Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവർഗ വിവാഹം സംസ്കാരത്തിന് യോജിച്ചതല്ല: എതിർപ്പുമായി സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയില്‍ സ്വവർഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല.

 court

ദില്ലി: സ്വവർഗ്ഗ വിവാഹത്തിനെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലവുമായി കേന്ദ്ര സർക്കാർ. സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകുന്നതിനെ എതിർത്തുകൊണ്ടാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. ബന്ധങ്ങളിലുള്ള വ്യക്തികളുടെ ഒരുമിച്ചുള്ള ജീവിതത്തെ ഇന്ത്യൻ കുടുംബ സങ്കൽപ്പങ്ങളുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അത് ഇന്ത്യൻ സംസ്കാരവുമായി യോജിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. സ്വവർഗ ബന്ധങ്ങൾ ഭിന്നലിംഗ ബന്ധങ്ങൾ ഒരു "വ്യതിരിക്തമായ" ബന്ധങ്ങളാണെന്നും അതിനെ ഒരുപോലെ പരിഗണിക്കാനാകില്ലെന്നും ഇന്ത്യൻ കുടുംബങ്ങൾ എന്ന ആശയം ഉദ്ധരിച്ച് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

"വിവാഹ സങ്കൽപ്പം... അനിവാര്യമായും നിർബന്ധമായും എതിർലിംഗത്തിലുള്ള 2 വ്യക്തികള്‍ തമ്മിലുള്ളതമാണ്. ഈ നിർവചനം സാമൂഹികമായും സാംസ്കാരികമായും നിയമപരമായും വേരൂന്നിയതാണ്, വിവാഹം എന്ന ആശയം ജുഡീഷ്യൽ വ്യാഖ്യാനത്താൽ തടസ്സപ്പെടുകയോ നേർപ്പിക്കുകയോ ചെയ്യരുത്," കേന്ദ്രം സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയതായി ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.

marriage

കേന്ദ്രം പറയുന്നതനുസരിച്ച്, വിവാഹ സ്ഥാപനത്തിന്റെ നിയമപരമായ അംഗീകാരം, "ഭർത്താവിനെയും ഭാര്യയെയും പ്രതിനിധീകരിക്കുന്ന ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നു." സ്വവർഗ വിവാഹങ്ങളുടെ നിയമപരമായ അംഗീകാരം, 'വിവാഹത്തിന്റെ വ്യവസ്ഥകൾ,' 'ആചാരപരവും ആചാരപരവുമായ ആവശ്യകതകൾ,' 'നിരോധിത ബന്ധത്തിന്റെ ഡിഗ്രികൾ' എന്നിവ ഉൾപ്പെടെ നിലവിലുള്ളതും ക്രോഡീകരിച്ചതുമായ നിയമ വ്യവസ്ഥകളുടെ ലംഘനത്തിന് കാരണമാകുമെന്ന് കേന്ദ്രം പറഞ്ഞു.

1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയില്‍ സ്വവർഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. വ്യത്യസ്ത ജാതി-മതങ്ങളില്‍പ്പെട്ടവരുടെ വിവാഹങ്ങള്‍ക്ക് ലഭിക്കുന്ന ഭരണഘടനാപരമായ പരിരക്ഷയും സ്വവർഗ വിവാഹത്തിന് ലഭിക്കില്ല. ഇഷ്ടമുള്ള വ്യക്തികളെ വിവാഹം ചെയ്യാൻ ഭരണഘടന നൽകുന്ന അവകാശം സ്വവർഗ്ഗ വിവാഹത്തിന് ഉള്ളതല്ലെന്നും സ്വവർഗ്ഗ വിവാഹം ഒരു പൌരന്‍റെ മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്നും കേന്ദ്രം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

സ്വവർഗ വിവാഹത്തിന് നിയമപരമായ സാധുത തേടിയുള്ള ഒരു കൂട്ടം ഹർജികൾ മാർച്ച് 13ന് (തിങ്കൾ) സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+