കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ക്യാപ്റ്റന്‍ കാമുകിയെ അബോര്‍ഷന് വിധേയനാക്കിയെന്ന് ആരോപണം

  • By Anwar Sadath
Google Oneindia Malayalam News

ചണ്ഡീഗഡ്: കാമുകിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായ അവരെ അബോര്‍ഷന് നിര്‍ബന്ധിച്ചെന്നുമുള്ള പരാതി ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ് നിഷേധിച്ചു. വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് സര്‍ദാര്‍ സിങ് തനിക്കെതിരായ പരാതി സംബന്ധിച്ച വിശദീകരണം നല്‍കിയത്.

തനിക്കെതിരെ പരാതി നല്‍കിയ ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് പെണ്‍കുട്ടി സുഹൃത്ത് മാത്രമായിരുന്നെന്ന് സര്‍ദാര്‍ സിങ് പറഞ്ഞു. 2012 ലണ്ടന്‍ ഒളിമ്പിക്‌സിനിടെയാണ് അവരെ കണ്ടുമുട്ടിയത്. അതിനുശേഷം അടുത്ത സുഹൃത്തുക്കളായിരുന്നു. അതില്‍കവിഞ്ഞ് ഒരു ബന്ധവും പെണ്‍കുട്ടിയുമായി ഉണ്ടായിരുന്നില്ലെന്ന് സര്‍ദാര്‍ സിങ് വ്യക്തമാക്കി.

sardar-singh

പെണ്‍കുട്ടിയുമായി റിങ് എസ്‌ചേഞ്ച് നടത്തുകയോ മറ്റോ ഉണ്ടായിട്ടില്ല. അവരെ ലൈംഗികമായി പീഡിപ്പിക്കുകയും അബോര്‍ഷന് നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന വാര്‍ത്ത വസ്തുതയ്ക്ക് നിരക്കാത്തതാണ്. തങ്ങള്‍ക്കിടയില്‍ റൊമാന്റിക് റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടില്ല. അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു. കുടുംബാംഗങ്ങള്‍ തമ്മില്‍ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ലെന്നും സര്‍ദാര്‍ സിങ് വ്യക്തമാക്കി.

കഴിഞ്ഞ ഒരുവര്‍ഷമായി പെണ്‍കുട്ടിയുമായി യാതൊരു ബന്ധവും ഉണ്ടായിട്ടില്ല. പൊടുന്നനെ തനിക്കെതിരെ ഇത്തരമൊരു പരാതി നല്‍കിയത് എന്തുകാരണത്താലെന്ന് വ്യക്തമല്ല. ഏത് അന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നു. രാജ്യത്തിനുവേണ്ടി ഹോക്കി കളിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍. കുടുംബത്തേക്കാള്‍ വലുതാണ് തനിക്ക് ഹോക്കി. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ തന്റെ നിരപരാധിത്വം ബോധ്യമാകുമെന്നും സര്‍ദാര്‍ സിങ് പറഞ്ഞു.

English summary
Sardar Singh says Never had ring ceremony, never forced her to abort
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X