ശിവസേനയുമായി കൂട്ട് ചേർന്നാൽ കോൺഗ്രസിന് നാശം! പാർട്ടിക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ്
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം പിന്തുണച്ചേക്കും എന്ന് സൂചനയുണ്ട്. ബിജെപി-ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറല്ലെങ്കില്‍ രണ്ടാമത്തെ വലിയ സഖ്യമായ എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കണമെന്ന് മുംബൈ പിസിസി പ്രസിഡണ്ട് മിലിന്ദ് ദേവ്‌റ ആവശ്യപ്പെട്ടിരുന്നു.
എന്തിന് മുസ്ലീംങ്ങള്‍ക്ക് പകരം ഭൂമി കൊടുക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു? എന്തുകൊണ്ട് വീതിച്ചില്ല?
ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. ശിവസേനയുടെ പിന്തുണ കൂടാതെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ സാധ്യമല്ലെന്ന് നിരുപം ചൂണ്ടിക്കാട്ടി. അത്തരത്തില്‍ ശിവസേനയുമായി സഖ്യത്തിലെത്തുന്നത് കോണ്‍ഗ്രസിനെ നാശത്തിലേക്ക് നയിക്കുമെന്നും സഞ്ജയ് നിരുപം പറഞ്ഞു.
ശിവസേനയുമായി ഏത് സാഹചര്യത്തിലും അധികാരം പങ്കിടുന്നതിനെ കുറിച്ച് ആലോചിക്കുക പോലും അരുതെന്നും കോണ്‍ഗ്രസിന് സഞ്ജയ് നിരുപം മുന്നറിയിപ്പ് നല്‍കി. ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുകയാണ്. എന്നാല്‍ ക്ഷണം സ്വീകരിക്കണമോ എന്നത് ബിജെപി തീരുമാനിക്കുന്നതേ ഉളളൂ. സര്‍ക്കാരുണ്ടാക്കിയാല്‍ നാളെ ബിജെപി നിയമസഭയില്‍ വിശ്വാസം തെളിയിക്കണം.
അതിന് സാധിച്ചില്ലെങ്കില്‍ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കും. എന്‍സിപി ശിവസേനയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്നും കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കും എന്നുമാണ് സൂചനകള്‍. കോണ്‍ഗ്രസിന് 44 സീറ്റുകളും എന്‍സിപിക്ക് 54 സീറ്റുകളും ആണുളളത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 145ല്‍ നിന്ന് 47 സീറ്റുകളുടെ കുറവാണ് സഖ്യത്തിനുളളത്.