പുതിയ ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് റെയിൽവെ; നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ!
ദില്ലി: 2018 പുതിയ ബജറ്റിന് ഇനി രണ്ടാഴ്ച മാത്രമേയുള്ളൂ. എങ്കിലും പ്രതീക്ഷകളും പ്രവചനങ്ങളുമായാണ് ബജറ്റിനെ ഉറ്റുനോക്കുന്നവർ രംഗത്ത് വന്നിരിക്കുന്നത്. പുതിയ ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് റയിൽവെ. റയിൽവെയ്ക്ക് അനുവദിച്ച 550 ബില്ല്യനിൽ 212 ബില്യൻ രൂപയുടെ പുതിയ ലൈൻ നിർമ്മിക്കാനാണ് ഇപ്പോൾ തിരുമാനിച്ചിരിക്കുന്നത്.
2017 നവംമ്പർ വരെ 3000 കിലോമീറ്റർ ലക്ഷ്യമാക്കിയുള്ള നിർമ്മാണത്തിൽ 2000 കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്. അതേസമയം ഹൈവേ വികസനത്തിനും ബജറ്റിൽ നീക്കിവെച്ച തുകയുടെ 73 ശതമാനം മാത്രമേ പൂർത്തീകരിച്ചിട്ടുള്ളൂ. അതേസമയം 2017-18 വർഷ കാലയളവിൽ 4000 കിലോമീറ്റർ വൈദ്യുതിക്കായി മാറ്റിവച്ച തുകയുടെ കണക്കുകളൊന്നും ലഭ്യമല്ല.
916 ബില്ല്യൻ രൂപ വരെയാണ് റയിൽവെ പ്രവർത്തന ചെലവുകൾക്കായി പ്ലാൻ ചെയ്തതെങ്കിലും നവംമ്പറോടുകൂടി 929 ബില്ല്യൺ രൂപ ചിലവായി എന്നാണ് റിപ്പോർട്ടുകൾ. യാത്ര, ചരക്ക് നികുതി ഇനത്തിൽ നിന്ന് റയിൽവെ പ്രതീക്ഷ വരുമാനം 1,1 ട്രില്ല്യൻ രൂപയാണെങ്കിൽ, റിയിൽവെയ്ക്ക് ആകെ ലഭിച്ചത് ഒരു ബില്ല്യൻ രൂപ മാത്രമാണ്. ഹൈവെ വികസന കാര്യവും വളരെ മന്ദഗതിയിലാണെന്നാണ് റിപ്പോർട്ട്. 33 ശതമാനം വരെ മാത്രമേ പ്രവർത്തനം നടന്നിട്ടുള്ളൂ.