കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസിനെന്ത് മദര്‍ തെരേസ.... കുട്ടികളെ കടത്തുന്ന സംഘത്തിന്റെ മേധാവി, ഭാരതരത്‌ന തിരിച്ചെടുക്കണം!

Google Oneindia Malayalam News

Recommended Video

cmsvideo
മദർ തെരേസ കുട്ടികളെ കടത്തുന്നവരെന്ന് ആർഎസ്എസ് | Oneindia Malayalam

കൊല്‍ക്കത്ത: സമാധാനത്തിന്റെ വഴികാട്ടിയായും ആതുര ശുശ്രൂഷ രംഗത്ത് പകരക്കാരില്ലാത്തവരെന്നുമുള്ള വിശേഷണമാണ് മദര്‍ തെരേസയ്ക്ക് ലോകം ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. ഇന്ത്യയില്‍ അവരുടെ സംഭാവനകള്‍ ഒരിക്കലും അവഗണിക്കാനാവത്തതാണ്. എന്നാല്‍ ഇതേ അഭിപ്രായമല്ല ആര്‍എസ്എസിനുള്ളത്. മദര്‍ തെരേസ നടത്തിയിരുന്ന ചാരിറ്റി ട്രസ്റ്റിന്റെ മറവില്‍ കുട്ടികളുടെ കടത്തുന്നതിന് അവര്‍ നേതൃത്വം നല്‍കിയിരുന്നുവെന്നാണ് ആര്‍എസ്എസിന്റെ ആരോപണം. അടുത്തിടെ റാഞ്ചിയില്‍ മദര്‍ തെരേസ മിഷണറീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ് ഇപ്പോള്‍ ഇങ്ങനെയൊരു ആരോപണത്തിലേക്ക് അവരെ നയിച്ചിരിക്കുന്നത്.

1

ആര്‍എസ്എസിന്റെ ദില്ലി പ്രചാര്‍ പ്രമുഖാണ് രാജീവ് തുലിയാണ് ഗുരുതര ആരോപണങ്ങളുടെ കെട്ടഴിച്ചത്. മദറിന് ഇന്ത്യ നല്‍കിയ ഭാരതരത്‌ന തിരിച്ചെടുക്കണമെന്നാണ് തുലിയുടെ ആവശ്യം. ഭാരതരത്‌നയുടെ മഹത്വം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദേശിക്കുന്നില്ല. മദറിന് ആ ബഹുമതി നല്‍കുമ്പോഴും ഈ ആരോപണം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യം വിശദമായി അന്വേഷിക്കണം. ഇത് സത്യമാണെന്ന് തെളിഞ്ഞാല്‍ ഭാരതരത്‌ന തിരിച്ചെടുക്കണമെന്നും തുലി പറയുന്നു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഒരിക്കലും പ്രവര്‍ത്തിചിരുന്നില്ല മദര്‍ തെരേസ. മതംമാറ്റലായിരുന്നു അവരുടെ പ്രധാന ലക്ഷ്യമെന്നും തുലി ആരോപിക്കുന്നു.

സുബ്രഹ്മണ്യന്‍ സ്വാമി തുലിയുടെ ആരോപണത്തെ പിന്തുണച്ചിട്ടുണ്ട്. തുലി പറഞ്ഞത് അക്ഷരം പ്രതി സത്യമാണ്. ജീവകാരുണ്യ പ്രവര്‍ത്തനം എന്ന മറ ഉപയോഗിച്ച് അവര്‍ കുട്ടികളെ കടത്താറുണ്ടായിരുന്നു. ബ്രിട്ടീഷ് എഴുത്തുകാരനായ ക്രിസ്റ്റഫര്‍ ഹിച്ചെന്‍സിന്റെ പുസ്തകത്തില്‍ മദര്‍ തെരേസ ക്രിമിനലാണെന്ന് ആരോപിക്കുന്നുണ്ട്. അവരുടെ തട്ടിപ്പുകളെ എല്ലാ കഥയും അദ്ദേഹം അതില്‍ വിവരിക്കുന്നുണ്ട്. നിരവധി ഉദാഹരണങ്ങളും ഇതിലുണ്ട്. എന്തുകൊണ്ടാണ് അങ്ങനെയൊരു ക്രിമിനലിന് നൊബേല്‍ സമ്മാനം നല്‍കിയതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചോദിക്കുന്നു. അതേസമയം തികഞ്ഞ വര്‍ഗീയതയാണ് ആര്‍എസ്എസിനും ബിജെപിക്കും ഉള്ളതെന്നം മദറിനെ മോശക്കാരിയാക്കാനുള്ള ശ്രമം കാലം മുമ്പേ തുടങ്ങിയതാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

കൂടെയ്‌ക്കെതിരെ പ്രചാരണം... ഫെമിനിച്ചി പാറുവിന്റെ ചിത്രം പൊട്ടിക്കണം.... രാജപ്പനും ഇവിടെ വേണ്ടകൂടെയ്‌ക്കെതിരെ പ്രചാരണം... ഫെമിനിച്ചി പാറുവിന്റെ ചിത്രം പൊട്ടിക്കണം.... രാജപ്പനും ഇവിടെ വേണ്ട

മായാനദി സ്ത്രീവിരുദ്ധ ചിത്രം.....സ്വന്തം ചിത്രത്തില്‍ എന്തും ആവാമെന്നാണോയെന്ന് മെന്‍ ഇന്‍ കളക്ടീവ്മായാനദി സ്ത്രീവിരുദ്ധ ചിത്രം.....സ്വന്തം ചിത്രത്തില്‍ എന്തും ആവാമെന്നാണോയെന്ന് മെന്‍ ഇന്‍ കളക്ടീവ്

English summary
RSS says withdraw Mother Teresas Bharat Ratna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X