ഇന്ത്യയിലെ സ്പുട്നിക് 5 പരീക്ഷണത്തിനുള്ള അനുമതി പിൻവലിച്ചു:റഷ്യയ്ക്ക് തിരിച്ചടിയായി ഇന്ത്യൻ നീക്കം
മോസ്കോ: ഇന്ത്യയിൽ നടത്താനിരുന്ന റഷ്യയുടെ കൊവിഡ് വാക്സിൻ പരീക്ഷണത്തിന് തിരിച്ചടി. ഇന്ത്യയിൽ ഡോ. റെഡ്ഡീസ് ലാബുമായി ചേർന്ന് സ്പുട്നിക് 5ന്റെ പരീക്ഷണത്തിന് നൽകിയിരുന്ന നിർദേശമാണ് ഡിസിജിഐ പിൻവലിച്ചിട്ടുള്ളത്. ആദ്യം ചെറിയ തോതിൽ മരുന്ന് പരീക്ഷണം നടത്താനാണ് കമ്പനിയോട് ഡ്രഗ് കൺട്രോളർ ആവശ്യപ്പെട്ടിട്ടുള്ളത്. മരുന്ന് പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കുന്നതിന് മുമ്പ് വാക്സിൻ പുറത്തിറക്കാനുള്ള റഷ്യയുടെ നീക്കങ്ങൾക്കാണ് തിരിച്ചടിയായിട്ടുള്ളത്.
Recommended Video
ടൊവീനോയുടെ വയറിനുള്ളിലെ രക്തക്കുഴൽ മുറിഞ്ഞത് വേദനയ്ക്ക് കാരണം..'കള'യുടെ ഷൂട്ടിങ്ങ് നിർത്തിവെച്ചു
അനുമതി നിരസിച്ചു
സ്പുട്നിക് 5 വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്താനുള്ള മരുന്ന് കമ്പനിയായ ഡോ. റെഡ്ഡിയുടെ പ്രമേയമാണ് ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ നിരസിച്ചിട്ടുള്ളത്. ആദ്യഘട്ട പരീക്ഷണം ചെറിയ ഒരു സംഘത്തിലാണ് നടത്തിയത്. സെപ്തംബർ ഒന്ന് മുതൽ റഷ്യയിൽ മൂന്നാംഘട്ട മരുന്ന് പരീക്ഷണം നടന്നുവരികയാണ്. 40000 പേരിലാണ് മരുന്ന് കുത്തിവെയ്ക്കുന്നത്. ഇന്ത്യയിൽ കൊവിഡ് വാക്സിന്റെ പരീക്ഷണം നടത്തുന്നതിന് കമ്പനി ഡ്രഗ് കൺട്രോളറുടെ മാർഗ്ഗനിർദ്ദേശങ്ങളും ആവശ്യകതകളും പാലിക്കണമെന്നാണ് വിദഗ്ധ സമിതി ചൂണ്ടിക്കാണിക്കുന്നത്. വലിയ തോതിലുള്ള പരീക്ഷണങ്ങൾക്ക് മുതിരുന്നതിന് മുമ്പായി ചെറിയൊരു സംഘത്തിൽ മരുന്ന് പരീക്ഷിക്കാനാണ് ഡോ. റെഡ്ഡീസ് ലാബിന് ലഭിച്ചിട്ടുള്ള നിർദേശം.
ആശങ്ക മാത്രം
വിദേശത്ത് നടത്തുന്ന ആദ്യഘട്ട പഠനങ്ങളിൽ നിന്നുള്ള സുരക്ഷയും രോഗപ്രതിരോധം സംബന്ധിച്ച വിവരങ്ങളും അനുസരിച്ച് ഇന്ത്യയിൽ കൊവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായവരിൽ ഫലം പ്രകടമല്ലെന്നാണ് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ലോകത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി പല രാജ്യങ്ങളും വാക്സിൻ പരീക്ഷണത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും റഷ്യയുടെ വാക്സിനാണ് ആദ്യം ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചിട്ടുള്ളത്.
നീക്കം നിർണ്ണായകം
കൊവിഡ്
വാക്സിൻ
മനുഷ്യരിൽ
എത്രത്തോളം
ഫലപ്രദമായി
പ്രവർത്തിക്കുന്നുവെന്ന്
വ്യക്തമാകുന്നതിന്
മുമ്പ്
തന്നെ
വാക്സിൻ
പുറത്തിറക്കാനുള്ള
റഷ്യയുടെ
നീക്കത്തിനുള്ള
തിരിച്ചടിയാണ്
ഇന്ത്യയുടെ
തീരുമാനം.
കൊവിഡ്
വ്യാപനത്തിൽ
രണ്ടാമത്
നിൽക്കുന്ന
ഇന്ത്യയിൽ
കൊവിഡ്
വാക്സിന്
അംഗീകാരം
നേടാനുള്ള
റഷ്യയുടെ
നീക്കങ്ങൾക്കും
ഇത്
തിരിച്ചടിയായിട്ടുണ്ട്.
കുറച്ച്
ആഴ്ചകൾക്കുള്ളിൽ
ഇന്ത്യ
കൊവിഡ്
ബാധിതരുടെ
എണ്ണത്തിൽ
അമേരിക്കയെ
മറികടക്കുമെന്നാണ്
കരുതുന്നത്.
പ്രതികരണമില്ല
റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് സ്പുട്നിക് 5 വാക്സിന്റെ മാർക്കറ്റിംഗിന്റെ ചുമതല. ഇന്ത്യയിൽ കൊവിഡ് വാക്സിൻ പരീക്ഷണത്തിനും മരുന്ന് വിതരണം ചെയ്യുന്നതിനുമായി കഴിഞ്ഞ മാസമാണ് ഡോ. റെഡ്ഡീസ് ലാബ് ഇന്ത്യയുമായുള്ള പങ്കാളിത്തം ഉറപ്പാക്കുന്നത്. ലോകത്ത് കൊവിഡ് വാക്സിന് ഡ്രഗ് റെഗുലേറ്ററുടെ അനുമതി നൽകിയ ആദ്യത്തെ രാജ്യം റഷ്യയാണ്. എന്നാൽ വൻതോതിലുള്ള മരുന്ന് പരീക്ഷണം പൂർത്തിയാക്കുന്നതിന് മുമ്പായിരുന്നു ഇത്. ഈ സാഹചര്യത്തിൽ മരുന്നിന്റെ സുരക്ഷ സംബന്ധിച്ച് ഡോക്ടർമാരും ഗവേഷകരും ആശങ്ക പങ്കുവെച്ചിട്ടുണ്ട്. മരുന്ന് പരീക്ഷണത്തിനുള്ള നിർദേശം ഡ്രഗ് കൺട്രോളർ പിൻവലിച്ചത് സംബന്ധിച്ച് ആർഡിഐഫിൽ നിന്നോ ഡോ. റെഡ്ഡീസ് ലാബിൽ നിന്നോ ഉള്ള പ്രതികരണം ലഭ്യമല്ല.