Get Updates
Get notified of breaking news, exclusive insights, and must-see stories!

'സലാം ആരതി' ഇനിയില്ല, ആരതി നമസ്‌കാരം; ക്ഷേത്രാചാരങ്ങളെ പുനര്‍നാമകരണം ചെയ്ത് കര്‍ണാടക

ബംഗളൂരു; പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്റെ കാലത്തെ ക്ഷേത്രാചാരങ്ങളായ 'സലാം ആരതി', 'സലാം മംഗളാരതി', 'ദീവതിഗെ സലാം' എന്നിവ പ്രാദേശിക നാമകരണങ്ങളോടെ പുനര്‍നാമകരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി കര്‍ണാടക മുസറൈ മന്ത്രി ശശികല ജോലെ പറഞ്ഞു. എന്നാല്‍ ആചാരങ്ങള്‍ ഒന്നും തന്നെ നിര്‍ത്തലാക്കിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

1

ദീവതിഗെ സലാം ദീവതിഗെ നമസ്‌കാരമായും സലാം ആരതിയെ ആരതി നമസ്‌കാരമായും സലാം മണലാരതിയെ മംഗളാരതി നമസ്‌കാരമായും പുനര്‍നാമകരണം ചെയ്യാനാണ് തീരുമാനിച്ചത്. വകുപ്പിലെ മുതിര്‍ന്ന ആഗമ പണ്ഡിതരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കും.

2

കര്‍ണാടക രാജ്യ ധാര്‍മിക പരിഷത്ത്' യോഗത്തില്‍, ഈ ആചാരങ്ങളുടെ പേരുകള്‍ മാറ്റണമെന്ന് ഭക്തരുടെ ആവശ്യങ്ങളുണ്ടെന്ന് ചില അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചു, ഇത് വളരെക്കാലം ചര്‍ച്ച ചെയ്തതായി മന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ പാരമ്പര്യമനുസരിച്ച് തുടരും, അവരുടെ പേരുകള്‍ മാത്രം നമ്മുടെ ഭാഷയില്‍ നിന്നുള്ള വാക്കുകള്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

3

കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രം, മേല്‍ക്കോട്ട് ചെലുവനാരായണ സ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട ഇത്തരം ആചാരങ്ങള്‍ ഉപേക്ഷിക്കണമെന്ന് നിരവധി ഹിന്ദു സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ടിപ്പു സുല്‍ത്താനോടുള്ള ഭരണകക്ഷിയായ ബി ജെ പിയുടെ നിലപാടിന് അനുസൃതമായാണ് ഈ നീക്കമെന്നാണ് സൂചന.

4

ബി ജെ പി.യും ചില ഹിന്ദു സംഘടനകളും ടിപ്പുവിനെ മതഭ്രാന്തനെന്നും ക്രൂരമായ കൊലയാളിയായുമാണ് കാണുന്നതെന്ന ആക്ഷേപം ഉണ്ടായിരുന്നു. പ്രാദേശിക ഭാഷയെ ഒഴിവാക്കി പേര്‍ഷ്യന്‍ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഏതാനും കന്നഡ സംഘടനകള്‍ അദ്ദേഹത്തെ 'കന്നഡ വിരുദ്ധന്‍' എന്നും വിളിച്ചിരുന്നു.

5

2015 മുതല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്ന വാര്‍ഷിക ടിപ്പു ജയന്തി 2019 ലെ കാവി പാര്‍ട്ടി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ടിപ്പു സുല്‍ത്താന്‍ പഴയ മൈസൂരു രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ശത്രുവായി കണക്കാക്കപ്പെട്ടിരുന്ന ഭരണാധികാരിയായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിനെതിരെ ശ്രീരംഗപട്ടണത്തിലെ തന്റെ കോട്ട സംരക്ഷിക്കുന്നതിനിടെ 1799 മെയ് മാസത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+