വൈരുധ്യങ്ങള്‍ പരിഹരിക്കട്ടെ,' അദ്ദേഹം പറഞ്ഞു. എന്‍ ഡി എ സഖ്യകക്ഷിയായ ജെഡിയുവും ഭാഗവതിന്റെ പ്രതികരണത്തെ തള്ളി രംഗത്തെത്തിയിട്ടുണ്ട്.

''ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ്, ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് പതിവായി സംസാരിക്കുന്ന ബിജെപി നേതാക്കളുമായി ആര്‍എസ്എസ് മേധാവി കൂടിയാലോചിക്കണം എന്നും ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചത് എന്നും അദ്ദേഹം അവകാശപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+