Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിയിലേക്ക് സിംഹത്തെ പോലെ നടന്ന് കയറി വന്നു, സെയ്ഫിനെ ഐസിയുവിൽ നിന്ന് മാറ്റം, നടന്ന് തുടങ്ങി

മുംബൈ: ബാന്ദ്രയിലെ വീട്ടില്‍ വെച്ച് കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി. നട്ടെല്ലിന് സമീപത്തും കഴുത്തിലുമടക്കം ശരീരത്തില്‍ ആറിടത്തായി കുത്തേറ്റ സെയ്ഫ് 5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് സുഖം പ്രാപിച്ച് വരുന്നത്. നട്ടെല്ലിന് സമീപത്ത് നിന്നും 2.5 ഇഞ്ച് നീളമുളള കത്തിയുടെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

നട്ടെല്ലിന് സമീപത്തെ മുറിവ് ഒരു 2 മില്ലി മീറ്റര്‍ കൂടി ആഴത്തില്‍ ആയിരുന്നെങ്കില്‍ വലിയ അപകടമായി മാറിയേനെയെന്ന് ലീലാവതി ആശുപത്രിയിലെ ഡോ. നിതിന്‍ നാരായണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മുറിയിലേക്ക് മാറ്റിയെങ്കിലും സന്ദര്‍ശകരെ വിലക്കിയിട്ടുണ്ട്. അണുബാധയുണ്ടാകാതിരിക്കാനുളള മുന്‍കരുതലിന്റെ ഭാഗമായിട്ടാണിത്.

saif ali khan

സെയ്ഫിന് ഇപ്പോള്‍ വേദന കുറവുണ്ടെന്നും നടക്കാന്‍ സാധിക്കുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. ചോരയില്‍ കുളിച്ചാണ് സെയ്ഫ് അലിഖാന്‍ ആശുപത്രിയിലേക്ക് നടന്ന് കയറി വന്നത്. ഒരു സിംഹത്തെപ്പോലെ, അദ്ദേഹം ഒരു യഥാര്‍ത്ഥ ഹീറോയാണ്, ആശുപത്രിയിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നീരജ് ഉത്തമണി പറയുന്നു. സെയ്ഫ് അലി ഖാനെ ഓട്ടോയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

മൂത്ത മകന്‍ ഇബ്രാഹിം അലിഖാന്‍ ആണ് സെയ്ഫിന് ഒപ്പമുണ്ടായിരുന്നത് എന്നായിരുന്നു ആദ്യമണിക്കൂറുകളില്‍ വന്ന വാര്‍ത്ത. യഥാര്‍ത്ഥത്തില്‍ 7 വയസ്സുകാരന്‍ തൈമൂര്‍ അലി ഖാന്‍ ആയിരുന്നു സെയ്ഫിനൊപ്പം ആശുപത്രിയില്‍ എത്തിയത്. പുലര്‍ച്ചെ കാര്‍ തയ്യാറല്ലാതിരുന്നതിനാല്‍ ഭജന്‍ സിംഗ് റാണ എന്നയാളുടെ ഓട്ടോയിലാണ് സെയ്ഫ് ആശുപത്രിയില്‍ എത്തിയത്. ഓട്ടോയില്‍ കയറിയ ഉടനെ ആശുപത്രിയിലേക്ക് എത്ര സമയമെടുക്കും എന്നാണ് സെയ്ഫ് ആദ്യം ചോദിച്ചത് എന്ന് ഭജന്‍ സിംഗ് പറയുന്നു.

താന്‍ റോഡിലൂടെ ഓട്ടോ ഓടിച്ച് പോവുകയായിരുന്നു. പെട്ടെന്ന് ഗേറ്റിന് സമീപത്ത് നിന്ന് ഒരു സ്ത്രീ സഹായത്തിന് വേണ്ടി നിലവിളിക്കുന്നത് കണ്ടു. സെയ്ഫ് അലിഖാനാണ് അത് എന്ന് മനസ്സിലായിരുന്നില്ല. അദ്ദേഹം സ്വന്തമായി നടന്ന് വന്നാണ് ഓട്ടോയില്‍ കയറി ഇരുന്നത്. നന്നായി പരിക്ക് പറ്റിയിട്ടുണ്ടായിരുന്നു. ഒരു ചെറിയ കുട്ടിയും മറ്റൊരാളുമായിരുന്നു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. 8-10 മിനുട്ടുകള്‍ക്കകം തന്നെ ആശുപത്രിയില്‍ എത്തി. അദ്ദേഹത്തിന്റെ കഴുത്തില്‍ നിന്നും പുറത്ത് നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു. വെള്ള കുര്‍ത്ത ചുവന്ന നിറമായി മാറിയിരുന്നു. അദ്ദേഹത്തില്‍ നിന്ന് ഓട്ടോക്കൂലി വാങ്ങിയില്ല. തക്ക സമയത്ത് അദ്ദേഹത്തെ സഹായിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, ഭജന്‍ സിംഗ് ഇന്ത്യ ടുഡെയോട് പ്രതികരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+